Categories: Kerala

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍

ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ ബ്ലഡി ക്രിമിനല്‍സ് എന്നും വിളിച്ചു

Published by

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണമാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി .പേട്ട പള്ളിമുക്കിലാണ് സംഭവമുണ്ടായത്.

തന്നെ കായികമായി നേരിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ എസ്എഫ്‌ഐ ഗുണ്ടകള്‍ ഇറങ്ങിയെന്നും മതിയായ സുരക്ഷ തനിക്ക് ഒരുക്കിയില്ലെന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു ഗവര്‍ണര്‍.

രാജ്ഭവന്‍ മുതല്‍ വിമാനത്താവളം വരെയുള്ള യാത്രയ്‌ക്കിടെ പാളയം, ജനറല്‍ ഹോസ്പിറ്റല്‍, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് പറഞ്ഞ ഗവര്‍ണര്‍ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ ബ്ലഡി ക്രിമിനല്‍സ് എന്നും വിളിച്ചു.

ക്രിമിനലുകള്‍ വാഹനത്തിന്റെ ചില്ലില്‍ വന്നിടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാല്‍ തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് മുന്നറിവുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ഇങ്ങനെ വരാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by