തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ആര്.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയില്‍ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോര്‍ട്ട്കൊച്ചിയില്‍ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആര്.ഡി.ഒ. ഓഫിസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നെല്‍വയല്‍ തരം മാറ്റത്തിനുളള അപേക്ഷകള്‍ നാള്‍ക്കു നാള്വര്ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഭൂമി തരം മാറ്റി നല്‍കാനുളള അധികാരം ആര്.ഡി.ഒമാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്‍കുന്നതിനായി ഒരു നിയമഭേദഗതി കേരള നിയമസഭാ പാസാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുമൂലം ബില്‍ നിയമമായിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
മുഴുവന്‍ അദാലത്തുകളിലും റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുക്കും.ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അര്‍ഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീര്‍പ്പാക്കുക.25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അര്‍ഹതയുളളത്. ഓരോ ആര്.ഡി.ഒ ഓഫീസുകളിലും 2023 ഡിസംബര്‍ വരെ കുടിശ്ശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. ഇതുവരെ 1,18,253 അപേക്ഷകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാനുളളത്.
അപേക്ഷകര്‍ക്ക് അദാലത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കണ്‍ നമ്പരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പരിലേക്ക് ടങട ആയി അയക്കും. ഇക്കാര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഈ നമ്പരിലേക്ക് ആയിരിക്കും സന്ദേശം ലഭിക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കേണ്ടത് അദാലത്തില്‍ പങ്കെടുക്കേണ്ടതുമാണ്. അദാലത്തില്‍ തീര്‍പ്പാക്കുന്ന അപേക്ഷകളുടെ തരം മാറ്റ ഉത്തരവുകള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: