ലണ്ടന്‍: യുകെയിലെ ഭാരത സ്ഥാനപതിയെ ഖലിസ്ഥാന്‍ ഭീകരർ തടഞ്ഞു. ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്കോ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ എത്തിയ ഭാരത സ്ഥാനപതി വിക്രം ദൊരേസ്വാമിയെയാണ് ഖലിസ്ഥാന്‍ ഭീകരർ തടഞ്ഞത്. ഭീകരർ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗ്ലാസ്കോയിലുള്ള ഗുരുദ്വാര കമ്മിറ്റിയുടെ ക്ഷണപ്രകാരം സമിതി അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. എന്നാല്‍ ഗുരുദ്വാരയില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തെ അനുവദിച്ചില്ല. ദൊരൈസ്വാമി എത്തുന്നതറിഞ്ഞ് ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇത് അറിഞ്ഞ് എത്തിയ ഖാലിസ്ഥാൻ ഭീകരരാണ് അദ്ദേഹത്തെ തടഞ്ഞത്. തുടർന്ന് അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു
ഖലിസ്ഥാന്‍ ഭീകരർ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഭാരത കോണ്‍സുലേറ്റുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ അനൗദ്യോഗിക ചര്‍ച്ചകളില്‍ ആവശ്യമുന്നയിച്ചു. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജറിന്റെ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നാണ് കാനഡയുടെ നിലപാട്. ഇത് സാധൂകരിക്കുന്ന ചില ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാനഡ അവകാശപ്പെടുന്നു.
ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഭാരതം അനുമതി നല്‍കണമെന്നാണ് കാനഡയുടെ ആവശ്യം. എന്നാല്‍ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്നതിന്റെ തെളിവുകളൊന്നും കൈമാറാത്ത സ്ഥിതിക്ക് അന്വേഷണം അംഗീകരിക്കില്ലെന്നാണ് ഭാരത നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: