Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Jan 19, 2024, 01:58 am IST
in Samskriti

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ ‘ഉദ്ധരേദാത്മനാത്മാനം’ എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ അവസാനമുള്ള ‘സംഗച്ഛദ്ധ്വം സംവദദ്ധ്വം’ എന്നു തുടങ്ങുന്ന സംവാദസൂക്തത്തിലും ‘സഹനാവവതു, സഹനൗ ഭുനക്തു’ എന്നു തുടങ്ങുന്ന ഉപനിഷത് ശാന്തിമന്ത്രത്തിലും മറ്റും ഉപദേശിക്കുന്നതു ഐകമത്യം എന്ന ജീവിതമൂല്യമാണെന്നോര്‍ക്കുക. ഈ ഐക്യദാര്‍ഢ്യം ആണ് ഓരോ വ്യക്തിയും സാധനവഴി നേടേണ്ടത്, സാമൂഹ്യപ്രാര്‍ത്ഥനവഴി വ്യക്തിയുടെ ഉന്നമനം അല്ല. വ്യക്തിയുടെ സാധനകൊണ്ട് മഹാപുരുഷത്വവും അവതാരപദവി വരെ ഉയരാവുന്ന വ്യക്തിവികാസത്തിന്റെ അനന്തസാദ്ധ്യതയു മാണ് ഹിന്ദുധര്‍മ്മം ലക്ഷ്യമായി കാട്ടിത്തരുന്നത്.

ഇവിടെ എത്രയോ മഹാത്മാക്കളുടെ ജീവിതം ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഈ സാധനകള്‍ സുപരീക്ഷിതങ്ങളായ വിശ്വാസങ്ങളേയും അവധാരണകളേയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്ക്കുന്നത്. അതു കൊണ്ടു തന്നെയാണ് നിരന്തരം പ്രലോഭനങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയും ഒളിഞ്ഞും തെളിഞ്ഞും നൂറ്റാണ്ടുകളായി നടന്നുവരുന്ന മതപരിവര്‍ത്തന കൊടുങ്കാറ്റുകളില്‍ അല്പവും ഉലയാതെ ഹിമാലയം പോലെ ഹൈന്ദവധര്‍മ്മം സജീവപാരമ്പര്യമായി ഇന്നും തുടരുന്നത്. പല പ്രാചീന സംസക്കാരങ്ങളും ഭൂമുഖത്തുനിന്ന് മാഞ്ഞുപോയപ്പോഴും ഹിന്ദുധര്‍മ്മവും സംസ്‌കൃതിയും അനശ്വരമായി സ്ഥിതിചെയ്യുന്നത് അതിന്റെ ആന്തരിക സന്ദേശങ്ങളുടെ സത്യാത്മകതകൊണ്ടും മറ്റു സംസ്‌കാരധാരകളെ അവിരോധമായി തന്നില്‍ വിലയിപ്പിക്കാനുള്ള അസാധാരണായ കരുത്തുകൊണ്ടും ദാര്‍ശനികമായി ബലിഷ്ഠമായ അടിത്തറ സ്ഥാപിതമായതു കൊണ്ടും ആണ്. വാസ്തവത്തില്‍ ദാര്‍ശനികമായ അടിത്തറ എന്നല്ല പറയേണ്ടത്, ദര്‍ശനത്തിന്റെ തത്ത്വങ്ങള്‍ തന്നയാണ് മത തത്ത്വങ്ങളായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്, എന്നാണ്. ഗ്രീസ്സിലും മറ്റും മതം ദാര്‍ശനികതയുടെ അഥവാ തത്ത്വജ്ഞാനത്തിന്റെ പ്രത്യേകതകള്‍ ആവഹിക്കുന്നു എന്നു പറയാറുണ്ട്. നമുക്ക് ഇവ തമ്മില്‍, മതതത്ത്വങ്ങളും തത്ത്വജ്ഞാനവും തമ്മില്‍ അന്തരമേ ഇല്ല. സയന്‍സുമായിപ്പോലും നമ്മുടെ മതതത്ത്വങ്ങള്‍ക്ക് യാതൊരു പൊരുത്തക്കേടും ഇല്ല. ഇത്ര സത്യനിഷ്ഠവും സാര്‍വകാലികവുമായതിനാലാണ് നമ്മുടെ ധര്‍മ്മത്തിന് അഥവാ മതത്തിന് യുക്തിവാദത്തില്‍ ഊന്നിനില്‍ക്കുന്ന ആധുനിക കാലത്തും തികഞ്ഞ അധൃഷ്യത അവകാശപ്പെടാനാവുന്നത്. ഈ ഭാരതഭൂമിയില്‍ വന്നു പിറന്നതുകൊണ്ട് നമുക്ക് അഭിമാനം തോന്നേണ്ടത് ഈ ധര്‍മ്മസംസ്‌കൃതിയുടെ, സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളായതുകൊണ്ടാണ്. അതു നാം തിരിച്ചറിയാതിരുന്നുകൂടാ. അപ്പോള്‍ മാത്രമേ അതിനെ പാലിക്കാനും പോഷിപ്പിക്കാനും നമുക്ക് കഴിയുകയുള്ളൂ.
(അവസാനിച്ചു)

Tags: Devotionalശ്രേഷ്ഠം സനാതന പൈതൃകംDharma cultureInheritors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.