Categories: India

രാഹുലിന്റെ ഭാരത് ജോഡോ യാത്ര; കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ; പ്രീപോള്‍ സര്‍വേകള്‍ക്ക് മാത്രം നാല്പത് കോടി

Published by

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ആദ്യ ഭാരത് ജോഡോ യാത്രയ്‌ക്ക് പാര്‍ട്ടി ചെലവഴിച്ചത് 71.8 കോടി രൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ച മൊത്തം തുകയുടെ 15 ശതമാനവും ഈ യാത്രയ്‌ക്കായാണ് ചെലവഴിച്ചത്. ഇക്കാലയളവില്‍ സര്‍വേകള്‍ക്ക് മാത്രമായി 40 കോടി രൂപയും ചെലവഴിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്ര.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452 കോടി രൂപയായിരുന്നു കോണ്‍ഗ്രസിന്റെ വരുമാനം. ഇലക്ട്രല്‍ ബോണ്ടിലൂടെ 171 കോടി രൂപ ലഭിച്ചു. 2021-22ല്‍ 541 കോടി രൂപയായിരുന്നു പാര്‍ട്ടിയുടെ വരുമാനം. ഇലക്ട്രല്‍ ബോണ്ടിനത്തില്‍ 236 കോടി രൂപയും. വിവിധ സ്രോതസുകളില്‍നിന്നായി വര്‍ഷം തോറും പാര്‍ട്ടിക്ക് ലഭിക്കുന്ന പണം കുറയുകയാണ്. എന്നാല്‍ ചെലവില്‍ വര്‍ധനയുണ്ടായതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ചെലവ് 467 കോടി രൂപയാണ്. 2021-22ല്‍ 400 കോടി രൂപയും. പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ചെലവ് കുറയ്‌ക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍. 2022-23 സാമ്പത്തിക വര്‍ഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 192.5 കോടി രൂപയാണ്. 2021-22ല്‍ 279.5 കോടി രൂപയും.

എന്നാല്‍ ഈ കാലയളവില്‍ പ്രീ പോള്‍ സര്‍വേകള്‍ക്കായി പാര്‍ട്ടി വന്‍തോതില്‍ പണം ചെലവഴിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം പ്രീപോള്‍ സര്‍വേകള്‍ക്കാ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by