Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പദ്മ പുരസ്‌കാരങ്ങളിലെ നാരീശക്തി

പി.ഷിമിത്ത് by പി.ഷിമിത്ത്
Jan 28, 2024, 05:00 am IST
in Article

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണയും പ്രത്യേകതകളേറെ. 2014ല്‍ അധികാരമേറ്റതുമുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടരുന്ന മാതൃക ഇത്തവണയും പാലിക്കപ്പെട്ടു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വഴികാട്ടിയായ, പ്രചോദനാത്മകമായ ജീവിതം നയിക്കുന്ന, സമൂഹത്തിനും പരിസ്ഥിതിക്കും കലയ്‌ക്കും സാഹിത്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, പ്രതിസന്ധികളെ തള്ളിനീക്കി വിജയക്കൊടി പാറിച്ച 132 പേര്‍ ഇത്തവണ പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. അഞ്ചു പേര്‍ പദ്മവിഭൂഷണും 17 പേര്‍ പദ്മഭൂഷണും 110 പേര്‍ പദ്മശ്രീയ്‌ക്കും അര്‍ഹരായി. ഒന്‍പത് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. രാജ്യത്തിന്റെ പുറത്തു നിന്നുള്ള എട്ട് പേരും പുരസ്‌കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു, നര്‍ത്തകി പത്മ സുബ്രഹ്മണ്യം, നടി വൈജയന്തിമാല, നടന്‍ ചിരഞ്ജീവി, സുലഭ് ഇന്‍ര്‍നാഷണല്‍ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് എന്നിവരാണ് പദ്മവിഭൂഷണ് അര്‍ഹരായത്. കേരളത്തില്‍ നിന്ന് ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, മലയാളിയായ ഗായിക ഉഷ ഉതുപ്പും അടക്കമുള്ള 17 പേര്‍ പദ്മഭൂഷണ് അര്‍ഹരായി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കണ്ണൂരിലെ തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍, 650 പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബേളേരി, മുനി നാരായണ പ്രസാദ്, പി. ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവര്‍ ഉള്‍പ്പെടെ 110 പേര്‍ പദ്മശ്രീക്ക് അര്‍ഹരായി. തെയ്യം കലാകാരന്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത് ആദ്യമാണ്.

പദ്മപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ 30 പേര്‍ വനിതകളാണ്. ഭാരതത്തിലെ ആദ്യ വനിത ആന പാപ്പാന്‍ അസമില്‍ നിന്നുള്ള പര്‍ബതി ബറുവ, കര്‍ണാടകയില്‍ നിന്നുള്ള പ്ലാസ്റ്റിക് സര്‍ജറി വിദഗ്‌ദ്ധ ഡോ. പ്രേമ ധന്‍രാജ്, ജാര്‍ഖണ്ഡില്‍ പരിസ്ഥിതി പ്രവര്‍ത്തക ചാമി മുര്‍മു എന്നിവരും ഇതില്‍പ്പെടുന്നു. ഏവര്‍ക്കും പ്രചോദനമാകുന്ന അവരുടെ ജീവിതത്തെക്കുറിച്ച്….

പര്‍ബതി ബറുവ

ഭാരതത്തിലെ ആദ്യ വനിതാ ആന പാപ്പാനാണ് അസമില്‍ നിന്നുള്ള പാര്‍ബതി ബറുവ(67). പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലയില്‍ അച്ഛന്‍ പ്രകൃതിഷ് ചന്ദ്ര ബറുവയില്‍ നിന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നേടിയാണ് അവര്‍ ചുവടുറപ്പിച്ചത്. 14-ാം വയസ്സില്‍ ആനകളെ വളര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആരംഭിച്ചു. 1975 മുതല്‍ 1978 വരെ അവര്‍ 14 കാട്ടാനകളെ മെരുക്കി വളര്‍ത്തി. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ മെരുക്കിയ ആനകളുടെ പരിചരണത്തിലും ചികിത്സയിലും അവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിച്ചു. നിരവധി അവസരങ്ങളില്‍, ആനമനുഷ്യ സംഘര്‍ഷങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. കാട്ടാനകളെ പിടിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഗ്രാമങ്ങളില്‍ നിന്ന് വനത്തിലേക്ക് തുരത്തുന്നതിനും അവര്‍ പശ്ചിമബംഗാള്‍, ഒഡീഷ, ആസാം സര്‍ക്കാരുകളെ സഹായിക്കുന്നു. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ 50 ലധികം കാട്ടാനക്കൂട്ടം വഴി തെറ്റിയെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നപ്പോള്‍ അവര്‍ പര്‍ബതി ബറുവയുടെ സഹായം തേടി. തന്റെ സംഘവും നാല് ആനകളുമായി എത്തിയ അവള്‍ ആനകളെ കാട്ടിലേക്ക് തിരിച്ചുവിട്ടു. ഏഷ്യന്‍ എലിഫന്റ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ് പര്‍ബതി. കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ വൈല്‍ഡ് ലൈഫ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫിലിം ഫെസ്റ്റിവല്‍ പാര്‍വതിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

ഡോ. പ്രേമധന്‍രാജ്

ധൈര്യവും നിശ്ചയദാര്‍ഢ്യവും എങ്ങനെ ഉയരങ്ങളിലെത്തിക്കുമെന്നും സ്വപ്‌നം സാക്ഷാത്ക രിക്കാന്‍ സഹായിക്കുമെന്നും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഡോ. പ്രേമധന്‍രാജിന്റേത്. പൊള്ളലേറ്റ് ശസ്ത്രക്രിയാ വിദഗ്ധയായി മാറിയ കഥയാണ് അവരുടേത്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ അവര്‍ ബെംഗളൂരു ജെ.പി. നഗറിലാണ് ഇപ്പോള്‍ താമസം. എട്ടാം വയസ്സില്‍ അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് 50% പൊള്ളലേറ്റു. ചികിത്സയുടെ ഭാഗമായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ 14 ലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. പഞ്ചാബിലെ ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയില്‍ എംഡി പൂര്‍ത്തിയാക്കിയ അവര്‍ അതേ ആശുപത്രിയില്‍ തന്നെ സര്‍ജനും വകുപ്പു മേധാവിയും ആയി. ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജിലും സേവനമനുഷ്ഠിച്ച അവര്‍ അമേരിക്കയിലെ ടെക്‌സസ് കോളജില്‍ വിസിറ്റിംഗ് പ്രൊഫസറായി. 30 വര്‍ഷത്തോളം, അവള്‍ പ്ലാസ്റ്റിക് സര്‍ജനായി സേവനമനുഷ്ഠിച്ചു. പൊള്ളലേറ്റ ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്ത് അവയെ പുനരുജ്ജീവിപ്പിച്ചു.

പൊള്ളലേറ്റ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വൈദ്യചികിത്സയും സമഗ്രപുനരധിവാസവും നല്‍കുന്നതിനായി 1999ല്‍ സഹോദരിയുമായി ചേര്‍ന്ന് അഗ്‌നി രക്ഷ എന്ന സംഘടന സ്ഥാപിച്ചു. പൊള്ളലേറ്റ 25,000 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തി. എല്ലാ മാസവും 50 ഡോക്ടര്‍മാരെ തെരഞ്ഞെടുത്ത് പൊള്ളലേറ്റവരെ എങ്ങനെ ചികിത്സിക്കണമെന്ന് അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് അഗ്‌നി രക്ഷയുടെ പദ്ധതികളിലൊന്നാണ്. കൊവിഡ് കാലത്ത് മിക്ക ആശുപത്രികളും പൊള്ളലേറ്റവരെ ചികിത്സിക്കാനോ പ്രവേശിപ്പിക്കാനോ വിസമ്മതിച്ചതിനാല്‍ 2022ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ചാമി മുര്‍മു

ഒരു പാവം ഗ്രാമീണ പെണ്‍കുട്ടി രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ കഥയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ചാമി മുര്‍മുവിന്റേത്. ഭൂമിയുടെ പച്ചപ്പ് വീണ്ടെടുക്കുന്നതിനും ഗ്രാമീണ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞുവെച്ചു. ദാരിദ്ര്യവും അടിച്ചമര്‍ത്തലും വ്യക്തിപരമായ ദുരന്തങ്ങളും അഭിമുഖീകരിച്ചിട്ടും, അവള്‍ ഒരിക്കലും അവളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചില്ല. ജാര്‍ഖണ്ഡിലെ 500 ലധികം ഗ്രാമങ്ങളില്‍ 30 ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ച വനിതകളുടെ നേതൃത്വത്തിലുള്ള സഹയോഗി മഹിളാ ബാഗ്രൈസായിയുടെ സ്ഥാപകയും സെക്രട്ടറിയുമാണ് അവര്‍. സ്വാശ്രയസംഘങ്ങളിലൂടെ 30,000 സ്ത്രീകളെ ശാക്തീകരിച്ചു. ‘യഥാര്‍ത്ഥ ഗോത്ര യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചാണ് പദ്മശ്രീ പുരസ്‌കാരം ലഭിച്ചവരെ െ്രെടബല്‍ അഫയേഴ്‌സ് മന്ത്രാലയം അഭിനന്ദിച്ചത്.

1973ല്‍ സെറൈകെല ഖര്‍സവന്‍ ജില്ലയിലെ രാജ്‌നഗര്‍ ബ്ലോക്കിലെ ബഗ്രൈസായി ഗ്രാമത്തിലാണ് ചാമി മുര്‍മു ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അച്ഛനെയും മുതിര്‍ന്ന സഹോദരനെയും നഷ്ടപ്പെട്ട അവള്‍ തന്റെ മൂന്ന് സഹോദരങ്ങളുടെയും രോഗിയായ അമ്മയുടെയും രക്ഷകയായി. പഠനം ഉപേക്ഷിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടത്ത് കൂലിപ്പണി ചെയ്തു. 1988ല്‍, അടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന യോഗത്തില്‍ അവര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തം ഗ്രാമത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ചു. നിരവധി തടസ്സങ്ങള്‍ വന്നെങ്കിലും അതിന്ന് 52-ാം വയസ്സിലും തുടരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് വനിതകളുടെ പിന്തുണ തേടി 1996ല്‍ 11 അംഗങ്ങളുമായി സഹയോഗി മഹിളാ ബാഗ്രൈസായി എന്ന സംഘം അവര്‍ രൂപീകരിച്ചു. സംഘം ഒരു നഴ്‌സറി ആരംഭിക്കുകയും തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ വിവിധയിനം വൃക്ഷതൈകള്‍ നടാനും തുടങ്ങി. സ്വന്തം ഗ്രാമത്തിന് ചുറ്റും നിലവിലുണ്ടായിരുന്ന മരങ്ങള്‍ അവര്‍ പരിപാലിക്കുകയും അനധികൃത മരം വെട്ടുകാരില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു. ഈ സംഘം വളരുകയും സമീപഗ്രാമങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു. 500 ലധികം ഗ്രാമങ്ങളിലായി 30 ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു. സംഘത്തില്‍ ഇന്ന് മൂവായിരത്തിലധികം അംഗങ്ങളുണ്ട്. ജലസംരക്ഷണം, ജൈവകൃഷി, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഈ സംഘം പ്രവര്‍ത്തിക്കുന്നു. 1996 വൃക്ഷമിത്ര പുരസ്‌കാരവും 2019 നാരി ശക്തി പുരസ്‌കാരവും അവരെ തേടിയെത്തി.

വിവിധ മേഖലകളിലെ 250 ലധികം വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് പദ്മ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം 62000 നോമിനേഷനുകളാണ് ലഭിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ 28 മടങ്ങ് വര്‍ധന. സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ജനകീയ പുരസ്‌കാരങ്ങള്‍ ആക്കി മാറ്റുന്നതിനുള്ള യാത്ര തുടരുകയാണ്. ഓരോ പുരസ്‌കാര ജേതാവും എല്ലാവര്‍ക്കും പ്രചോദനമാവുകയാണ്. അവരുടെ പോരാട്ടങ്ങള്‍, സ്ഥിരോത്സാഹം, നിസ്വാര്‍ത്ഥത, സേവനം, മികവ് എന്നിവ എല്ലാവര്‍ക്കും മാതൃകയാവുന്നു.

Tags: Padma AwardsWomen Power
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

India

പത്മവിഭൂഷൺ പ്രഖ്യാപനം പ്രതിപക്ഷത്തെ എങ്ങനെ പ്രതിസന്ധിയിലാക്കി ? അച്യുതാനന്ദന്റെ കേസിൽ സിപിഎമ്മിന് മറ്റ് മാർഗങ്ങളില്ല

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)
Editorial

പത്മപ്രഭയുടെ കേരള പര്‍വ്വം

Kerala

പത്മ അവാര്‍ഡുകള്‍ കേരളത്തിനുള്ള അംഗീകാരം : രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.