Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി. എസ് ശ്രീധരന്‍പിള്ള എഴുത്ത് ഹരമാക്കിയ രാഷ്‌ട്രീയ മാതൃക: അടൂര്‍, സര്‍ഗ്ഗാത്മകതകൊണ്ട് വാര്‍ത്തയില്‍ ഇടംപിടിക്കുന്ന ഗവര്‍ണര്‍: തോമസ് ജേക്കബ്

Janmabhumi Online by Janmabhumi Online
Sep 29, 2023, 03:29 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള എഴുത്ത് ഹരമാക്കിയ എഴുത്തുകാരനും മികച്ച രാഷ്‌ട്രീയ മാതൃകയുമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കലാബോധവും സാഹിത്യാഭിരുചിയുമുള്ളവരാണ് ഭരണാധിപന്മാരാകേണ്ടത്. പി എസ് ശ്രീധരന്‍പിള്ള ഈ പശ്ചാത്തലത്തിലാണ് മാതൃകയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പി എസ് ശ്രീധരന്‍ പിള്ളയുടെ രചനാജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍. സാഹിത്യ സംഭാവനകള്‍ മുന്‍നിര്‍ത്തി ഭുവനേശ്വറിലെ എ എസ് ബി എംസര്‍വ്വകലാശാല പി എസ് ശ്രീധരന്‍പിള്ളക്ക് ഡിലിറ്റ് ബിരുദം നല്കിയതിനോടനു ന്ധിച്ചായിരുന്നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ചടങ്ങ് സംഘടിപ്പിച്ചത്.

എഴുത്തിലൂടെയും ജനകീയ നിലപാടുകളിലൂടെയും പി എസ് ശ്രീധരന്‍പിള്ള ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ നിരീക്ഷിച്ചു. ഇരുന്നൂറോളം പുസ്തകങ്ങളുടെ രചയിതാവാണ് ശ്രീധരന്‍പിള്ള എഴുത്തിനായി ഇത്രമാത്രം സമയം കണ്ടെ ത്താന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിസ്മയകരമാണ്. ഇതൊരു തരം സിദ്ധിയാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയണമെങ്കില്‍ അതിനു വേണ്ടത്ര വായനയും
ഉണ്ടാകണം. അത്രമാത്രം വൈവിധ്യപൂര്‍ണ്ണമായ രചനകളാണ് ശ്രീധരന്‍പിള്ള നിര്‍വഹിക്കുന്നത്. അടൂര്‍ പറഞ്ഞു.
താന്‍ സാധാരണക്കാരനായി കഷ്ടപ്പെട്ടു ജീവിക്കുന്ന സിനിമാപ്രവര്‍ത്തകനാണെന്നും പലസിനിമാക്കാരും വിളിച്ചു പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ മുന്‍വിധികളില്ലാതെ തുറന്നു പറയുന്ന പ്രകൃതക്കാരനാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍പറഞ്ഞു.

പല ഗവര്‍ണ്ണര്‍മാരും അനാവശ്യ വിവാദങ്ങള്‍കൊണ്ട് മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുമ്പോള്‍ തന്റെ സര്‍ഗ്ഗാത്മക ജീവിതം കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള മാധ്യമവാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്ന
പത്ര പ്രവര്‍ത്തകനും മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. പുസ്തകങ്ങളുടെ കാര്യത്തില്‍ ശ്രീധരന്‍പിള്ള, എം ടി വാസുദേവന്‍നായര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
എം ടി നൂറിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കഥകള്‍ മാത്രം 60 -ല്‍പരംവരും. നാടകം, നോവല്‍, കഥകള്‍, ലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത വിഷയങ്ങളിലാണ് മറ്റ് രചനകള്‍. ശ്രീധരന്‍ പിള്ളയും വൈവിദ്ധ്യത്തിന്റെ കാര്യത്തില്‍മുന്‍പന്തിയിലാണെന്ന് തോമസ് ജേക്കബ് നിരീക്ഷിച്ചു. ശ്രീധരന്‍ പിള്ളയുടെ ലാളിത്യഭാവവും വിനയപൂര്‍വ്വമായ പെരുമാറ്റവും തന്നില്‍ ആദരവ് വര്‍ദ്ധിപ്പിച്ചതായും അദ്ദേഹംപറഞ്ഞു. അതിഥികളെ സ്വന്തക്കാരായി കാണുന്ന കോഴിക്കോട്ടുകാരുടെ സ്‌നേഹവാത്സല്യംശ്രീധരന്‍ പിള്ളയുടെ സര്‍ഗ്ഗാത്മക വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും തോമസ്‌ജേക്കബ് അഭിപ്രായപ്പെട്ടു.

