Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിത്സ്വരൂപത്തെ പ്രാപിക്കുന്ന ചിത്തം

Janmabhumi Online by Janmabhumi Online
Oct 28, 2023, 04:26 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വില്വോപാഖ്യാനം

ശ്രീരാമന്‍ പറഞ്ഞു, ”അങ്ങയുടെ വാക്യാമൃതം ആസ്വദിച്ചിട്ട് എന്റെ ഉള്ളില്‍ അല്പംപോലും തൃപ്തിയുണ്ടായില്ല. ഇനിയും തത്ത്വമയിയാകുന്ന കഥ ഉള്ളില്‍ കനിവോടെ അരുള്‍ചെയ്യേണമേ മമ ഗുരോ!” ശ്രീരാമചന്ദ്രന്‍ ഇങ്ങനെ ചോദിച്ചനേരം മഹാന്മാരൊക്കെ വാഴ്‌ത്തുന്ന മാമുനി പറഞ്ഞു, ”ആഗ്രഹിച്ച വസ്തു കൈവന്നീടില്‍ തല്‍ക്ഷണം വലിയ സന്തോഷമുണ്ടായീടും. അത് ഒരു ക്ഷണം കഴിഞ്ഞാലുണ്ടാകയില്ല. ഈ അവസ്ഥയെ ലോകത്ത് ആരാണറിയാത്തത്? വസ്തു, അമിതാഗ്രഹം ഉള്ളപ്പോളെന്നതുപോലെ മറ്റൊരിക്കല്‍ സന്തോഷം നല്‍കുന്നതായി വന്നീടാ. വളരെ കുട്ടിയായിരിക്കുന്നവനല്ലാതെ ഈ ഭൂമിയില്‍ ക്ഷണസുഖത്തെ ആരും ആഗ്രഹിക്കുകയില്ല. ക്ഷണനേരത്തേക്കുള്ള ആഗ്രഹത്തിലെ തുഷ്ടിക്ക് ആഗ്രഹംതന്നെയായീടുന്നു കാരണം, മറ്റൊന്നല്ല. തുഷ്ടി അതുഷ്ടിയില്‍ ഇല്ലാത്തതായീടുന്നു, പെട്ടെന്ന് അതുകൊണ്ടീ ആഗ്രഹത്തെ കളയണം. എപ്പോഴും സംഗമില്ലാതെ ജീവിച്ചീടുന്ന നിന്റെ ആശ നിശാന്തതയെ പ്രാപിക്കട്ടെ! ഭാവന അഭാവത്തെ പ്രാപിച്ചീടട്ടെ! വാസനാഹീനങ്ങളാകുന്ന ഇന്ദ്രിയങ്ങളോടൊത്തു നീ സദാ ക്രിയകളെ ചെയ്തുകൊള്ളുന്നുവെങ്കില്‍ വിക്ഷോഭങ്ങളാല്‍ ആകാശമെന്നപോലെ നീ ഉള്ളില്‍ വികാരത്തെ പ്രാപിച്ചീടുകയില്ല. ചിത്തത്തിന്റെ തുറക്കലും അടയ്‌ക്കലും നിമിത്തം സംസാരപ്രളയോദയങ്ങള്‍ സംഭവിക്കുന്നു. പ്രാണരോധംകൊണ്ടോ വാസനാരോധംകൊണ്ടോ മാനസത്തെ നിമിഷമില്ലാത്തതാക്കി നീ മാറ്റുക.

