Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡേറ്റയാല്‍ സമ്പന്നമായ ഇന്ത്യയ്‌ക്ക് എഐ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനാകും:രാജീവ് ചന്ദ്രശേഖര്‍

ഡേറ്റയാല്‍ സമ്പന്നമായ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 05:41 pm IST
in India

ന്യൂദല്‍ഹി: ഡേറ്റയാല്‍ സമ്പന്നമായ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍. ഫ്യൂച്ചര്‍ കേരള എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ നിരീക്ഷണം. നിരവധി തൊഴിലവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ എഐയുടെ നവീകരണ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായി വരുക ജീവനക്കാരുടെ റീസ്‌കില്ലിങ്ങും അപ്‌സ്‌കില്ലിങ്ങുമാകുമെന്നും ഈ രംഗത്ത് വളരെയധികം പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യ ഈ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ മാധ്യമ മേഖലയും കസ്റ്റമര്‍ സര്‍വീസും ഉല്‍പ്പാദനരംഗവും ഉള്‍പ്പടെ വിവിധ വ്യവസായരംഗങ്ങളില്‍ എഐ സങ്കേതങ്ങള്‍ പിടിമുറുക്കുകയാണ്. അതനുസരിച്ച് വൈദഗ്ധ്യം അപ്‌ഗ്രേഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് ആകുന്നുണ്ടോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. എഐ മേഖലയില്‍ വലിയ പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ പോകുന്നുവെന്നത് വ്യക്തമാണ്. യുകെയിലോ ജപ്പാനിലോ ഇന്ത്യയിലോ ഉള്ള നമ്മുടെ അക്കാഡമിക് സ്ഥാപനങ്ങള്‍ ഇത് ശരിക്കും മനസ്സിലാക്കുകയും ഈ എഐ ആവാസവ്യവസ്ഥയ്‌ക്ക് ആവശ്യമായ പ്രതിഭയുള്ള മനുഷ്യവിഭവശേഷി നല്‍കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണെന്ന് ന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഐ ഉപകരണങ്ങളില്‍ നിന്നുള്ള സാമ്പത്തിക മൂല്യം 26 ട്രില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാം. നിര്‍ഭാഗ്യവശാല്‍, എഐയുടെ പൂര്‍ണ്ണമായ ബിസിനസ്സ് സാധ്യതകളിലേക്ക് എത്തുന്നതില്‍ നിന്നും നമ്മെ പരിമിതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം, നിര്‍മിത ബുദ്ധിയെ നവീകരിക്കുന്നത് തുടരാനുള്ള ശരിയായ കഴിവുകളുടെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും അഭാവമാണ്-രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിഎഐ വ്യവസായത്തിന് അത്യാധുനിക പ്രതിഭകളും ആര്‍ക്കിടെക്റ്റുകളും വലിയ ഭാഷാ മോഡലുകളുടെ (എല്‍എല്‍എം) ഡിസൈനര്‍മാരും ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായാണ് നിര്‍മിത ബുദ്ധി വിവിധ മേഖലകളില്‍ കാര്യമായ പ്രഭാവം ചെലുത്താന്‍ തുടങ്ങിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ ബുദ്ധിക്ക് വിരുദ്ധമായി യന്ത്രങ്ങളുടെയോ സോഫ്റ്റ്വെയറിന്റെയോ ബുദ്ധി ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ്. ബുദ്ധിശക്തിയുള്ള യന്ത്രങ്ങളെ വികസിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ സയന്‍സിലെ പഠന മേഖല ആയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വികസിച്ചുവന്നത്. അത്തരം യന്ത്രങ്ങളെ എഐ അധിഷ്ഠിത ഉപകരണങ്ങള്‍ എന്ന് വിളിക്കുന്നു.-ലേഖനത്തില്‍ പറയുന്നു.

വിവിധ വ്യവസായ മേഖലകള്‍, സര്‍ക്കാര്‍, ശാസ്ത്രം തുടങ്ങി നിരവധി രംഗങ്ങളിലുടനീളം എഐ സാങ്കേതികവിദ്യ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. എഐ ഉപയോഗിക്കുന്ന ചില ഉയര്‍ന്ന പ്രൊഫൈല്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്: ഗൂഗിള്‍ സര്‍ച്ച് പോലുള്ള നൂതന വെബ് സെര്‍ച്ച് എഞ്ചിനുകള്‍, യൂട്യൂബ്, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്ന റെക്കമന്‍ഡേഷന്‍ സിസ്റ്റംസ്, ഗൂഗിള്‍ അസിസ്റ്റന്റ്, സിരി, അലക്‌സ പോലുള്ള മനുഷ്യന്റെ സംസാരം മനസ്സിലാക്കല്‍ പ്രാവര്‍ത്തികമാക്കുന്ന സങ്കേതങ്ങള്‍, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, ചാറ്റ് ജിപിടി, എഐ ആര്‍ട്ട് പോലുള്ള ജനറേറ്റീവ്, ക്രിയേറ്റീവ് ടൂളുകള്‍, സ്ട്രാറ്റജി ഗെയിമുകളിലെ അമാനുഷിക കളിയും വിശകലനവും പോലുള്ളവ…നിര അങ്ങനെ നീളുന്നു.- ലേഖനം ചൂണ്ടിക്കാട്ടുന്നു.

പുരാതന കാലം മുതല്‍ ഈ പ്രശ്‌നങ്ങള്‍ മിത്ത്, ഫിക്ഷന്‍, ഫിലോസഫി എന്നിവയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരും ഫ്യൂച്ചറോളജിസ്റ്റുകളും എഐ അതിന്റെ യുക്തിസഹമായ കഴിവുകള്‍ക്ക് മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാമെന്ന് അഭിപ്രായപ്പെടുന്നു. പ്രമുഖ സംരംഭകനും ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്‌ക്ക് എഐ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന പക്ഷക്കാരനാണ്. -ലേഖനത്തില്‍ പറയുന്നു.

 

 

Tags: Rajeev ChandrasekharArtificial intelligenceAIOPen AIFuture KeralaUpskillReskill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.