Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊളോണിയല്‍കാല ചിന്തകള്‍ക്കും ചിഹ്നങ്ങള്‍ക്കും വിട

Goodbye to colonial thinking and symbols

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Sep 19, 2023, 04:58 am IST
in Vicharam, Main Article

നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷങ്ങള്‍ രാഷ്‌ട്രത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചത്. കൊളോണിയല്‍കാല ശേഷിപ്പുകള്‍ പൂര്‍ണ്ണമായും പിന്നിലുപേക്ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കാലൂന്നുകയാണിന്ന്; വിനായക ചതുര്‍ത്ഥി സുദിനത്തില്‍. പുതിയ പാര്‍ലമെന്റ് മന്ദിരം അതിവേഗം വളരുന്ന ഭാരതത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ്. പുതിയ തുടക്കത്തിന് പുതിയ മന്ദിരം മോടി കൂട്ടുന്നു. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള നിലവിലെ പാര്‍ലമെന്റിനു മുന്നിലായി സ്ഥാപിച്ച പുതിയ മന്ദിരം പൂര്‍ണ്ണമായും നവീനവല്‍ക്കരിച്ചാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിനായി നിര്‍മ്മിച്ചു കൈമാറിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പഴയ മന്ദിരത്തിലാണ് നടന്നത്. ഇന്നു മുതലാണ് പുതിയ മന്ദിരത്തിലേക്ക് പാര്‍ലമെന്റ് പൂര്‍ണ്ണമായും മാറുന്നത്. ഇതിന് മുന്നോടിയായി ഉപരാഷ്‌ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ പുതിയ മന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. 140 കോടി ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപകല്‍പ്പന ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം 971 കോടി രൂപയ്‌ക്കാണ് പൂര്‍ത്തിയായത്. ത്രികോണാകൃതിയില്‍ നിര്‍മ്മിച്ച പുതിയ മന്ദിരം ല്യൂട്ടണ്‍സ് ദല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്നു മുതല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്രയായി മാറുകയാണ്.

പുതിയ മന്ദിരത്തിന്റെ പ്രത്യേകതകള്‍

വലുപ്പമേറിയ ലോക്സഭാ, രാജ്യസഭാ മന്ദിരങ്ങളാണ് പ്രധാന പ്രത്യേകത. ദേശീയ പക്ഷിയായ മയിലിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോക്സഭാ മന്ദിരം നിലവിലെ മന്ദിരത്തേക്കാള്‍ മൂന്നിരട്ടി സീറ്റിംഗ് കപ്പാസിറ്റിയിലാണ്. 888 ലോക്സഭാംഗങ്ങള്‍ക്ക് ഇവിടെ ഇരിക്കാനാവും. പഴയ മന്ദിരത്തില്‍ 552 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ദേശീയ പുഷ്പമായ താമരയുടെ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രാജ്യസഭാ മന്ദിരത്തില്‍ 348 സീറ്റുകളാണുള്ളത്. പഴയ മന്ദിരത്തിലുള്ളത് 245 സീറ്റുകളാണ്. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ 1272 പേര്‍ക്കിരിക്കാവുന്ന സെന്‍ട്രല്‍ ഹാളും തയ്യാറാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസുകളും വലിയ മീറ്റിംഗ് ഹാളുകളും ബൃഹത്തായ ലൈബ്രറികളും പുതിയ മന്ദിരത്തിന്റെ സവിശേഷതയാണ്. പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ഹരിത നിര്‍മ്മിതിയാണ് പുതിയ മന്ദിരം. ദിവ്യാംഗ സൗഹൃദ മന്ദിരത്തില്‍ തുറന്ന ഇടത്തില്‍ ആല്‍മരവുമുണ്ട്. 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് നിലവിലെ ലോക്സഭാംഗങ്ങളുടേയും മറ്റും എണ്ണം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഉയര്‍ത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സമീപ ഭാവിയില്‍ ഇതു സാധ്യമാക്കണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മന്ദിരം കൂടിയേ തീരൂ. പുതിയ മന്ദിരത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും സ്ഥലപരിമിതി എന്നൊന്നുണ്ടാവില്ല.

കോണ്‍ഗ്രസ് എന്ന കൊളോണിയല്‍കാല ശേഷിപ്പ്

രാഷ്‌ട്രം പുതിയ പാര്‍ലമെന്റിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ കൊളോണിയല്‍കാല മാനസികാവസ്ഥയില്‍ നിന്ന് ഇനിയും മുക്തി നേടാത്ത ഒരു വിഭാഗമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ. അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭാരതത്തിലെ പ്രതിപക്ഷ പാര്‍ട്ടികളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ വിട്ടുനിന്നതു തന്നെ ഇതിനുദാഹരണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ എത്തിച്ചേരാനാവില്ലെന്നായിരുന്നു ഖാര്‍ഗേയുടെ നിലപാട്.

ഐഎന്‍ഡിഐഎ എന്ന പേരില്‍ അവിയല്‍ മുന്നണിയുണ്ടാക്കി ‘ഇന്ത്യ’ എന്ന് സ്വയം വിശേഷിപ്പിച്ചു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തോടുള്ളത് എതിര്‍പ്പ് മാത്രമാണെന്ന് അവരുടെ മുന്‍ പ്രസ്താവനകള്‍ തന്നെ തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ നഖശിഖാന്തം എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍. മോദി ആയിരം കോടി രൂപ മുടക്കി വീടു പണിയുന്നുവെന്ന പച്ചക്കള്ളം കാലങ്ങളായി പ്രചരിപ്പിക്കുന്നവരാണ് പ്രതിപക്ഷം. ‘ഇന്ത്യ’ എന്ന പേരിട്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും മാറുന്ന ഭാരതത്തെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്.

സനാതന ധര്‍മ്മത്തിനെതിരായ ‘ഇന്ത്യ’ മുന്നണിയിലെ പ്രബലകക്ഷിയായ ഡിഎംകെ നേതാക്കളുടെ പ്രസ്താവനയെ  തള്ളിപ്പറയാനോ ഡിഎംകെയോട് എതിര്‍പ്പ് പ്രകടിപ്പിക്കാനോ പോലും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഡിഎംകെയുടെ സനാതന ധര്‍മ്മ വിരുദ്ധ പ്രസ്താവന ‘ഇന്ത്യ’ മുന്നണിയുടെ ആകെ അടിത്തറ ഇളക്കുകയാണെന്നാണ് വിവരങ്ങള്‍. ‘ഇന്ത്യ’ മുന്നണി ഒക്ടോബര്‍ ആദ്യആഴ്ച ഭോപ്പാലില്‍ നടത്താനിരുന്ന മഹാറാലി റദ്ദാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമല്‍നാഥിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് റാലി ഭോപ്പാലില്‍ നിന്ന് മാറ്റുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ സനാതന ധര്‍മ്മത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ നേതാക്കള്‍ക്ക് വേദി നല്‍കിയാല്‍ പരാജയം ഉറപ്പാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസുകാരുടെ നിലപാട്. മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഡിഎംകെ നേതാക്കളെ ‘ഇന്ത്യ’ വേദിയില്‍ കയറ്റാന്‍ കോണ്‍ഗ്രസും മറ്റു പ്രാദേശിക പാര്‍ട്ടികളും തയ്യാറാവുന്നില്ല എന്ന പ്രതിസന്ധിയും ശക്തമായിട്ടുണ്ട്. പതിനാല് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ ‘ഇന്ത്യ’ മുന്നണിയുടെ നിലപാടിനെതിരെ മുന്നണിക്കകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബാലിശമായ തീരുമാനമെന്നും അബദ്ധമാണ് കാണിച്ചുകൂട്ടുന്നതെന്നുമാണ് പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനെന്നും എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ‘ഇന്ത്യ’ മുന്നണി നേതാവുമായ നിതീഷ് കുമാര്‍ പ്രസ്താവിച്ചത് മുന്നണിയിലെ അഭിപ്രായ ഭിന്നതകള്‍ വ്യക്തമാക്കി. വാര്‍ത്താ അവതാരകരെ ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്.

‘ഇന്ത്യ’ മുന്നണിയുടെ ഏകോപനത്തിനെന്ന പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തട്ടിക്കൂട്ട് ഏകോപന സമിതിയാണ് ഇത്തരത്തിലുള്ള വിവാദ തീരുമാനങ്ങളെടുക്കുന്നതെന്ന പരാതി ‘ഇന്ത്യ’ മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. പതിനാലംഗ ഏകോപന സമിതിയിലേക്ക് ഇല്ലെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരത്തില്‍ പ്രത്യേക ഏകോപന സമിതിയുടെ ആവശ്യമേയില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഇന്ത്യ മുന്നണിയിലെ ഭിന്നതകള്‍ രൂക്ഷമാവുകയാണ്. വരും നാളുകളില്‍ ഈ അഴിമതി മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ തല്ലി പിരിയുമെന്നുറപ്പാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എന്താണോ ആവശ്യം അതു സംഭവിക്കട്ടെ.

Tags: Narendra ModiBharatcolonialthinking and symbols
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.