Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: വിദ്യാര്‍ത്ഥികള്‍ മാനസിക സംഘര്‍ഷത്തില്‍; അന്വേഷണത്തില്‍ പിഴവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 09:00 am IST
in Kerala

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ മാനസിക സംഘര്‍ഷത്തില്‍.

സഹപാഠി മൃഗീയമായ അക്രമത്തിന് വിധേയമാകുന്നത് നോക്കിനില്‍ക്കേണ്ട നിസ്സഹായാവസ്ഥയിലായ വിദ്യാര്‍ത്ഥികളും സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം എസ്എഫ്‌ഐയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വിധേയരാകേണ്ടി വന്ന വിദ്യാര്‍ത്ഥികളുമാണ് മാനസിക സംഘര്‍ഷത്തിലായിരിക്കുന്നത്. മെന്‍സ് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളൊന്നും പുറത്തറിയരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ നല്കിയ കര്‍ശന നിര്‍ദേശമെന്ന് ഇക്കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ പൂട്ടിയതിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞു. കൂട്ടുകാരന്‍ അക്രമിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്ന വിദ്യാര്‍ത്ഥികളെ കുറ്റക്കാരെന്ന നിലയിലാണ് ചിലര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ അക്രമം തടയാനോ അതില്‍ പ്രതിഷേധിക്കാനോ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. എസ്എഫ്‌ഐയുടെ സര്‍വാധിപത്യമാണ് ഹോസ്റ്റലിലും കാമ്പസിലും, പെണ്‍കുട്ടി പറഞ്ഞു.

കാമ്പസിലെ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടിട്ടും അതിനെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും കാമ്പസിനുള്ളില്‍ നടന്നില്ല. എന്നാല്‍ കാമ്പസിനെ അപകീര്‍ത്തിപ്പെടുത്തുവെന്നാരോപിച്ച് 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനം ഇക്കഴിഞ്ഞ ദിവസം കാമ്പസില്‍ നടന്നു. എസ്എഫ്‌ഐ പ്രതിക്കൂട്ടിലായതിന് ശേഷം ജില്ലാ നേതാക്കള്‍ കാമ്പസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ് പിന്നീട് അവിടെ നടന്നത്. അതിനുശേഷമാണ് പ്രതികളടക്കം പോലീസില്‍ കീഴടങ്ങിയത്. കാമ്പസിനെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് അവിടെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്താന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞത് കനത്ത സമ്മര്‍ദ്ദം മൂലമാണ്, പെണ്‍കുട്ടി പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ ബാച്ചിലെ അഞ്ചു പേരാണ് കേസില്‍ പ്രതികളായുള്ളത്. സംസാരിച്ച് പരിഹരിക്കാന്‍ പറ്റുമായിരുന്ന നിസ്സാര പ്രശ്‌നമാണ് സിദ്ധാര്‍ത്ഥന്റെ മരണത്തിലെത്തിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എസ്എഫ്‌ഐ നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നേരത്തേയും ഇത്തരം പ്രശ്‌നപരിഹാരങ്ങള്‍ നടന്നിട്ടുണ്ട്. അതിക്രൂരമായി ഒരുവിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. എന്നാല്‍ ആ വിദ്യാര്‍ത്ഥി പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്തായതിനാല്‍ ആരോടും പരാതി പറയാതെ നിശ്ശബ്ദനാവുകയായിരുന്നു. ഹോസ്റ്റലിനുള്ളിലെ സിസിടിവി മുഴുവന്‍ തകര്‍ത്ത നിലയിലാണ്. അത് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. ഹോസ്റ്റലിന് മുന്നില്‍ സെക്യൂരിറ്റി ക്യാബിന്‍ ഉണ്ടാക്കിയെങ്കിലും അത് തകര്‍ക്കുകയായിരുന്നു.

പ്രശ്‌നത്തില്‍ ഇടപെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ എല്ലാ തെളിവുകളും ലഭിക്കും. എന്നാല്‍ അത്തരം ഒരു നടപടി ഇതുവരെ അന്വേഷണ സംഘം എടുത്തിട്ടില്ല. ക്യാമ്പസിലെ മുഴുവന്‍ കുട്ടികളെയും പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് അധികൃതരും ശ്രമിക്കുന്നത്. ഇത് എസ്എഫ്‌ഐയുടെ നീക്കത്തെ സഹായിക്കാനാണ്, അവര്‍ പറഞ്ഞു.

Tags: College StudentsVeterinary student sidharth death caseSiddharth's murderemotional turmoilErrors in investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാസയില്‍ ശമ്പളത്തോടെ ജോലി ചെയ്യാന്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നു, ഫെബ്രുവരി 27 വരെ അപേക്ഷ നല്‍കാം

India

കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത വന്‍തോതില്‍ ഉയര്‍ന്നതായി നിംഹാന്‍സ് പഠന റിപ്പോര്‍ട്ട്

Varadyam

റാഗിങ്ങിന്റെ ഇരകളോട് ഇങ്ങനെ അനീതി ചെയ്യാമോ?

Kerala

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്; എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേസ്: ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.