Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തില്‍ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിന്‍ പി ബഷീര്‍

Janmabhumi Online by Janmabhumi Online
Feb 17, 2024, 10:00 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയില്‍ അനേകം പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമകളില്‍ പലതും അതത് മേഖലകളില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളാണെന്ന് അഭിമാനിക്കുന്നു. ഇന്ത്യയിലെ ഈ പ്രതിമകളുടെ രാഷ്‌ട്രീയവും മതപരവുമായ പശ്ചാത്തലം കൂടാതെ, അവ അഭിമാനിക്കാന്‍ സമ്പന്നമായ ഒരു പൈതൃകവുമാണ്. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സ്റ്റാച്യൂ ഓഫ് യൂനിറ്റി’. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അഭിമാനം. ഗുജറാത്തിലെ ദരിദ്രമേഖലയായ പിപാലിയയിലാണ് കേന്ദ്രം 3000 കോടി ചിലവില്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ചത്.

ഇതിനെതിരെ ഇടതുപക്ഷ മാധ്യമങ്ങളും പരിസ്ഥിതി വാദികളെന്നു പറയുന്നവരും നടത്തിയ പുകിലുകള്‍ നമ്മള്‍ കണ്ടതാണല്ലോ. ഗുജറാത്തില്‍ ഏറ്റവും ദാരിദ്രമുള്ള, പോഷകാഹാരക്കുറവ് നേരിടുന്ന പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത നര്‍മദ ജില്ലയിലാണ് വന്‍ തോതില്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് പദ്ധതി നടപ്പിലാക്കിയതെന്നും നര്‍മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് അവരുടെ ആവാസ വ്യവസ്ഥ തകരാറിലാകുമെന്നും അങ്ങനെ എന്തൊക്കെ…

ഇതൊക്കെ ഓര്‍മ്മിപ്പിക്കാന്‍ കാരണം… കേരളത്തില്‍ നിന്ന് ഇപ്പോള്‍ ഗുജറാത്തില്‍ പോയിട്ട് വരുന്നുവര്‍ക്കൊക്കെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തില്‍ പറഞ്ഞതിനെല്ലാം മാപ്പ് പറയുകയാണ് എന്‍ജിഒ യൂണിയന്‍ അംഗവും കേരളാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയുമായ ഷെറിന്‍ പി ബഷീര്‍. അവര്‍ പങ്കുവെച്ച എഫ് ബി പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഷെറിൻ പി ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

സുഹൃത്തുക്കളേ മാപ്പ്!!!
തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിന്നും ചേർത്ത്.

കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്!!
റയിൽ വേ ട്രാക്ക് ൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരത്തെ, അഹമ്മദാബാദ് നെ കണ്ടു…

ചുറ്റിലും അവർ എന്തോ പുകയ്‌ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ…
ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളൻ ന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടു..

സർദാർ വല്ലഭായ് പട്ടേൽ നെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ…
നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്…

ദിവസവും പതിനായിരങ്ങൾ ആണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല..

മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ ?
ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്..

35,000 പേര് വരെ വരുന്ന ദിവസങ്ങൾ ഉണ്ട്…
ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം..
മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം..

കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”…
ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്‌ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു…
Built and operate പരിപൂർണ്ണമായും L/T ആണ്..

വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവ് നെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല…
പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്, വഴിയോര കച്ചവടം മുതൽ ക്ലീനിങ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണ ഭോക്താക്കൾ..

ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്…
പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്…

എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദി വാസി പെൺകുട്ടികൾ ആണ്…
110₹ pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്!!
വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം…
Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു…

കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല, 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്…

Tags: Face book postSherin p Basheer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്നെ കൈകാര്യം ചെയ്യാന്‍ മന്ത്രി പറഞ്ഞെന്ന് ബിപിന്‍ സി. ബാബു

Kerala

ദീപ നിശാന്തിനു വെടിമരുന്നിന്റെ ഗന്ധമെന്ന് ആബിദ് അടിവാരം; ലൈംഗികച്ചുവയുള്ള അധിക്ഷേപവുമായി സുഡാപ്പി ബുദ്ധിജീവി

Kerala

ക്രൈസ്തവ രൂപതാധികൃതരെ അധിക്‌ഷേപിച്ച് ജെയക് സി.തോമസ് : ‘വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു’

Kerala

ഗോത്രവര്‍ഗ്ഗക്കാരെ സ്വന്തം കാലില്‍ നിര്‍ത്തുന്നു മോദി എന്ന രാഷ്‌ട്രീയസ്വയം സേവകന്‍…ഇതില്‍ അഭിമാനിക്കണോ ലജ്ജിക്കണോ?: ഷെറിന്‍ പി ബഷീര്‍

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (ഇടത്ത്), ഷെറിന്‍ പി ബഷീര്‍ (നടുവില്‍) മോദി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്ക് മുന്‍പില്‍ സല്യൂട്ട് നല്‍കുന്നു (വലത്ത്)
Kerala

ആദ്യം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര…ഇപ്പോള്‍ ഷെറിന്‍ പി. ബഷീര്‍; സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമനിര്‍മ്മിച്ച മോദിയുടെ ദൂരക്കാഴ്ചയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies