Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കനത്ത മഴ; സര്‍ക്കാര്‍ നിര്‍മിത വീടുകള്‍ പൊഴിക്കര നിവാസികള്‍ക്ക് ഭീഷണിയാകുന്നു, മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Oct 16, 2023, 11:01 am IST
inThiruvananthapuram

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ അപകടഭീഷണിയാകുന്നു. കനത്ത മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റുള്ളവ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. പൊഴിക്കര വാസികളായ ഷീജ, റാണി, പ്രിജു എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവരുടെ വീടുകളുടെ മറ്റ് മുറികള്‍ മഴ കനത്താല്‍ തകരുമെന്ന നിലയിലാണ്.

നിര്‍ധനര്‍ക്കുളള കപട കാരുണ്യത്തിന്റെ മറവില്‍ നടത്തിയ തട്ടിക്കൂട്ട് നിര്‍മാണമാണ് തകര്‍ച്ചയ്‌ക്ക് കാരണമായിരിക്കുന്നത്. 55 വീടുകളാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തന്നെ ഇപ്പോള്‍ തകര്‍ച്ചയുടെ വഴിവക്കിലാണ്. 2000 ലാണ് നിര്‍മാണം നടത്തിയത്. വേളി ടൂറിസ്റ്റ് വില്ലേജിന്റെ പ്രൗഢിയില്‍ പൊഴിക്കരയില്‍ ഓലക്കുടിലുകള്‍ വേണ്ടായെന്ന വിധത്തിലായിരുന്നു വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി നേതൃത്വം വഹിച്ച് വീടുകള്‍ നിര്‍മിച്ചത്.

ഒരു വീടിന് 45000 രൂപ നിര്‍മാണ ചെലവായി കണ്ടായിരുന്നു പദ്ധതിയുടെ ആവിഷ്‌കാരവും. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടും മുമ്പേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് ചുവരുകളിലും അത് ദൃശ്യമായി. ഇതോടെ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും തുടര്‍ക്കഥയായി. ഇപ്പോള്‍ മേല്‍ക്കൂരയുടെ അടിഭാഗം പൂര്‍ണമായും തകര്‍ന്ന് മഴക്കാലം ഉറക്കമില്ലാത്ത രാത്രികളാണ് വീടുടമകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ചോര്‍ന്നൊലിപ്പില്‍ തന്നെ വീടിനുള്‍ഭാഗം വെള്ളക്കെട്ടായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. വീടുകള്‍ പുനര്‍നിര്‍മാണം നടത്തി വാസയോഗ്യമാക്കി നല്‍കണമെന്ന ആവശ്യം സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളേയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നടത്തിയ കൊടുംചതിയുടെ ക്രൂരമുഖം അനുഭവിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് പൊഴിക്കരവാസികള്‍ പറയുന്നു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായിരുന്നിട്ടുപോലും സിമന്റ് ഇല്ലാതെ ചെളി കൊണ്ടാണ് വീടുകളുടെ ചുവരുകള്‍ നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരയാണെങ്കില്‍ പേരിന് മാത്രം കമ്പിയിട്ട് അതിന് മീതെ ഓട് പാകി സിമന്റ് പൂശിയെടുത്ത നിലയിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപണി നടത്താനും കഴിയില്ലായെന്ന് വീട്ടുടമകള്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന് നീന്തല്‍ക്കുളം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊഴിക്കരയിലേക്ക് മാറ്റി പാര്‍പ്പിച്ചതാണ്. ഇതുവരെ താമസിക്കുന്ന സ്ഥലത്ത് കൈവശാവകാശ രേഖയല്ലാതെ പട്ടയം ലഭിച്ചിട്ടില്ല. അനവധി തവണ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കാന്‍ തയ്യാറായിട്ടില്ല. താമസിക്കുന്ന സ്ഥലം സ്വന്തമെന്ന് പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭവനനിര്‍മാണ വായ്‌പ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

Tags: househeavy rainpozhikara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.