Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അലയടങ്ങാതെ അയോദ്ധ്യ; രാമനെയും രാമക്ഷേത്രത്തെയും കണ്ട്

S. Sandeep by S. Sandeep
Jan 24, 2024, 03:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബാലകരാമ വിഗ്രഹം കണ്‍നിറയെ കണ്ടാണ് രാമനഗരിയില്‍ നിന്ന് മടക്കം. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാത്രി എഴുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. ക്ഷണം ലഭിച്ച അതിഥികള്‍ ദര്‍ശനം നടത്തി മടങ്ങുന്നത് വരെ കാത്തുനിന്നാണ് രാമനെ കാണാനായി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.

അത്യന്തം മനോഹരമായി നിര്‍മിച്ച രാമക്ഷേത്രം കാണുന്നവരുടെയെല്ലാം മനസ്സ് നിറയ്‌ക്കുന്നതാണ്. ക്ഷേത്രവും പുഷ്പാലങ്കാരവും കാലങ്ങളോളം ഏവരുടേയും മനസ്സില്‍ തങ്ങിനില്‍ക്കും. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നൂറടിയോളം നടന്നാല്‍ മാത്രമെത്തുന്ന ഗര്‍ഭഗൃഹത്തിലെ കാഴ്ചകള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതാണ്. അത്ര ഭംഗിയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജന്മഭൂമിയില്‍ മടങ്ങിയെത്തിയ രാമവിഗ്രഹത്തിന്.

ഭക്തര്‍ക്ക് വിഗ്രഹത്തില്‍ നിന്ന് കണ്ണെടുക്കാനാവാത്ത അവസ്ഥ. ലോകം മുഴുവനും തത്സമയം കണ്ട പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ അവസാനിക്കുമ്പോഴും ഭക്തരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ബാലകരാമന്റെ കോമള മുഖം തന്നെ.

സര്‍വ്വാഭരണ വിഭൂഷിതനായി കോതണ്ഡധാരിയായ ബാലകരാമനെ അണിയിച്ചൊരുക്കിയതിന് പിന്നില്‍ വലി ഗവേഷണം തന്നെയാണ് നടന്നത്. അദ്ധ്യാത്മ രാമായണം, വാല്മീകി രാമയണം, രാമചരിത മാനസം, ആളവന്താര്‍ സ്തോത്രം എന്നിവയിലെ രാമന്റെ കുട്ടിക്കാലം സംബന്ധിച്ച പരാമര്‍ശങ്ങളില്‍ ഗവേഷണം നടത്തിയാണ് രാമന്റെ വേഷഭൂഷാധികള്‍ രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. യതീന്ദ്ര മിശ്രയുടെ നിര്‍ദേശ പ്രകാരം ലഖ്നൗവിലെ ഹര്‍ശ്യാമള്‍ ശ്യാമള്‍ ജുവലറിയിലെ അങ്കുര്‍ ആനന്ദാണ് ആഭരണങ്ങള്‍ തയാറാക്കിയത്. ബാലകരാമന്‍ അണിഞ്ഞ പട്ടുവസ്ത്രങ്ങള്‍ ബനാറസ് കൈത്തറി പട്ടുകളാണ്. മഞ്ഞ ധോത്തിയും ചുവന്ന അങ്കവസ്ത്രവും വാരാണസിയില്‍ നിന്നാണെത്തിയത്. സ്വര്‍ണ സാരിയില്‍ ത്രെഡ് ചെയ്ത വസ്ത്രം ആകര്‍ഷകമായി. വൈഷ്ണവ മുദ്രകളായ ശംഖും പദ്മവും ചക്രവും മയൂരവും ദല്‍ഹിയിലെ ടെക്സ്‌റ്റൈല്‍ ഡിസൈനറായ മനീഷ് ത്രിപാഠി അയോദ്ധ്യയിലെത്തി ചെയ്തു നല്കിയതാണ്.

മകുടം
ഉത്തരഭാരത രീതിയിലാണ് തയാറാക്കിയത് സ്വര്‍ണത്തില്‍ മരതകവും വൈഢൂര്യവും വജ്രങ്ങളും പതിപ്പിച്ചതാണ് മകുടം. കേന്ദ്രഭാഗത്ത് സൂര്യദേവനുണ്ട്. അരികുകളില്‍ രത്നങ്ങളും പതിപ്പിച്ചിട്ടുണ്ട്. മയിലിന്റെ രൂപങ്ങള്‍ ചേര്‍ത്ത കുണ്ഡലവും സ്വര്‍ണവും രത്നങ്ങളും പതിപ്പിച്ച് രാമനെ അണിയിച്ചിട്ടുണ്ട്.

ആഭരണങ്ങള്‍
രത്നങ്ങള്‍ പതിപ്പിച്ച നെക്ളേസ് കണ്ഠത്തില്‍ പതിപ്പിച്ചിട്ടുണ്ട്. സൂര്യദേവന്‍ നടുക്കുണ്ട്. ഹൃദയത്തോട് ചേര്‍ത്ത് കൗസ്തുഭമണി അണിഞ്ഞിട്ടുണ്ട്. മാണിക്യക്കല്ലുകളും വജ്രങ്ങളും ഇതില്‍ പതിപ്പിച്ചിരിക്കുന്നു. പദിക എന്ന ഗളമാലയും ധരിച്ചിട്ടുണ്ട്. വജ്രവും മരതകവും കൊണ്ടാണ് ഇതു തയാറാക്കിയത്.

വിജയമാല
വൈജയന്തി എന്ന് വിളിക്കുന്ന മാലയാണ് വിജയമാലയായി അണിഞ്ഞിരിക്കുന്നത്. സ്വര്‍ണവും മാണിക്യവും കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിജയ അടയാളമായാണ് ഇതു ധരിക്കുന്നത്. കാല്‍പ്പാദം വരെ നീളുന്ന വലിയൊരു മാലയുമുണ്ട്. താമര, പാരിജാതം, തുളസി മാലകള്‍ക്കൊപ്പമാണിത്.

വളകള്‍
രണ്ടു കൈകളിലും വളകളുണ്ട്. സ്വര്‍ണത്തിലും വിലകൂടിയ കല്ലുകളിലുമാണ് വളകള്‍ തയാറാക്കിത്. രത്നങ്ങള്‍ പതിപ്പിച്ച വളകള്‍ വേറെയുമണ്ട്. മുദ്രിക എന്ന രത്നങ്ങളും മരതകവും പതിപ്പിച്ച വളകളും ബാലകരാമന്‍ ധരിച്ചിട്ടുണ്ട്. മരതകവും മാണിക്യവും രത്നങ്ങളും ചേര്‍ത്ത് തയാറാക്കിയ തളയും ഇടതു കൈയില്‍ അണിയിച്ചിട്ടുണ്ട്. കൂടാതെ കാലുകളിലും രത്നങ്ങള്‍ പതിച്ച കാല്‍ത്തളകളുണ്ട്. കണങ്കാലില്‍ വജ്രങ്ങളുടെ തളയും സ്വര്‍ണ മണികളുടെ പാദസരവും അണിഞ്ഞിട്ടുണ്ട്.

സ്വര്‍ണ അരപ്പട്ടയും സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും രത്നങ്ങളും മരതകവും വജ്രങ്ങളും പതിപ്പിച്ച കിരീടവും രാമവിഗ്രഹത്തിലുണ്ട്. സ്വര്‍ണക്കുടയുമുണ്ട്. നെറ്റിയിലെ തിലകക്കുറി പ്രത്യേകമായി തയാറാക്കിയ ഡിസൈനാണ്. വിഗ്രഹത്തിന്റെ പാദങ്ങളില്‍ സദാ താമരപ്പൂക്കളും അലങ്കരിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള രാമവിഗ്രഹം ആയതിനാല്‍ വെള്ളിക്കളിപ്പാട്ടങ്ങളും ഗര്‍ഭഗൃഹത്തിലുണ്ട്. ആനയും കുതിരയും ഒട്ടകവും കളിരഥവുമെല്ലാം ഭഗവാനായി തയാറാക്കിയിരിക്കുന്നു.

 

Tags: AyodhyaRama templeRama
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies