തിരുവനന്തപുരം: ഭാരത് എന്ന പേര് സ്വീകരിക്കുന്നത് നാടിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയ്ക്കും നിരക്കാത്ത നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കുമ്മനം രാജശേഖരന് പ്രതികരിച്ചു.
സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. സങ്കുചിത സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഈ ചുവടുമാറ്റം അവസരവാദമാണെന്ന് കുമ്മനം പറഞ്ഞു.
സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നില്‍ എഴുതിയിട്ടുള്ള ബോര്‍ഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) എന്നാണ്. ഇതെല്ലാം ഭാരതമെന്ന പേരിന് ആര്‍ജ്ജിച്ചിട്ടുള്ള സാര്‍വ്വത്രിക അംഗീകാരത്തെയാണ് കാണിക്കുന്നത്.
പുതിയതായി കൊണ്ടുവന്ന് രാഷ്ട്രത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പേരാണ് ഭാരതമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാരന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യ വേണോ അതോ ടാഗോറിന്റെ ഭാരതഭാഗ്യവിധാതാവിനെ വേണോ എന്നതാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം.. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുമിച്ചെതിര്‍ക്കാം ഈ സങ്കുചിത ചിന്തയെ എ്ന്ന പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക്ക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഭാരത് എന്ന പേര് സ്വീകരിക്കുന്നത് നാടിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയ്ക്കും നിരക്കാത്ത നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണ്.
സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ നിലപാട് ഇപ്പോള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. സങ്കുചിത സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഈ ചുവടുമാറ്റം അവസരവാദമാണ്. ട്രിവാന്‍ഡ്രം തിരുവനന്തപുരം ആയതും , ആലപ്പി ആലപ്പുഴ ആയതും , ക്വയിലോണ്‍ കൊല്ലം ആയതും, മദ്രാസ് ചെന്നൈ ആയതും, ബോംബെ മുംബൈ ആയതും സ്ഥലനാമങ്ങള്‍ക്ക് തദ്ദേശീയമായ സ്വഭാവ സവിശേഷതകള്‍ വീണ്ടെടുക്കാനാണ്. വിദേശികള്‍ അടിച്ചേല്‍പ്പിച്ച സ്ഥലനാമങ്ങളോടുള്ള എതിര്‍പ്പിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.
സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നില്‍ എഴുതിയിട്ടുള്ള ബോര്‍ഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) എന്നാണ്. ഇതെല്ലാം ഭാരതമെന്ന പേരിന് ആര്‍ജ്ജിച്ചിട്ടുള്ള സാര്‍വ്വത്രിക അംഗീകാരത്തെയാണ് കാണിക്കുന്നത്.
പുതിയതായി കൊണ്ടുവന്ന് രാഷ്ട്രത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പേരാണ് ഭാരതമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യ എന്ന പേരിനോട് എന്താണ് ഇത്ര ഭയം എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഒരു മറുചോദ്യം ഉണ്ട്.
ഭാരതം എന്ന പേരിനോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഭയം ?
ബ്രിട്ടീഷുകാരന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യ വേണോ അതോ ടാഗോറിന്റെ ഭാരതഭാഗ്യവിധാതാവിനെ വേണോ എന്നതാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം.
ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം എന്ന വള്ളത്തോളിന്റെ കവിത മുഖ്യമന്ത്രി തന്നെ എത്രയോ യോഗങ്ങളില്‍ ഉദ്ധരിക്കാറുണ്ട്. നാളിതുവരെ ഭാരതനാമത്തില് യാതൊരു പന്തികേടും കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അതിന് അയിത്തം കല്‍പ്പിച്ച് പടിക്കു പുറത്തേക്ക് ആട്ടിയോടിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയമല്ല. കാപട്യത്തിന്റെയും അവസരവാദത്തിന്റെയും സ്വാര്‍ത്ഥ രാഷ്ട്രീയമാണ്.
#bharat See less
— in Kottayam.
ഭാരത് എന്ന പേര് സ്വീകരിക്കുന്നത് നാടിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയ്ക്കും നിരക്കാത്ത നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി…
Posted by Kummanam Rajasekharan on Wednesday, September 6, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: