Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്നം മുടക്കുന്ന ഭരണാധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 04:18 am IST
in Editorial

സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെടുന്നത് പതിവായതോടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരാണ് വലയുന്നത്. ഇ പോസ് സംവിധാനത്തിലെ സാങ്കേതിക തകരാര്‍ മൂലം ഇക്കഴിഞ്ഞ ദിവസവും റേഷന്‍ തടസ്സപ്പെട്ടു. വൈദ്യുതി നിലച്ചതിനാല്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല. വൈദ്യുതി നിലയ്‌ക്കുന്നതുകൊണ്ടുമാത്രം വലിയ സുരക്ഷാ സംവിധാനമുള്ള സെര്‍വര്‍ തകരാറിലാവില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. വൈദ്യുതി നിലച്ചാല്‍ ഡേറ്റാ സര്‍വറിനു പകരം സംവിധാനം പ്രവര്‍ത്തിക്കും. രണ്ടാഴ്ച മുന്‍പും റേഷന്‍ മുടങ്ങിയപ്പോള്‍ ഇതേ കാരണമാണ് അധികൃതര്‍ പറഞ്ഞത്. ഇങ്ങനെ അടിക്കടി സാങ്കേതിക തകരാറുകള്‍ കാരണം റേഷന്‍ വിതരണം മുടങ്ങുന്നത് സംശയം ജനിപ്പിച്ചിരിക്കുകയാണ്. വൈദ്യുതിക്ഷാമമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ അപ്രഖ്യാപിത പവര്‍കട്ട് കൊണ്ടുവരുന്നതുപോലെ മറ്റെന്തെങ്കിലും ലക്ഷ്യംവച്ചാണോ റേഷന്‍ വിതരണം തടസപ്പെടുത്തുന്നതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. വളരെയധികം തിരിമറികളും ക്രമക്കേടുകളുമാണ് റേഷന്‍ വിതരണത്തില്‍ നടക്കുന്നത്. പല കാരണങ്ങള്‍ പറഞ്ഞും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെ മറിച്ചുവില്‍ക്കുന്ന രീതി ഇപ്പോഴുമുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. റേഷന്‍ വിതരണം തടസ്സപ്പെടുന്നതിന്റെ മറവില്‍ ഇങ്ങനെ ചിലത് സംഭവിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ ലക്ഷക്കണക്കിന് കാര്‍ഡുടമകള്‍ക്ക് റേഷന്‍ നഷ്ടപ്പെട്ടത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്ന വ്യാപകമായ പരാതികള്‍ ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം മുക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകളുടെയും അതില്‍ ഘടിപ്പിക്കുന്ന ശൃംഖലകളുടെയും തകരാറുകള്‍ മൂലമാണ് അഞ്ച് ദിവസത്തോളം റേഷന്‍ വിതരണം തടസ്സപ്പെട്ടത്. റേഷന്‍ വിതരണം ഷിഫ്റ്റ് സമ്പ്രദായത്തിലാക്കിയിട്ടും നാ ല്‍പത് ലക്ഷത്തിലേറെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭിച്ചില്ല. ഇതുസംബന്ധിച്ച പരാതികളാണ് രാഷ്‌ട്രീയ-ഭരണ ഇടപെടലുകള്‍ മൂലം പരിഗണിക്കാതിരുന്നത്. എഫ്‌സിഐയില്‍ ആവശ്യത്തിലധികം പുഴുക്കലരി സ്‌റ്റോക്കുണ്ടായിട്ടും വിവിധ ജില്ലകളില്‍ തരംതിരിച്ച് ചമ്പാവരിയും കുത്തരിയും വിതരണം ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആളുകള്‍ക്ക് വേണ്ടാത്ത അരി അവരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ ചമ്പാവരി മാത്രവും വടക്കന്‍ ജില്ലകളില്‍ പുഴുക്കലരിയുമാണ് ആളുകള്‍ ഉപയോഗിക്കുന്നതെന്ന് തെറ്റായ കണ്ടുപിടിത്തം നടത്തിയാണ് ഇപ്രകാരമുള്ള വിതരണം ഏര്‍പ്പെടുത്തിയത്. കാര്‍ഡുടമകളെ അരി വാങ്ങാതെ പിന്തിരിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇങ്ങനെ ബാക്കിവരുന്ന അരി കച്ചവടക്കാര്‍ക്ക് വില്‍ക്കാം. അവര്‍ ഇത് പൊതുവിപണിയില്‍ വിറ്റഴിക്കും. ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയിലൂടെ വലിയ പണവും ലഭിക്കും. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അനേകം അഴിമതികളില്‍ ഒന്നുമാത്രമാണ് ഇത്.

ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം തകരാറിലാവുന്നതിന്റെ നിരവധി കാരണങ്ങളിലൊന്ന് ഇത്തരം അഴിമതികളാണ്. റേഷന്‍ വിതരണം സുഗമമായി നടക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനില്ല. കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ കമ്മീഷന്‍ റേഷന്‍കടയുടമകള്‍ക്ക് കൊടുക്കാതിരുന്നത് ഇതിനുദാഹരണമാണ്. റേഷന്‍കട നടത്തുന്നവര്‍ക്ക് കമ്മീഷന്‍ തുക കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിട്ടും തുക നല്‍കിയില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി വരുമെന്നായപ്പോഴാണ് തുക നല്‍കാന്‍ തയ്യാറായത്. റേഷന്‍ വിതരണം ഏതെങ്കിലും വിധത്തില്‍ തകരാറിലായാല്‍ അതിന്റെ ഗുണം ലഭിക്കുക പൊതുവിപണിയിലെ കച്ചവടക്കാര്‍ക്കാണ്. അരിക്ക് അടിക്കടി വില വര്‍ധിപ്പിച്ച് അവര്‍ കൊള്ളലാഭവും കൊയ്യും. അരിയുടെ വില വര്‍ധനവിനെതിരെ ഒരുതരത്തിലുള്ള ഇടപെടലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. റേഷന്‍ വ്യാപാരികള്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിലൂടെ പൊതുവിപണിയില്‍ കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെയായി പറഞ്ഞുകൊണ്ടിരിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മറച്ചുപിടിക്കാന്‍ നടത്തുന്ന വാചകമടിയാണ്. അല്ലാത്തപക്ഷം റേഷന്‍ വിതരണം സുഗമമായി നടത്താന്‍ നടപടികളെടുക്കാമായിരുന്നു. ഇതിനു കഴിഞ്ഞാല്‍ സാധാരണ ജനങ്ങളില്‍ വലിയൊരു വിഭാഗം പട്ടിണിയില്ലാതെ കഴിയും. പാവപ്പെട്ടവരോട് വല്ല താല്‍പര്യവും അവശേഷിക്കുന്നുണ്ടെങ്കില്‍ പൊതുവിതരണ സമ്പ്രദായം തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

Tags: Pinarayi GovernmentRation distributionPublic Distribution System
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Kerala

അധികാരമൊഴിയുംമുന്‍പ് ആയിരം കോടി രൂപ കൂടി കടമെടുക്കാന്‍ പിണറായി സര്‍ക്കാര്‍

Editorial

അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.