Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം മിഴി തുറക്കുമ്പോള്‍ നെഞ്ചിടിച്ച് വല്ലാര്‍പാടം!

നിരക്കിലും സമയത്തിലും വിഴിഞ്ഞം മുന്നോട്ട് വയ്‌ക്കുന്ന ഇളവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വല്ലാര്‍പാടത്തിന് കഴിയില്ല

ദീപ്തി എം ദാസ് by ദീപ്തി എം ദാസ്
Oct 18, 2023, 08:17 am IST
in Kerala

കൊച്ചി: വിഴിഞ്ഞത്ത് വികസനത്തിന്റെ പുതുവെളിച്ചം തെളിയുമ്പോള്‍, ഭാരതത്തിലെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ എന്ന ബഹുമതിയില്‍ പടുത്തുയര്‍ത്തിയ വല്ലാര്‍പാടത്തിന്റെ നില പരുങ്ങലില്‍. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ് വല്ലാര്‍പാടമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘മദര്‍ഷിപ്പുകള്‍ വരുമെന്ന പതീക്ഷയിലാണ് 12 വര്‍ഷം മുന്‍പ് വല്ലാര്‍പാടം തുറമുഖം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷ തെറ്റി. മദര്‍ഷിപ്പുകള്‍ വരാനുളള ആഴം പോര്‍ട്ടിന് ഉണ്ടായില്ല. സാധാരണ ഷിപ്പുകള്‍ വരാന്‍വേണ്ട 14.5 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ത്തന്നെ വര്‍ഷംമുഴുവന്‍ ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിന് മാത്രം വര്‍ഷം 100 കോടി രൂപയാണ് വല്ലാര്‍പാടത്ത് ചെലവ്. അതുകൊണ്ടു തന്നെ അവിടെ നിരക്ക് കൂടുതലാണ്. ശേഷിയുടെ 12 ശതമാനം മാത്രമേ വല്ലാര്‍പാടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ.’ മാര്‍സ്‌ക് ഷിപ്പിങ് കമ്പനി മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കെ. നെല്ലുവേലി ജന്മഭൂമിയോട് പറഞ്ഞു.

വിഴിഞ്ഞത്ത് 18 മീറ്റര്‍ സ്വാഭാവികമായി ആഴമുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് അനായാസം വരാനാവും. ഡ്രഡ്ജിങ് വേണ്ടാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരക്കും. അതുകൊണ്ടു തന്നെ വല്ലാര്‍പാടത്തെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വിഴിഞ്ഞത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

വല്ലാര്‍പാടത്തേക്ക് വരുന്ന ഷിപ്പുകള്‍ വേലിയിറക്ക സമയത്ത് കടലില്‍ കുടുങ്ങിക്കിടക്കാറുണ്ട്. വിഴിഞ്ഞത്ത് സ്വാഭാവിക ആഴമുള്ളതിനാല്‍ ഈ തടസമില്ല. അതുകൊണ്ട് സമയലാഭവും കപ്പലുകള്‍ക്കുണ്ട്. വല്ലാര്‍പാടത്ത് നിന്ന് പോകുന്ന ചരക്കിന്റെ നല്ലൊരു പങ്ക് ഇപ്പോള്‍ കൊളംബോയില്‍ നിന്ന് മദര്‍ഷിപ്പിലേക്ക് മാറ്റിയാണ് അയയ്‌ക്കുന്നത്. ഇതു നിരക്ക് വര്‍ധനയ്‌ക്കും കാലതാമസത്തിനും കാരണമാകുന്നുണ്ടെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.

വല്ലാര്‍പാടത്തെ മറ്റൊരു പ്രശ്‌നം കടലും കായലും കൂടി ചേരുന്നിടത്ത് ചെളി കെട്ടിക്കിടക്കുന്നതാണ്. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയാലും പെട്ടെന്നുതന്നെ ചെളി മൂടും. വിഴിഞ്ഞത്ത് ഇത്തരം പ്രശ്‌നങ്ങളില്ല.

ട്രാന്‍സ്ഷിപ്പ്മെന്റ് സൗകര്യമുള്ളതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്തേക്ക് എത്തും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബിസിനസ് വിഴിഞ്ഞത്തേക്ക് പോകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിലൂടെ വല്ലാര്‍പാടം വലിയ നഷ്ടത്തിലേക്കാകും കൂപ്പുകുത്തുക.

ഇപ്പോള്‍ത്തന്നെ നിരക്കുകളില്‍ വലിയ ഇളവ് നല്കിയാണ് വല്ലാര്‍പാടത്തെ നിലനിര്‍ത്തുന്നത്. 10 വര്‍ഷത്തിനിടെ 587 കോടിയുടെ ഇളവാണ് ഇത്തരത്തില്‍ വല്ലാര്‍പാടത്തിനായി കൊച്ചിന്‍ പോര്‍ട്ട് നല്കിയിട്ടുള്ളത്. ഒരേ സ്വഭാവമുള്ള വിഴിഞ്ഞം, കൊളംബോ പോര്‍ട്ടുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തിനിടെ ഏറ്റവും പരിക്ക് പറ്റുക വല്ലാര്‍പാടത്തിനാവും.

 

Tags: kochivallarpadamVizhinjam International Seaport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.