Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസിലെ ഭീകരരുടെ പിഎഫ്‌ഐ ബന്ധം

of terrorists in police

Janmabhumi Online by Janmabhumi Online
Sep 23, 2023, 05:00 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

അതീവ രഹസ്യമായ വിവരങ്ങള്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. പോലീസിലെ എസ്‌ഐടി ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ പിഎഫ്‌ഐ ഭീകരനായ താരിഫ് റഹ്മാന് കൈമാറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ പോലീസ് എസ്‌ഐ: പി.എസ്. റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് സ്വാധീനമുള്ള കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് അടുത്തിടെ ചെന്നൈയില്‍നിന്ന് എന്‍ഐഎയുടെ പിടിയിലായ പിഎഫ്‌ഐ ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കുള്ള പരീക്ഷ പാസ്സായിട്ടും അതില്‍ പ്രവേശിക്കാതെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സൈബര്‍ സെല്ലില്‍ തുടര്‍ന്നത് ഭീകരര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും പിഎഫ്‌ഐ ഭീകരര്‍ക്ക് വിവരം ചോര്‍ത്തിയതിന്റെ പേരില്‍ പോലീസുദ്യോഗസ്ഥര്‍ നടപടി നേരിട്ടുണ്ട്. തൊടുപുഴയിലെ സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അനസ് എന്ന പോലീസുദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കിയിരുന്നു. കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഇസ്ലാമിക ഭീകരസംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുകയുണ്ടായി.

പച്ച വെളിച്ചം എന്ന പേരില്‍ പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു കൂട്ടായ്മ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല വിവരങ്ങളും പുറത്തുവന്നതാണ്. 800ലേറെ പോലീസുകാര്‍ക്ക് ഇത്തരം ബന്ധമുള്ളതായി എന്‍ഐഎ അന്വേഷിച്ച് കണ്ടെത്തുകയുണ്ടായി. പിഎഫ്‌ഐ നേതൃത്വവുമായി പലനിലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് മനസ്സിലാക്കിയ എന്‍ഐഎ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി നിഷേധിക്കുകയാണുണ്ടായത്. അതേസമയം പിഎഫ്‌ഐയുമായി ബന്ധം സ്ഥാപിച്ച കാലടി പോലീസ് സ്റ്റേഷനിലെ സിയാദ് എന്ന പോലീസുദ്യോഗസ്ഥനെ ഇതേ ദിവസം തന്നെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി. പിഎഫ്‌ഐയുടെ മിന്നല്‍ ഹര്‍ത്താലില്‍ പെരുമ്പാവൂരിലെ കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ചുതകര്‍ത്ത തീവ്രവാദികളെ സഹായിക്കുകയായിരുന്നു ഇയാള്‍. അറസ്റ്റിലായ മൂന്ന് പിഎഫ്‌ഐ ഭീകരവാദികളെ വിട്ടയയ്‌ക്കാന്‍ പെരുമ്പാവൂര്‍ പോലീസിനെ സ്വാധീനിക്കുകയും ചെയ്തു. എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ പിഎഫ്‌ഐയുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നയാളാണ് ഇയാളെന്ന് തിരിച്ചറിയുകയുണ്ടായി. ‘പച്ചവെളിച്ച’ത്തില്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ പിഎഫ്‌ഐയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ഇതോടെ വ്യക്തമായി.

കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പോലീസ്-ഭീകരബന്ധം നിലനില്‍ക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. കാലങ്ങളായി സംഭവിക്കുന്നതും കണ്ടുപിടിച്ചാല്‍ തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നും, ചെറിയ അച്ചടക്ക നടപടി നേരിട്ടാലും ആത്യന്തികമായി തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത്തരം പോലീസുകാരെ പ്രേരിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പോലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഭീകരബന്ധത്തിന്റെ പേരില്‍ പോലീസുകാര്‍ നടപടി നേരിടുന്നതിന്റെ വിവരങ്ങള്‍ പോലും പുറത്തുവിടാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. തൊടുപുഴയില്‍ ഭീകരവാദ സംഘടനയ്‌ക്ക് രഹസ്യവിവരം ചോര്‍ത്തിയതില്‍നിന്ന് മറ്റൊന്നുകൂടി പുറത്തുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പോലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്‍ഐഎ അതീവ ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Tags: PICKKerala PolicePFI connectionCyber Police
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം കിസാന്‍ പദ്ധതിയുടെ പേരിലും സൈബര്‍ തട്ടിപ്പ് : പണം നഷ്ടപ്പെടുത്തരുതെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ്

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

Kerala

നടപടിക്രമങ്ങളൊന്നും പാലിച്ചില്ല; പോലീസിന്റെ ഗുരുതര വീഴ്ച

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies