Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം മിഴി തുറക്കുമ്പോള്‍ നെഞ്ചിടിച്ച് വല്ലാര്‍പാടം!

നിരക്കിലും സമയത്തിലും വിഴിഞ്ഞം മുന്നോട്ട് വയ്‌ക്കുന്ന ഇളവുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വല്ലാര്‍പാടത്തിന് കഴിയില്ല

ദീപ്തി എം ദാസ് by ദീപ്തി എം ദാസ്
Oct 18, 2023, 08:17 am IST
in Kerala

കൊച്ചി: വിഴിഞ്ഞത്ത് വികസനത്തിന്റെ പുതുവെളിച്ചം തെളിയുമ്പോള്‍, ഭാരതത്തിലെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ എന്ന ബഹുമതിയില്‍ പടുത്തുയര്‍ത്തിയ വല്ലാര്‍പാടത്തിന്റെ നില പരുങ്ങലില്‍. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ് വല്ലാര്‍പാടമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘മദര്‍ഷിപ്പുകള്‍ വരുമെന്ന പതീക്ഷയിലാണ് 12 വര്‍ഷം മുന്‍പ് വല്ലാര്‍പാടം തുറമുഖം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷ തെറ്റി. മദര്‍ഷിപ്പുകള്‍ വരാനുളള ആഴം പോര്‍ട്ടിന് ഉണ്ടായില്ല. സാധാരണ ഷിപ്പുകള്‍ വരാന്‍വേണ്ട 14.5 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ത്തന്നെ വര്‍ഷംമുഴുവന്‍ ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിന് മാത്രം വര്‍ഷം 100 കോടി രൂപയാണ് വല്ലാര്‍പാടത്ത് ചെലവ്. അതുകൊണ്ടു തന്നെ അവിടെ നിരക്ക് കൂടുതലാണ്. ശേഷിയുടെ 12 ശതമാനം മാത്രമേ വല്ലാര്‍പാടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ.’ മാര്‍സ്‌ക് ഷിപ്പിങ് കമ്പനി മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കെ. നെല്ലുവേലി ജന്മഭൂമിയോട് പറഞ്ഞു.

വിഴിഞ്ഞത്ത് 18 മീറ്റര്‍ സ്വാഭാവികമായി ആഴമുണ്ട്. മദര്‍ഷിപ്പുകള്‍ക്ക് അനായാസം വരാനാവും. ഡ്രഡ്ജിങ് വേണ്ടാത്തതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരക്കും. അതുകൊണ്ടു തന്നെ വല്ലാര്‍പാടത്തെക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വിഴിഞ്ഞത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

വല്ലാര്‍പാടത്തേക്ക് വരുന്ന ഷിപ്പുകള്‍ വേലിയിറക്ക സമയത്ത് കടലില്‍ കുടുങ്ങിക്കിടക്കാറുണ്ട്. വിഴിഞ്ഞത്ത് സ്വാഭാവിക ആഴമുള്ളതിനാല്‍ ഈ തടസമില്ല. അതുകൊണ്ട് സമയലാഭവും കപ്പലുകള്‍ക്കുണ്ട്. വല്ലാര്‍പാടത്ത് നിന്ന് പോകുന്ന ചരക്കിന്റെ നല്ലൊരു പങ്ക് ഇപ്പോള്‍ കൊളംബോയില്‍ നിന്ന് മദര്‍ഷിപ്പിലേക്ക് മാറ്റിയാണ് അയയ്‌ക്കുന്നത്. ഇതു നിരക്ക് വര്‍ധനയ്‌ക്കും കാലതാമസത്തിനും കാരണമാകുന്നുണ്ടെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.

വല്ലാര്‍പാടത്തെ മറ്റൊരു പ്രശ്‌നം കടലും കായലും കൂടി ചേരുന്നിടത്ത് ചെളി കെട്ടിക്കിടക്കുന്നതാണ്. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയാലും പെട്ടെന്നുതന്നെ ചെളി മൂടും. വിഴിഞ്ഞത്ത് ഇത്തരം പ്രശ്‌നങ്ങളില്ല.

ട്രാന്‍സ്ഷിപ്പ്മെന്റ് സൗകര്യമുള്ളതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്തേക്ക് എത്തും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബിസിനസ് വിഴിഞ്ഞത്തേക്ക് പോകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിലൂടെ വല്ലാര്‍പാടം വലിയ നഷ്ടത്തിലേക്കാകും കൂപ്പുകുത്തുക.

ഇപ്പോള്‍ത്തന്നെ നിരക്കുകളില്‍ വലിയ ഇളവ് നല്കിയാണ് വല്ലാര്‍പാടത്തെ നിലനിര്‍ത്തുന്നത്. 10 വര്‍ഷത്തിനിടെ 587 കോടിയുടെ ഇളവാണ് ഇത്തരത്തില്‍ വല്ലാര്‍പാടത്തിനായി കൊച്ചിന്‍ പോര്‍ട്ട് നല്കിയിട്ടുള്ളത്. ഒരേ സ്വഭാവമുള്ള വിഴിഞ്ഞം, കൊളംബോ പോര്‍ട്ടുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തിനിടെ ഏറ്റവും പരിക്ക് പറ്റുക വല്ലാര്‍പാടത്തിനാവും.

 

Tags: kochivallarpadamVizhinjam International Seaport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

Ernakulam

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഗ്രേഡ് എസ്‌ഐ കീഴടങ്ങി

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.