സാമൂഹ്യബോധംഎഴുത്തിലേക്കുള്ള വഴിതുറക്കുന്നു

ചെറുപ്പത്തിലേ രുപപ്പെട്ട സാമൂഹ്യാവബോധമാണ് എഴുത്തിലേക്ക് വഴിതെളിച്ചതെന്ന് അനുമോദനങ്ങള്‍ക്കു മറുപടിയായി ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
പൊതു പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പ്രേരണയില്‍ രൂപപ്പെട്ട വായനാ ശീലമാണ് സാമൂഹ്യാവബോധത്തിനു വിത്തു പാകിയത്. സമൂഹത്തെ നയിക്കേണ്ടത്
ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടമാകരുതെന്നും പ്രബുദ്ധതയുള്ള സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കണമെന്ന ുമുള്ള അര്‍നോള്‍ഡ് ടോയന്‍മ്പിയുടെ
നിരീക്ഷണത്തോട് ഐക്യപ്പെട്ട മാനസിക നിലയിലേക്കെത്താന്‍ ചെറുപ്പത്തില്‍ തുടക്കമിട്ട വായന സംസ്‌കാരം  കൊണ്ട്‌ സാധിച്ചു.
ചുറ്റുപാടുകളോടുള്ള പ്രതികരണം, വേറിട്ടചിന്ത, താളംതെറ്റിയ ജീവിതാവസ്ഥകളെ താളാത്മകമാക്കാനുള്ള, പൂര്‍ണ്ണതയിലേക്കുള്ള പരിശ്രമം, സര്‍വ്വോപരി ജനങ്ങളുമായുള്ള ഗാഢ ബന്ധം – തന്നിലെ എഴുത്തുകാരന്‍ രൂപപ്പെട്ട വഴിത്താരകള്‍ ഗോവഗവര്‍ണ്ണര്‍ ഓര്‍ത്തെടുത്തു. 2004 ല്‍ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോള്‍ അതിന് അവതാരിക കുറിച്ച എം ടി വാസുദേവന്‍ നായരുടെ വരികള്‍ പ്രചോദനമായി
‘മുറിവേറ്റ പ്രകൃതിക്കൊരു താരാട്ടു പാട്ടാണ്’ ശ്രീധരന്‍ പിള്ളയുടെ കവിതയെന്നായിരുന്നു അവതാരികകളോട് മുഖം തിരിക്കാറുള്ള എം ടിയുടെ അഭിനന്ദനം. ജീവിതത്തെ
വ്യത്യസ്ത കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ജനങ്ങളോട് നേരിട്ടുള്ള ബന്ധം സഹായകമായി പുതിയ പുസ്തകമായ ‘വാമന്‍ വൃക്ഷകല’ എഴുതാന്‍ കാരണമായത് ഗോവയിലെ
ഗ്രാമീണ യാത്രയില്‍ കുട്ടിമുട്ടിയ ഒരു സംസ്‌കൃത പണ്ഡിതന്റെ, ജപ്പാന്‍കാര്‍ ബോണ്‍സായ് വൃക്ഷ മാതൃക പരീക്ഷിക്കും മുന്‍പ് 5000 കൊല്ലത്തിനപ്പുറം ഇതേ വൃക്ഷ
പരിപാലന മാതൃക ‘വാമന വൃക്ഷം’ എന്ന പേരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലില്‍ നിന്നുള്ള പ്രചോദനമായിരുന്നു. മനുഷ്യപറ്റുള്ള മുഖം നല്‍കിയത് എന്റെ പ്രസ്ഥാനമാണ്‌. എബിവിപിയും ജനസംഘം മെല്ലാം തുണയായി .

ഭാവനയല്ല എനിക്ക് അനുഭവങ്ങളാണ് കഥകളായി വരുന്നത്. ആറാം വയസ്സില്‍ സാക്ഷിയാകേണ്ടിവന്ന സ്വന്തം ഗ്രാമത്തിലെ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഓര്‍മ്മ മുതല്‍ വൈകാരികതയല്ല വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന രാഷ്‌ട്രീയ ബോധ്യം വരെ തന്റെ സര്‍ഗ്ഗാത്മക രചനകളുടെ ചാലശക്തിയാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
രാഷ്‌ട്രീയാതി പ്രസരത്തിനും നിഷേധാത്മകതയ്‌ക്കുമെതിരെ പ്രചോദനാത്മകമായ സര്‍ഗ്ഗാത്മക ജീവിതത്തിന് വഴിയൊരുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

അടച്ചിട്ട വീടുകള്‍ കൂടുന്നു.അസ്വസ്ഥത മൂലം അനാഥമാക്കുന്ന വീടുകളാണ് കേരളത്തിന്റെ ശാപം. മക്കള്‍ വിദേശത്ത് പോയി പണം അയക്കും. പക്ഷെ മാതാപിതാക്കള്‍ അസ്വസ്ഥരാണ്.രാഷ്‌ട്രീയക്കാര്‍ പൊതുജനത്തെ പ്രബുദ്ധരാക്കേണ്ടവരാണ്. അടിസ്ഥാനപരമായി ജനങ്ങളെ . വിമര്‍ശിക്കുന്നവരെ അംഗീകരിക്കുന്നതാണ് ജനാധിപത്യം. ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രസ് ക്‌ളബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ എന്‍ സാനു, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, ഭരണസമിതിയംഗം അജി ബുധനൂര്‍ എന്നിവര്‍ സംസാരിച്ചു

Tags: Adoor gopalakrishnanPS Sreedharan Pillai
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണം: പി.എസ്. ശ്രീധരന്‍പിള്ള

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

India

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും മുഖ്യമന്ത്രിയും മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തും : അനുഗമിച്ച് മന്ത്രിമാരും

Kerala

മലയാളി ആകാനുളള ശ്രമത്തിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ഒരു വര്‍ഷത്തിനകം മലയാളം പഠിക്കും

Kerala

വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭ; ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്ന് അടൂർ ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ  ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളുമായി സമ്പര്‍ക്കം വേണ്ട, ഗുരുതര രോഗബാധയ്‌ക്ക് കാരണമാവാം

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

എവിന്‍ ജെയിലിന്‍റെ കവാടം മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്‍റെ ചിത്രം

ആയത്തൊള്ള ഖമേനിയുടെ കുപ്രസിദ്ധമായ എവിന്‍ ജയില്‍ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍; ഇത് ഇറാന്‍ ഭരണത്തെ വിമര്‍ശിക്കുന്നവരെ തള്ളുന്ന ജയില്‍

ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ: എറണാകുളത്ത് അന്‍പതോളം പേര്‍ ചികിത്സ തേടി

എറണാകുളത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ചു,മൃതദേഹം താഴെ ഇറക്കിയത് 3 മണിക്കൂറെടുത്ത്

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies