Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുളസിത്തറയ്‌ക്ക് സ്ഥാനം കാണുമ്പോള്‍…

വാസ്തുവിജ്ഞാനം

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Dec 11, 2023, 06:44 pm IST
in Samskriti

പുതുതായി പണിത വീട്ടില്‍ തുളസിത്തറ കെട്ടാന്‍ ആഗ്രഹമുണ്ട്. വീടിന്റെ ദര്‍ശനം തെക്കാണ്. തുളസിത്തറയുടെ സ്ഥാനം എവിടെയാവാം?

തെക്ക് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പ്രധാനവാതിലിനു നേരെ വരാതെ അല്പം കിഴക്കോട്ടു മാറ്റി സ്ഥാപിക്കുക. ഇതിന്റെ പൊക്കം വീടിന്റെ തറ ലെവലില്‍ നിന്നും ഉയരാന്‍ പാടില്ല.

എട്ട് വര്‍ഷത്തിനുമുമ്പ് പണി കഴിപ്പിച്ച രണ്ടുനില വീട്. ഗൃഹനാഥനും ഭാര്യയും ഒരു ജോലിക്കാരനും മാത്രമാണ് വീട്ടിലുള്ളത്. താഴത്തെ രണ്ട് മുറികള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലത്തെ മുറിയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ അടച്ചിടുന്നത് ദോഷമാണെന്ന് പലരും പറയുന്നു. സത്യമാണോ?

അയ്യായിരം ആറായിരം സ്‌ക്വയര്‍ഫീറ്റില്‍ വീട് പണി കഴിപ്പിച്ചിട്ട് പ്രായംചെന്ന രണ്ടോ മൂന്നോ വ്യക്തികള്‍ താമസിക്കുകയും ബാക്കിയുള്ള ഭാഗമെല്ലാം അടച്ചിടുകയും ചെയ്യുന്നത് വളരെ ദോഷം ചെയ്യും. അടച്ചിടുന്ന വീടുകളില്‍ ക്രമേണ മാറാല കെട്ടുകയും നെഗറ്റീവ് എനര്‍ജി തളംകെട്ടി വീടിന്റെ സന്തുലനാവസ്ഥയ്‌ക്ക് കോട്ടം സംഭവിക്കുകയും ചെയ്യുന്നു. ഒരു വീടായാല്‍ എല്ലാ മുറികളും ഉപയോഗിക്കുന്ന തരത്തിലായിരിക്കണം.

ഇല്ലത്തിന്റെ തെക്കുപടിഞ്ഞാറായി ഗണപതിയുടെ ഒരു കല്‍വിഗ്രഹം. ഇത് പഴയൊരു കൂവളത്തിന്റെ ചുവട്ടിലാണിരിക്കുന്നത്. വിഗ്രഹത്തിന് എണ്‍പത് വര്‍ഷത്തോളം പഴക്കം ഉണ്ട്. വൃക്ഷത്തിന്റെ ചുവട്ടില്‍ ചെറിയ ഒരു മേല്‍ക്കൂര ഉണ്ട്. വിഗ്രഹം ഇരിക്കുന്നിടത്ത് പുതിയ ഗണപതിക്ഷേത്രം പണിയുവാന്‍ ഉദ്ദേശിക്കുന്നു. നിലവിലുള്ള വിഗ്രഹത്തിന് ചെറിയ കേടുപാടുകള്‍ ഉണ്ട്. പുതിയ ക്ഷേത്രം പണിയുമ്പോള്‍ ഈ വിഗ്രഹം തന്നെ പൂജിക്കുന്നതില്‍ തെറ്റുണ്ടോ?

തറവാടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയില്‍വച്ച് ആരാധിക്കുന്ന ഗണപതി വിഗ്രഹത്തിന് കാര്യമായ കേടുപാടുകള്‍ ഇല്ലെങ്കില്‍ പുതിയ ക്ഷേത്രം പണിയുമ്പോള്‍ ഈ വിഗ്രഹം അതിനകത്ത് സ്ഥാപിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിധിപ്രകാരം പൂജകള്‍ ചെയ്ത് ജലസമാധി നടത്തിയ പുതിയ വിഗ്രഹം പുതിയ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതില്‍ തെറ്റില്ല.

വീട് പണി കഴിപ്പിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇവിടെ താമസിച്ചതിന് ശേഷം വളരെയധികം കടബാദ്ധ്യതകള്‍ ഉണ്ടായി. നിലവിലുണ്ടായിരുന്ന ബിസിനസ്സും മനസമാധാനവും നഷ്ടപ്പെട്ടു. വീടിന്റെ ദര്‍ശനം വടക്കാണ്. പൂമുഖവാതില്‍ വടക്കുദിക്കിന്റെ മധ്യഭാഗത്തോട്ടാണ് സ്ഥാപിച്ചിട്ടുള്ളത്. വടക്കുനിന്ന് തെക്ക് ഭാഗത്ത് ഇറങ്ങത്തക്ക രീതിയില്‍ വാതിലുകള്‍ എല്ലാം നേരെയാണ്. പ്രധാന വാതിലിന് നേരെയാണ് ഗേറ്റും സ്ഥാപിച്ചിട്ടുള്ളത്. നാട്ടിലെ വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് വീട് പണി കഴിപ്പിച്ചത്. ഇപ്പോള്‍ പല ആള്‍ക്കാരും തെറ്റായ രീതിയിലാണ് പ്രധാന വാതിലും ഗേറ്റും കൊടുത്തിട്ടുള്ളതെന്ന് പറയുന്നു. എന്താണ് സത്യാവസ്ഥ?

വീടിന്റെ കാര്യങ്ങള്‍ മനസ്സിലാക്കിയിടത്തോളം ശക്തമായ വാസ്തുദോഷം സംഭവിച്ചു. ഒരിക്കലും തന്നെ കോണ്‍ക്രീറ്റ് വീട് പണിയുമ്പോള്‍ ആരൂഢകണക്കിന്റെ അളവുകളും മറ്റും എടുക്കാന്‍ പാടുള്ളതല്ല. അതുപോലെ ഗേറ്റില്‍നിന്ന് തുടങ്ങി പൂമുഖവാതില്‍ തൊട്ട് തെക്ക് ഭാഗത്ത് ഇറങ്ങുന്നതുവരെ നേര്‍നേര്‍ വാതില്‍ കൊടുത്തത് തെറ്റായിപ്പോയി. ഇങ്ങനെയുള്ള വീടുകളില്‍ ഐശ്വര്യം ഉണ്ടായിരിക്കുകയില്ല. കൂടാതെ സാമ്പത്തികനഷ്ടങ്ങളും മനക്ലേശങ്ങളും ദുരിതങ്ങളുമായിരിക്കും ഫലം. ആയതിനാല്‍ വിദഗ്ധനായ ഒരു വാസ്തുപണ്ഡിതനെക്കൊണ്ട് വീട് പുനഃക്രമീകരിക്കുക.

ചെറിയൊരു വീട് പണികഴിപ്പിക്കുകയാണ്. പൂജാമുറിയായി കൊടുക്കുവാന്‍ സ്ഥലമില്ല. വീടിന്റെ ഏത് ഭാഗത്ത് വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതാണ് ഉത്തമം?

വീട്ടില്‍ പൂജാമുറി ഇല്ലായെന്ന് പറഞ്ഞ് വിഷമിക്കേണ്ട കാര്യമില്ല. കഴിയുമെങ്കില്‍ വടക്കുകിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ കിഴക്കിന്റെ മറ്റ് സ്ഥലങ്ങളിലോ ഒരു സ്റ്റാന്റ് വച്ച് അത്യാവശ്യം പടങ്ങള്‍വച്ച് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. പടങ്ങള്‍ എല്ലാം തന്നെ പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടും ആയിരുന്നാല്‍ ഉത്തമം. അതല്ലെങ്കില്‍ ഗൃഹാന്തരീക്ഷത്തിന് അനുസരണമായി ഒരു സ്റ്റാന്റ് വച്ച് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. കിഴക്കോട്ടും പടിഞ്ഞാറോട്ടും പടങ്ങള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. ബാത്ത്‌റൂം ചുമരിനോട് ചേര്‍ന്ന് വിളക്ക് കത്തിക്കരുത്. അതുപോലെ സ്‌റ്റെയര്‍കെയ്‌സിന് അടിഭാഗവും ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിലെ പൂജാമുറിയില്‍ ഗുരുവായൂരില്‍നിന്ന് വാങ്ങിയ സാമാന്യം വലുപ്പമുള്ള ഓടക്കുഴലോടു കൂടിയ കൃഷ്ണവിഗ്രഹം (പ്ലാസ്റ്റര്‍ ഓഫ് പാരീസ്) ഉണ്ട്. ഓടക്കുഴല്‍ ഊതുന്ന ശ്രീകൃഷ്ണവിഗ്രഹം വീടിനകത്ത് വയ്‌ക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ?

ഇത് തെറ്റായ ധാരണയാണ്. ഓടക്കുഴല്‍ കൈയില്‍ ഇല്ലെങ്കില്‍ ശ്രീകൃഷ്ണന്‍ അപൂര്‍ണനാണ്. ഇങ്ങനെയുള്ള പ്രചാരണം തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. യാതൊരുവിധ അടിസ്ഥാനവും ഇക്കാര്യത്തില്‍ ഇല്ല. ആയതിനാല്‍ ഓടക്കുഴല്‍ ഉള്ള കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുന്നതും പൂജാമുറിയില്‍ വയ്‌ക്കുന്നതും ഉത്തമമാണ്.

വീടിന്റെ കന്നിമൂലഭാഗം കാര്‍പോര്‍ച്ച് ആയിട്ടാണ് എടുത്തിട്ടുള്ളത്. വീട് പണി കഴിപ്പിച്ചിട്ട് ഒമ്പതു മാസമേ ആയുള്ളൂ. ഇത് തെറ്റാണെന്ന് പലരും പറയുന്നു. ഇത് ശരിയാണോ?

വീടിന്റെ തെക്ക് പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് കാര്‍പോര്‍ച്ച് വരാന്‍ പാടില്ല. ഈ ഭാഗം ഒരു റൂമാക്കി മാറ്റുന്നതാണ് ഉത്തമം.

വീട്ടിലെ അലമാര ഏത് ഭാഗത്തേക്ക് നോക്കി വയ്‌ക്കുന്നതാണ് നല്ലത്?

വീടിന്റെ അലമാരയെല്ലാം വടക്കോട്ട് കുബേരദിക്കിലേക്ക് നോക്കിയിരിക്കത്തക്ക രീതിയിലോ അല്ലെങ്കില്‍ കിഴക്ക് ഇന്ദ്രദിക്കിലേക്ക് നോക്കിയിരിക്കത്ത രീതിയിലോ പണികഴിപ്പിച്ച് വയ്‌ക്കേണ്ടതാണ്.

വീടിനകത്ത് ഫിങ്ക്ടാങ്ക്, വാട്ടര്‍ഫൗണ്ടന്‍ എന്നിവ പടിഞ്ഞാറു ഭാഗത്തു വരുന്നതില്‍ തെറ്റുണ്ടോ?

കഴിയുന്നതും ഫിഷ്ടാങ്ക്, വാട്ടര്‍ഫൗണ്ടന്‍ എന്നിവ വടക്ക് ഭാഗത്തോ കിഴക്ക് ഭാഗത്തോ സ്ഥാപിക്കാം. വടക്ക് കിഴക്ക് ഭാഗം ഏറ്റവും ഉത്തമമാണ്.

ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കിണര്‍ മൂടുന്നതിന് വിധിപ്രകാരം എന്താണ് ചെയ്യേണ്ടത്?

ഉപയോഗിക്കുന്ന കിണര്‍ മൂടുന്നതിന് രാവിലെ ആറിനും ഏഴിനും ഇടയ്‌ക്ക് ഈറന്‍ വസ്ത്രത്തോടെ കിഴക്കോട്ട് തിരിഞ്ഞു നിന്ന് ആദ്യമായി ഒരു പാത്രത്തില്‍ പാലെടുത്ത് കിണറ്റില്‍ ഒഴിക്കുക. രണ്ടാമതായി കുറച്ച് കരിമ്പിന്‍ ചാറ് കിണറ്റിന്‍േക്ക് ഒഴിക്കുക. മൂന്നാമതായി ഒരു കുടം നല്ല ജലം കിണറ്റില്‍ ഒഴിക്കുക. അത് കഴിഞ്ഞ് നല്ല ഒരു കുട്ട മണ്ണ് കിണറ്റിലേക്ക് ഇട്ട ശേഷം സാധാരണ മണ്ണ് ഉപയോഗിച്ച് കിണര്‍ പരിപൂര്‍ണമായി നികത്താവുന്നതാണ്.

Tags: വാസ്തുവിജ്ഞാനംThulsithara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വീടുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍; അനിഷേധ്യമായ പ്രകൃതിതത്ത്വങ്ങള്‍

Vasthu

വാസ്തുവിജ്ഞാനം: പരമപവിത്രമായ ഈശാനകോണ്‍

Samskriti

വാസ്തുവിജ്ഞാനം: വാസ്തുദേവന്റെ പാദം നിരൃതി കോണില്‍

Vasthu

വീട് ഒരു സ്വര്‍ഗ്ഗമാകാന്‍…. വീടുപണി തുടങ്ങുന്നതിനു മുമ്പായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

Vasthu

തറക്കല്ലിടലും കുറ്റിയടിയും; ഒരു വീടിന്റെ തറക്കല്ല് ഇടുന്നതിനാണോ പ്രാധാന്യം അതോ കുറ്റി സ്ഥാപിക്കുന്നതിനാണോ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.