Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതാംബയുടെ അമരസൂനു

ആര്‍. രമാദേവി by ആര്‍. രമാദേവി
Feb 3, 2024, 03:19 am IST
in Samskriti

നമഃ ശ്രീയതിരാജായ
വിവേകാനന്ദസൂരയേ
സച്ചിത്‌സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ

ഭാരതത്തിനുവേണ്ടി താന്‍ എത്ര തവണ വേണമെങ്കിലും ജീവിച്ചു മരിക്കാന്‍ തയ്യാറാണെന്നു പറയുകയും ”ഭാരതത്തിന്റെ നന്മ എന്റെ നന്മ”, ”ഓരോ ഭാരതീയനും എന്റെ സഹോദരന്‍” എന്ന് ഉദ്‌ഘോഷിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്ത ഭാരതത്തിന്റെ അമരസന്താനമാണ് ശ്രീരാമകൃഷ്ണപരമഹംസശിഷ്യോത്തമനായ സ്വാമി വിവേകാനന്ദന്‍. ഭാരതത്തിന്റെ ആത്മാവില്‍ അന്തര്‍ലീനമായ ഉപനിഷത്-പുരാണ സത്യങ്ങളെ ഉണര്‍ത്തി അവ നാടെങ്ങും പരത്തി പ്രകാശിപ്പിക്കണം, അതിലും മെച്ചമായ ഒരു കര്‍മ്മമില്ല എന്നായിരുന്നു സ്വാമിജി ഘോഷിച്ചിരുന്നത്. ഭാരതത്തില്‍ മാത്രമല്ല, വിശ്വം മുഴുവന്‍ ഭാരതത്തിന്റെ മഹത്വം ഉള്‍ക്കൊള്ളണം എന്ന ഉദ്ദേശത്തോടെയായിരുന്നു സ്വാമിജിയുടെ പാശ്ചാത്യ പര്യടനങ്ങളിലെ പ്രഭാഷണ പരമ്പര.

1900 ജനുവരി 31ന് കാലിഫോര്‍ണിയയില്‍ വച്ച്, ലോകത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളായി നിലകൊള്ളുന്ന രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് വിവേകാനന്ദസ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രാചീനതമമായ മഹത്തായ ആദികാവ്യമാണ് രാമായയണമെന്നും കാട്ടാളനായിരുന്ന രത്‌നാകരന്‍ ആണ് ആദികവിയായ വാല്മീകിമുനി ആയി രാമായണം രചിച്ചതെന്നും പറഞ്ഞശേഷം, രാമകഥ വിസ്തരിച്ചപ്പോള്‍ സ്വാമിജി പറഞ്ഞു: ”സീതാരാമന്മാരാണ് ഭാരതത്തിന്റെ ആദര്‍ശം. പൗരാണികയുഗ മൂര്‍ത്തിയായ രാമന്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ്. ആദര്‍ശവാനായ പുത്രന്‍, പതി, സഹോദരന്‍, എല്ലാറ്റിലുമുപരി ആദര്‍ശവാനായ രാജാവ്”. സീതയെക്കുറിച്ചുള്ള സ്വാമിജിയുടെ ഗംഭീരവാണികള്‍ ഇങ്ങനെ: ”ഭാരതജനതയുടെ കണ്ണില്‍ തിതിക്ഷാമൂര്‍ത്തിയാണ് സീത. നന്മയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും പര്യായം. സ്ത്രീയുടെ സര്‍വസദ്ഗുണങ്ങളുടെയും പ്രതിനിധി. ഒരു പുരോഹിതന്‍ ഒരു സ്ത്രീയേയോ ഒരു കുട്ടിയേയൊ അനുഗ്രഹിക്കുമ്പോള്‍ ”സീതയായി ഭവിക്കട്ടെ” എന്ന് ആശീര്‍വദിക്കുന്നു”. ഹനുമാനെ സ്വാമിജി വിശേഷിപ്പിക്കുന്നു: ”ഹനുമാന്‍ ഒരു വശത്ത് സേവനത്തിന്റെ മാതൃകയാണെങ്കില്‍ മറുവശത്ത് ലോകത്തെ അത്ഭുതസ്തബ്ധമാക്കിയ സിംഹതുല്യമായ ധീരതയുടെ മാതൃകയാണ്”.

വേദവ്യാസമഹര്‍ഷി രചിച്ച മഹത്തായ മഹാഭാരതകഥ വിവരിച്ച്, എപ്പോഴാണോ ധര്‍മ്മത്തിന് വാട്ടവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നത് അപ്പോള്‍ ഭഗവാന്‍ അവതരിക്കുമെന്നും മഹാഭാരതത്തില്‍ നിന്നും ലഭിച്ചതാണ് പ്രസിദ്ധമായ ശ്രീകൃഷ്ണാര്‍ജ്ജുനസംവാദമായ ഭഗവദ്ഗീതയെന്നും സ്വതസിദ്ധമായ പ്രൗഢമായ ശൈലിയില്‍ സ്വാമിജി വിദേശികള്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഭാരതീയരുടെ ജനജീവിതവുമായി എത്രയോ സംവത്സരങ്ങളായി അലിഞ്ഞു ചേര്‍ന്ന കഥയും കഥാപാത്രങ്ങളും അടങ്ങിയ രാമായണവും മഹാഭാരതവും ഒക്കെ സ്വാമിജി കുട്ടിക്കാലം മുതലെ അമ്മ ഭുവനേശ്വരീദേവിയില്‍ നിന്ന് ജിജ്ഞാസയോടെ കേട്ടിരുന്നു.
ഗീതാവിചാരം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ വിവേകാനന്ദസ്വാമിജി സാംഖ്യയോഗത്തിലെ മൂന്നാം ശ്ലോകം

ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ!
നൈതത്തയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!

(ഹേ പാര്‍ത്ഥ! നീ പൗരുഷമില്ലായ്‌മയെ പ്രാപിക്കരുത്. ഇത് നിനക്ക് ഒട്ടും യോജിച്ചതല്ല. ഹേ ശത്രുതാപന! മനസ്സിന്റെ നിസ്സാരമായ ഈ ദൗര്‍ബല്യത്തെ ഉപേക്ഷിച്ച് നീ എഴുന്നേല്ക്കുക) ഉദ്ധരിച്ച് പറയുന്നു: ”ഈ ഒറ്റ ശ്ലോകം കൊണ്ട് ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലം സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ലോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശം ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍ അപ്പോള്‍ എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തു നിന്നും മൂന്നു നാള്‍ക്കകം കാണാതാകും”.

ഭാരതത്തിലെ യുവാക്കളെ സ്വാമിജി ആഹ്വാനം ചെയ്തതും ഉത്തരത്തിലുള്ള മൗഢ്യം വെടിഞ്ഞ് ഭാരതത്തിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാനാണ്. വിവേകാനന്ദ സ്വാമികള്‍ക്ക് ഭാരതത്തിലെ മണ്ണ് പരമപാവനപദം ആയിരുന്നു. മാതൃദേശത്തിന്റെ ഉന്നമനത്തിനായി യത്‌നിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഉജ്ജ്വല തേജസ്വിയായ ആ ഋഷിവര്യന്റെ പ്രതീക്ഷയ്‌ക്കൊപ്പം ഭാരതം ചലിക്കുന്നു എന്ന് പ്രത്യാശിക്കാം.

Tags: Vivekananda's Chicago speechSwami VivekanandaBharatamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

ദേശീയയുവജനദിനത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാമി വിവേകാനന്ദന്റെ ഛായാചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നു
India

സ്വാമി വിവേകാനന്ദന്‍ എന്നും പ്രചോദനം; യുവശക്തി പരിഷ്‌കാരങ്ങളുടെ കാതല്‍: പ്രധാനമന്ത്രി

Samskriti

വിവേകാനന്ദ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ കാലിക പ്രസക്തി

Main Article

സ്വാമി വിവേകാനന്ദനും നവഭാരത നിര്‍മിതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.