നളിനേക്ഷണ! പ്രാണോന്മേഷനിമേഷങ്ങളാല്‍ പ്രളയോദയങ്ങള്‍ (നാശവും ആരംഭവും) ഈ സംസൃതിക്കുണ്ടാകുന്നു. അഭ്യാസം പ്രയോഗം എന്നിവകളെക്കൊണ്ട് നീ അതിനെ പെട്ടെന്ന് ഉന്മേഷഹീനമാക്കണം. വളര്‍ന്നീടുന്ന മൂര്‍ഖമായ ഉന്മേഷനിമേഷങ്ങളാല്‍ കര്‍മ്മങ്ങള്‍ക്കും പ്രളയോദയങ്ങളുണ്ടാകുന്നു. ഗുരുശാസ്ത്രാര്‍ത്ഥസംയമങ്ങളാല്‍ ആ മൗര്‍ഖ്യത്തെ നീ പെട്ടെന്ന് ബലാല്‍ വിലീനമാക്കീടുക വേണം. സംവിത്തിന് സ്പന്ദം ഇല്ലാതിരിക്കുന്നതുകൊണ്ടോ പ്രാണങ്ങളെ നന്നായി തടയുന്നതുകൊണ്ടോ ചിത്തമല്ലാതെകണ്ടു ചിത്തം ഭവിച്ചീടുന്നു, ഉത്തമമായീടുന്ന പദം അതുതന്നെ. പാരമാര്‍ത്ഥികയായീടുന്ന സുഖം ദൃശ്യദര്‍ശന സംബന്ധത്തില്‍ നന്നായി ചേരുന്നു. തത്ത്വരൂപാനുസന്ധാനമാകുന്ന ബ്രഹ്മദൃഷ്ടിയാല്‍ മനം ക്ഷയിച്ചീടും. ഏതൊരു സുഖത്തിങ്കലാണോ ചേതസ്സ് ആഭ്യുദിതമാകാതെകണ്ടിരിക്കുന്നത് ആ സുഖം അനുത്തമമാണ്. നിത്യമായീടുന്ന ആയത് ഒരിക്കലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുകയില്ല. തജ്ഞന്റെ ചിത്തം ചിത്തമാവുകയില്ല, തജ്ഞന്റെ ചിത്തത്തിനെ സത്യമെന്നോതീടുന്നു. നാനാരൂപങ്ങളാല്‍ അന്യത്വഭാക്കാകുന്ന ചിത്തം ഊനംകൂടാതെ ബ്രഹ്മജ്ഞാനമുണ്ടായിവന്നാല്‍ സത്വരം അത് അഭിന്നമായി ഭവിച്ചീടുന്നതു യുക്തിയാല്‍ ചെമ്പു നല്ല പൊന്നാകുന്നതുപോലെയാണ്. ചിത്തം ജഗല്‍സ്ഥിതിയില്‍ അല്പം വിഹരിച്ച് അനന്തരം നല്ലോരു തുര്യാവസ്ഥപ്രാപിച്ച് ചിത്സ്വരൂപത്തെ പ്രാപിച്ചിടും. അതിനുശേഷം തുര്യാതീതവും ഭവിച്ചുകൊള്ളുന്നു. സര്‍വാത്മകമായീടുന്ന ബ്രഹ്മമൊന്നുതന്നെ ജഗത്ഭ്രമവിഭ്രമങ്ങളാല്‍ ഏകകാലത്തിലേവം പലതായി വിളങ്ങുന്നു രാഘവ! ചിത്തം മുതലായുള്ളതഖിലവും ഹൃത്തിങ്കലുണ്ടായീടുന്ന കല്പനയെന്നപോലെ നോക്കിക്കാണുമ്പോള്‍ ഇല്ലാത്തതായീടുന്നു. സാരമായുള്ള നല്ലോരു അത്ഭുതകഥയിപ്പോള്‍ പറയാം, നീ നല്ലവണ്ണം കേള്‍ക്കുക. പതിനായിരം കോടിയെന്നല്ല, ലക്ഷംകോടി, അതിലും പരമതിയായ യോജനയോളം വലിപ്പം കൂടുന്നതായി, കല്പാന്തവായുപോലും ചലിപ്പിച്ചീടാത്തതായി, പാരം നിര്‍മ്മലമായി, നല്ലവണ്ണം പഴക്കമുണ്ടെന്നാകിലും ബാലചന്ദ്രന്റെ ഒരു കഷണമെന്നപോലെ മാര്‍ദ്ദവസുന്ദരമായി, ലോകസംസ്ഥിതിക്ക് ആദ്യകാരണമായി, മഹത്താകിയ നല്ല വില്വഫല (കൂവളക്കായ)ത്തില്‍ ബ്രഹ്മാണ്ഡക്കൂട്ടം എങ്ങുമേ കിടക്കുന്നു. അളവില്ലാതെയുള്ള കടുകിന്മണികള്‍ മലയുടെ അടിയില്‍ കിടക്കുന്നതുപോലെ നല്ലവണ്ണം മൂത്തിട്ടുള്ള കായാണതെങ്കിലും വീഴത്തക്കവണ്ണം പാകം പോര. അകെവെയുള്ള ഫലസഞ്ചയസാരമാര്‍ന്ന ഈ കായയുടെ ഉള്ളിലെ കഴമ്പ് സംവിച്ഛക്തി (ജ്ഞാനശക്തി) ചമല്‍ക്കൃതിയായീടുന്നുവെന്ന് രാമചന്ദ്ര! ഉള്ളില്‍ നന്നായി നീ ധരിക്കുക. അവിടെ നല്ല തരളസ്വരൂപമായീടുന്ന സംവിച്ഛക്തിയാല്‍ നിജസമമായീടും രൂപത്തിങ്കല്‍ ഇത്തരം ദൃഷ്ടി പ്രവര്‍ത്തിക്കുന്നു. അളവില്ലാതെയുള്ള അംബരം കാലകലയായീടുന്നത് ഉദ്യുക്തയാകുന്ന നിയതിയാണ്. സ്പന്ദനസ്വഭാവയാകുന്ന ക്രിയയാണിത്, ബ്രഹ്മാണ്ഡമണ്ഡപമാണിത്, ആശകളിവയെല്ലാം ഈ കൂവളക്കായക്കുചേരുന്ന മജ്ജാസംസ്‌കൃതിയാകുന്നു.” ഗുരുനാഥനേവം പറഞ്ഞപ്പോള്‍ ശ്രീരാഘവന്‍ പരമാനന്ദമാര്‍ന്നു പറഞ്ഞു, ”സര്‍വസജ്ജനങ്ങളും സര്‍വദാ വാഴ്‌ത്തും ഗുരോ! ഭവാന്‍ നല്ലവണ്ണം വര്‍ണിച്ച് കനിവോടെ പറഞ്ഞ കൂവളക്കായ ചില്‍ഘനസത്തയാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. അഹങ്കാരം മുതലായതുകളാല്‍ വിശാലമാകുന്ന ഈ ജഗത്താണു ചിന്മജ്ജാരൂപം. ദൈ്വതൈക്യ(രണ്ടെന്നുള്ളത് കൂടിച്ചേര്‍ന്ന)കലനാസ്വരൂപമായ ഭേദമെന്നുള്ളത് സ്വല്പംപോലും ഓര്‍ത്താലില്ല. പൊന്മലമുതലായീടുന്നവ എപ്രകാരം ബ്രഹ്മാണ്ഡകൂശ്മാണ്ഡത്തിന്റെ മജ്ജയായീടുന്നവോ എന്നതുപോലെതന്നെ ചിദ്വില്വമജ്ജ(ചിത്താകുന്ന കൂവളക്കായയുടെ മജ്ജ)യായീടുന്നത് ഈ ബ്രഹ്മാണ്ഡാദിയായീടുന്ന ജഗല്‍സ്ഥിതിയാണ്.”
(തുടരും)

Tags: VedaLord RamaVasisht Maharshi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

Kerala

വേടനില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഹൈദരാബാദില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

India

വേദങ്ങൾ നിയമ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; നീതി ദേവതയുടെ കൈയിൽ ഗീത, വേദങ്ങൾ, പുരാണങ്ങൾ എന്നിവ ഉണ്ടായിരിക്കണം: ജസ്റ്റിസ് പങ്കജ് മിത്തൽ

ശ്രീരാമന് ആരതി അർപ്പിക്കുന്ന മുസ്ലീം സ്ത്രീകൾ
India

ശ്രീരാമന്റെ കൃപയാൽ മുത്തലാഖിൽ നിന്ന് മോചനം ലഭിച്ചു , വഖഫ് ബിൽ പാസായി ; രാമനവമി ദിനത്തിൽ ശ്രീരാമന് ആരതി നടത്തി മുസ്ലീം സ്ത്രീകൾ

India

മമത ആദ്യം ഹിന്ദുക്കളെ ആക്രമിക്കുന്ന സ്വന്തം സമാധാന സേനയെ നിലക്കുനിർത്തണം : സനാതന വിശ്വാസികൾ ഒരിക്കലും കലാപത്തിന് കാരണമാകില്ലെന്നും സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് സക്ഷമ പ്രവര്‍ത്തകര്‍ തയാറാക്കിയ പവലിയന്‍

ആലിലകളെ ആശംസാ കാര്‍ഡുകളാക്കി സക്ഷമയിലെ കൂട്ടുകാര്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies