Categories: Kerala

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകന്‍’; ജീവനൊടുക്കുന്നതിന് മുമ്പ് കെ ജി പ്രസാദിന്റെ ഫോണ്‍ സംഭാഷണം

Published by

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകന്‍’

ആലപ്പുഴ: ‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ. കുറേ ഏക്കറുകള്‍ നിലം ഞാന്‍ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ ചോദിച്ചു. ലോണ്‍ ചോദിച്ചപ്പോള്‍ പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ.. ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി…..

കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഭാരതീയ കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് ഫോണില്‍ പറയുന്ന ഓഡിയോ ഇങ്ങനെയാണ്. കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്

”സഹോദരാ നിങ്ങള്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാന്‍ പരാജയപ്പെട്ടു പോ
യി. എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയാണെന്നാ”.

അഞ്ച് ലക്ഷം രൂപയാണ് എന്റെ പേരില്‍ സിബില്‍ കാണിക്കുന്നത്. കാരണം ഞാന്‍ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് അഞ്ച് ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോള്‍ സര്‍ക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്. സര്‍ക്കാരത് തിരിച്ചടിച്ചിട്ടില്ല. സര്‍ക്കാര്‍ അത് ബാങ്കുകാര്‍ക്ക് കൊടുത്താലേ എന്റെ ലോണ്‍ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോണ്‍ തരില്ല. എനിക്കിപ്പോ ആരും പണം തരില്ല. ഞാന്‍ പരാജയപ്പെട്ടവനാ” വിതുമ്പിയും ഇടറിയുമാണ് പ്രസാദ് തന്റെ അവസാനവാക്കുകള്‍ സഹപ്രവര്‍ത്തകനുമായി പങ്കുവയ്‌ക്കുന്നത്.

‘ചേട്ടന്‍ വിഷമിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന്’ ശിവരാജന്‍ പറയുന്നുണ്ടെങ്കിലും ‘നിങ്ങള്‍ എന്ത് ചെയ്യാനാ’ എന്നാണ് തിരിച്ച് ചോദിക്കുന്നത്. കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തെന്ന് നാളെ അറിയുമെന്നും പ്രസാദ് പറയുന്നു.

‘ചേട്ടന്‍ വിഷമിക്കേണ്ട, ഞാനിപ്പോള്‍ വീട്ടിലേക്ക് വരാമെന്ന്’ ശിവരാജന്‍ പറയുമ്പോള്‍, ”നിങ്ങള്‍ വരണം, എനിക്ക് റീത്ത് വയ്‌ക്കണം. റീത്ത് വയ്‌ക്കുക മാത്രമല്ല, നിങ്ങള്‍ അവരോട് ചോദിക്കണം. ഞാന്‍ ആരോട് പറയാനാ. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു, സര്‍ക്കാര്‍ അരി വാങ്ങിച്ചു… ഞാന്‍ എന്തു പറയാനാ.. സഹികെട്ടു പോയി” ജീവിതം മടുത്തുന്നെന്നും താന്‍ മരിക്കുമെന്നും പ്രസാദ് ആവര്‍ത്തിച്ചു പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം. താന്‍ മരിച്ചാലും കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നും പറയുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ശിവരാജനെ വിളിക്കുന്നത്. ഫോണ്‍ കട്ട് ചെയ്ത് ഉടന്‍ ശിവരാജന്‍ അയല്‍ക്കാരോട് പ്രസാദിന്റെ വീട്ടിലെത്താന്‍ പറഞ്ഞു. വിഷം കഴിച്ച് അവശനി
ലയിലായിരുന്ന പ്രസാദിനെ അയല്‍ക്കാര്‍ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവല്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോലീസ് നടത്തിയ തെരച്ചിലില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചു

ആലപ്പുഴ: പ്രസാദിനെ സമൂഹമാധ്യമങ്ങളിലൂടെയും സിപിഎമ്മുകാര്‍ അവഹേളിച്ചുവെന്ന് ആക്ഷേപം. സംസകാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്താനും ശ്രമിച്ചതായും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും പരാതിയുണ്ട്. ഡ്രിപ്പുകള്‍ മാത്രമാണ് നല്കിയത്. പിന്നീട് മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതോടെ ഇദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നവെന്നാണ് ആക്ഷേപം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by