Categories: Cricket

ഓസ്‌ട്രേലിയയക്ക് 241 റണ്‍സ് വിജയ ലക്ഷ്യം, വെടിക്കെട്ടോടെ തുടങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു

നാലാം വിക്കറ്റില്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ സാവധാനം മുന്നോട്ടുനയിച്ചു. 15 ഓവറോളം ബൗണ്ടറികള്‍ ഉണ്ടായില്ല.

Published by

അഹമ്മദാബാദ് :ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയക്ക് 241 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 റണ്‍സെടുത്ത് പുറത്തായി.നേടിയ കെഎല്‍ രാഹുലാണ് 66 റണ്‍സ് )ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയതെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ആയപ്പൊഴേക്കും ഓസ്‌ട്രേലിയ നാല് റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി. ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ആദം സാമ്പയുടെ കൈകളിലെത്തിച്ചു. എന്നാല്‍ രോഹിതിനൊപ്പം കോഹ്‌ലിയും തുടര്‍ ബൗണ്ടറികള്‍ നേടിയതോടെ ഇന്ത്യ മുന്നോട്ടുപോയി. രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 46 റണ്‍സ് എടുത്തപ്പോള്‍ ഗ്ലെന്‍ മാക്‌സ്വവെലിനെതിരെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ട്രാവിസ് ഹെഡ് ഒരു അവിശ്വസനീയ ക്യാച്ചിലൂടെ മടക്കി. 31 പന്തുകള്‍ നേരിട്ട രോഹിത് 47 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ ശ്രേയസ് അയ്യരെ (4) കമ്മിന്‍സ് മടക്കി.

നാലാം വിക്കറ്റില്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ സാവധാനം മുന്നോട്ടുനയിച്ചു. 15 ഓവറോളം ബൗണ്ടറികള്‍ ഉണ്ടായില്ല. വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഈ കൂട്ടുകെട്ടാണ്. ഇതിനിടെ കോഹ്‌ലി അര്‍ദ്ധ സെഞ്ച്വറി നേടി. പിന്നാലെ കമ്മിന്‍സിന്റെ പന്തില്‍ കോഹ ലി വീണു.രാഹുലുമൊത്ത് നാലാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് 54 റണ്‍സ് നേടിയ കോ ഹ്‌ലി മടങ്ങിയത്. ജഡേജ (9) ഹേസല്‍വുഡിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളില്‍ അവസാനിച്ചു.

രാഹുല്‍ ഇതിനിടെ അര്‍ദ്ധ സെഞ്ച്വറി നേടി. രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഇംഗ്ലിസിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ (6) സ്റ്റാര്‍ക്ക് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ (1) ആദം സാമ്പ വിക്കറ്റിനു മുന്നില്‍ കുടുക്കി. അവസാന ഓവറുകളില്‍ വമ്പനടിക്ക് ശ്രമിച്ച സൂര്യകുമാര്‍ യാദവിനെ (18) ജോഷ് ഹേസല്‍വുഡ് ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ രണ്ടാം റണ്ണിനോടിയ കുല്‍ദീപ് യാദവ് (10) റണ്ണൗട്ടായി. മുഹമ്മദ് സിറാജ് (9) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ജസ്പ്രീത് ബുറയുടെ ആദ്യ ഓവറില്‍ 17 റണ്‍സ് നേടി.രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ മൊഹമ്മദ് ഷമി വാര്‍ണറെ സ്ലിപ്പില്‍ വിരോട് കോഹ് ലിയുടെ കൈകളിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by