Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസങ്കടങ്ങളുടെ ശമനൗഷധി

മരുതത്തൂര്‍ സുധാകരന്‍ by മരുതത്തൂര്‍ സുധാകരന്‍
Nov 23, 2023, 01:59 am IST
in Samskriti

ലോകത്തില്‍ ഒരു ഗ്രന്ഥത്തിനു മാത്രമേ ജയന്തി ആഘോഷമുള്ളൂ, അതാണ് ശ്രീമദ് ഭഗവദ് ഗീത. ഇന്നാണ് ഗീതാജയന്തി. പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയും ഇതേ ദിവസമാണ്. വേദവ്യാസന്‍ രചിച്ച സര്‍വ്വകാല പ്രസക്തമായ മാനവജീവനശാസ്ത്രമാണ് ്ഭഗവദ്ഗീത. മഹാഭാരതം എന്ന മഹാഗ്രന്ഥത്തിന്റെ ആറാമത്തെ പര്‍വ്വമായ ഭീഷ്മപര്‍വ്വത്തില്‍ 25 മുതല്‍ 42 വരെ 18 അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളില്‍ വ്യാസന്‍ ഗീത പ്രപഞ്ചനം ചെയ്യുന്നു.

പഠനകാലത്തും തൊഴിലിടങ്ങളിലും കുടുംബാന്തരീക്ഷത്തിലും സാമൂഹികരംഗത്തും മറ്റും അനുഭവിക്കുന്ന പിരിമുറുക്കവും മാനസിക സമ്മര്‍ദ്ദങ്ങളും അര്‍ജുന വിഷാദയോഗത്തിലെ അര്‍ജുനന്റ മാനസികാവസ്ഥപോലെ ഭീകരവും വിപത്കരവുമാണ്. വിഷാദത്തില്‍ മുങ്ങിയ അര്‍ജുനന്‍ ഭിക്ഷാന്നം കഴിച്ച് സംന്യാസിയായി ജീവിച്ചുകൊള്ളാം എന്നാണ് കൃഷ്ണനോട് പറഞ്ഞത്.

ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വേണ്ടുന്നതും വേണ്ടാത്തതും മുന്നില്‍ വന്നുപെടും. ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കണ മെങ്കില്‍ നിത്യവസ്തുവിനെയും അനിത്യവസ്തുവിനെയും വിവേചിച്ചറിയാനുള്ള ജ്ഞാനം ഉണ്ടാവണം. ആ വിവേകപ്രജ്ഞ പ്രദാനം ചെയ്യുന്നു ഭഗവദ് ഗീത. ഗീതയ്‌ക്ക് ഇടപെടാന്‍ സാധിക്കാത്ത ഒരു ജീവിത സന്ദര്‍ഭവും നമുക്കില്ല. എന്തുചെയ്യണം എന്ന സന്ദേഹം സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ ആര്‍ക്കും വന്നു ഭവിക്കും. അവയ്‌ക്ക് ആവശ്യമായ നിര്‍ദ്ദേശം തരുന്നു ഭഗവദ് ഗീത.
ഭാരത കഥയില്‍ ധര്‍മ്മമൂര്‍ത്തിയായ ധര്‍മ്മപൂത്രന്‍ ധര്‍മ്മത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമ്പോള്‍ നേരിടുന്ന ധര്‍മ്മസങ്കടങ്ങളിലെല്ലാം വ്യാസന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗീതാതത്വം സൂഷ്മനിരീക്ഷണത്തില്‍ തെളിഞ്ഞുവരും. പരിപൂര്‍ണ്ണ യുദ്ധനിരാസത്തിന്റെയും അഹിംസ യുടെയും ദര്‍ശനം ഉപദേശിക്കാന്‍ വ്യാസന്‍ തിരഞ്ഞെടുത്തത് നിഷ്ഠുരമായ കൊലകള്‍ അരങ്ങേറാന്‍ പോകുന്ന മഹാഭാരത യുദ്ധക്കളത്തില്‍ ഉഭയസൈന്യങ്ങളുടെയും മധ്യത്തിലാണ്. സമാധാനത്തിന്റെ സാര്‍വ്വജനീന സന്ദേശം ആഗോള ജനതക്കുവേണ്ടി അര്‍ജുനനെ കര്‍മ്മത്തിലേക്ക് പ്രത്യാനയിച്ചു കൊണ്ട ്‌നിര്‍വ്വഹിക്കുന്നു വ്യാസന്‍ എന്ന ധിഷണാശാലിയായ പ്രതിഭ.

അവനവന്റ സുഖം അപരന്റ സുഖത്തിനു കൂടെയാവണം എന്നത് ധര്‍മ്മത്തിന്റെ ഗുരുദേവ നിര്‍വചനമാണ്. പ്രപഞ്ചത്തിന്റെ നില നില്പിനും പ്രവര്‍ത്തനത്തിനും വിഘാതമാകുന്നതെല്ലാം അധര്‍മ്മവും അനുകൂലമാകുന്നത് ധര്‍മ്മവുമാകുന്നു. മറ്റൊന്നിന്റെയും ജീവിതത്തില്‍ അനാവശ്യമായി ഇടപെടാന്‍ ധര്‍മ്മം അനുവദിക്കുന്നില്ല. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്തോറും നമ്മെ ക്ലേശഭയ കോലാഹലങ്ങള്‍ പിടികൂടും. ലളിത ജീവിതം നയിക്കുന്നവര്‍ക്ക് ജീവിതം സുഖസമ്പൂര്‍ണ്ണം എന്നര്‍ത്ഥം. ഗീതയില്‍ കൂടി ജീവിച്ചാണ് ഗാന്ധിജി മഹാത്മാവായത്, അദ്ദേഹത്തിന് ഗീത സ്വന്തം മാതാവു തന്നെയായിരുന്നു.

എത്ര ചിന്തിച്ചു പ്രവര്‍ത്തിച്ചാലും അവനവനെക്കൊണ്ടു പരിഹരിക്കാനാവാത്ത സങ്കീര്‍ണ്ണമായ വൈയ്യക്തിക, കൗടുംബിക, സാമൂഹിക, രാഷ്ടീയ പ്രശ്‌നങ്ങള്‍ ഉണ്‍ണ്ടാവും. ആ സന്ദര്‍ഭങ്ങളില്‍ ദുഃഖിതനായി പ്രലപിക്കാതെ കൃഷ്ണവചസ്സുകളെ ഹൃദയത്തിലേക്ക് ആവാഹിക്കുക.

‘തസ്മാദപരിഹാര്യേത്ഥേ നത്വം
ശോചിതുമര്‍ഹസി’ (ഗീത 2/2)
‘പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ ഓര്‍ത്ത് ദുഃഖിക്കുവാന്‍ നിനക്കു കാര്യമില്ല,’ എന്ന് ശക്തമായി ശാസിക്കുന്നു ഭഗവാന്‍ കൃഷ്ണന്‍. നമ്മുടെ പരിധിയില്‍ ഒതുങ്ങാത്ത വിഷയങ്ങളെ ഓര്‍ത്താണ് നമ്മുടെ ദുഃഖമത്രയും. അപ്രകാരം വ്യാകുല ചിത്തരായി വിഷാദം ബാധിച്ചാണ് പലരും മാറാരോഗികളായി തീരുന്നതും. ഇത്തരം വിഷയ ദുഃഖങ്ങളെ തരണം ചെയ്യാനുള്ള വഴിയും ഭഗവാന്‍ ഉപദേശിച്ചുതരുന്നുണ്ട്.
(തുടരും)

Tags: Bhagavad GitaHinduismHindu DevotionalBhagavat Gita jayanthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.