Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി 20 നാളെ; രണ്ടാം കളിയില്‍ ഭാരതത്തിന് അഞ്ച് വിക്കറ്റ് തോല്‍വി

ഇന്ന് ജയിക്കാനായാല്‍ ഭാരതത്തിന് പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാം. രാത്രി 8.30ന് ന്യൂ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.

Janmabhumi Online by Janmabhumi Online
Dec 13, 2023, 10:26 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരം നാളെ. പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മൂന്നാമത്തെ കളിയില്‍ ഭാരതത്തിന് വിജയം അനിവാര്യമാണ്. ആദ്യ കളി മഴയില്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം കളിയില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിക്കാനായാല്‍ ഭാരതത്തിന് പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാം. രാത്രി 8.30ന് ന്യൂ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.

ചൊവ്വാഴ്ച നടന്ന രണ്ടാം കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്ക ഗംഭീര വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു നില്‍ക്കേ മഴ പെയ്തു. റിങ്കു സിങ്ങിന്റെയും (39 പന്തില്‍ പുറതതാകാതെ 69), സൂര്യകുമാര്‍ യാദവിന്റെയും (56) മികച്ച ബാറ്റിങ്ങാണ് ഭാരതത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മഴ മാറി കളി തുടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിച്ചു. 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 154 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കി. റീസ ഹെന്‍ഡ്രിക്സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നായകന്‍ എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 30 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ട് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. റീസ-മാത്യൂ ബ്രീട്സകെ (16) സഖ്യം ഒന്നാം വിക്കറ്റില്‍ 2.5 ഓവറില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മൂന്നാം ഓവരില്‍ ബ്രീട്സ്‌കെ റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും (17 പന്തില്‍ 30) ആഞ്ഞടിച്ചു. 54 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 16 പന്തുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിന് പുറമെ റീസ, ഹെന്റിച്ച് ക്ലാസന്‍ (7) എന്നിവര്‍ പവലിയനിയിലേക്ക് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ നാലിന് 108 എന്ന നിലയിലായി. എങ്കിലും ഡേവിഡ് മില്ലര്‍ (12 പന്തില്‍ 17) നിര്‍ണായക സംഭാവന നല്‍കി. വിജയത്തിന് 13 റണ്ണകലെയാണ് മില്ലര്‍ വീഴുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്സ് (14) ആന്‍ഡിലെ ഫെഹ്ലുക്വയോ (10) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിന് മോശം തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. രണ്ടുപേര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. പിന്നീട് തിലക് വര്‍മ്മയും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഭാരതത്തെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ തിലക് (20 പന്തില്‍ 29) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു സിങ്. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്.

എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്‍കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 56 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തിയതിന് പിന്നാലെയാണ് മഴയെത്തിയത്.

ഇന്ന് നടക്കുന്ന അവസാന പോരാട്ടത്തില്‍ ജയം മാത്രം ലക്ഷ്യമിടുന്ന ഭാരത നിരയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന റുതുരാജ് ഗെയ്കവാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ജയ്‌സ്വാള്‍ തുടരും.

കഴിഞ്ഞ ടി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വര്‍മ മൂന്നാമത് തുടരും. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മികച്ച ഫോമിലുള്ള റിങ്കു സിങ്ങിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടില്ല. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ മുന്‍ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമില്‍ തുടരാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ വീണ്ടും പുറത്തിരിക്കും. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി കളിക്കും.

പേസ് ഡിപാര്‍ട്ട്മെന്റില്‍ മാറ്റത്തിന് സാധ്യതയേറെയാണ്. അര്‍ഷ്ദീപ് സിങ്ങിന് പകരം ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് തുടരും. സ്പിന്നറായി കുല്‍ദീപ് യാദവും. ഭാരതം സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍/റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Tags: crickett20
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ ശരീയത്ത് നിയമം നടപ്പാക്കണം : സർക്കാർ സംവിധാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കയറിക്കൂടുന്നതായി റിപ്പോർട്ട്

തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കാൻ നിർദ്ദേശം നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽഹാസൻ

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛൻ പദം ഒഴിവാക്കി; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്, വേണ്ടി വന്നാല്‍ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും; പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies