Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദ്വേഷ രാഷ്‌ട്രീയത്തിന്റെ വികൃതമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 05:02 am IST
in Editorial, Vicharam

സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വലിയ വിവാദമായി കത്തിപ്പടര്‍ന്നത് സ്വഭാവികം. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത അത്രയ്‌ക്ക് നിന്ദ്യമായ പ്രസ്താവനയാണിത്. സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും മലേറിയയെയും കൊവിഡിനെയും പോലെ ഇല്ലാതാക്കണമെന്നുമാണ് ചെന്നൈയില്‍ സംഘടിപ്പിച്ച സനാതന ധര്‍മ നിരോധന കോണ്‍ഫറന്‍സില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. പ്രായത്തിന്റെ പക്വതയില്ലായ്‌മയും വിവരദോഷവുമൊക്കെയാണ് ഇങ്ങനെയൊരു പ്രസ്താവനയ്‌ക്കു പിന്നിലെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നേരിടുന്ന രാഷ്‌ട്രീയമായ ചില സമ്മര്‍ദ്ദങ്ങള്‍ ഇതിനുപിന്നിലുണ്ടാവാം. ഉടന്‍ വരാനിരിക്കുന്നതും, സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതുമായ ചില പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമവുമാവാം. അതൊക്കെ എന്തുതന്നെയായിരുന്നാലും തീര്‍ത്തും അപലപനീയവും അനാവശ്യവുമായ ഒരു പ്രസ്താവനയാണിതെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിശക്തമായ പ്രതികരണങ്ങള്‍ ഇതിനെതിരെ ഉണ്ടായപ്പോള്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. അത്യന്തം പ്രകോപനപരവും, ഒരു മഹത്തായ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഒരു ജനതയെ ഒന്നടങ്കം അധിക്ഷേപിക്കുന്നതുമായ പ്രവൃത്തി നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.
ഹിന്ദുവിരോധം ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ മുഖമുദ്രയാണ്. പെരിയാര്‍ രാമസ്വാമി നായ്‌ക്കരില്‍ തുടങ്ങുന്ന ഈ വിദ്വേഷ പ്രചാരണം കൊഴുപ്പിക്കുന്നതില്‍ ഡിഎംകെ എന്ന രാഷ്‌ട്രീയ പാര്‍ട്ടി കാലങ്ങളായി വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. സനാതന ധര്‍മത്തിന്റെ വലിയ പാരമ്പര്യമുള്ളയിടമാണ് തമിഴ്‌നാട്. സനാതനധര്‍മത്തില്‍ അഭിമാനംകൊള്ളുന്ന നിരവധി രാജവംശങ്ങള്‍ ഇവിടെ ഭരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാംസ്‌കാരിക പൈതൃകത്തെ തകിടംമറിക്കാനാണ് ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ പേരില്‍ ചിലര്‍ ശ്രമിച്ചുപോരുന്നത്. തരംകിട്ടുമ്പോഴൊക്കെ ദ്രാവിഡ വിദ്വേഷ രാഷ്‌ട്രീയം ഡിഎംകെ കുത്തിപ്പൊക്കാറുണ്ട്. ദേശീയ മുഖ്യധാരയില്‍നിന്ന് തമിഴ്‌നാടിനെ വേറിട്ടുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ പിന്‍ബലത്തോടെയാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഉദയനിധിയുടെ ജല്‍പ്പനങ്ങള്‍ ഒറ്റപ്പെട്ടതല്ല. ചില ക്രൈസ്തവ ശക്തികള്‍ സനാതനധര്‍മത്തെ നിന്ദിക്കുന്ന നിരന്തരമായ പ്രചാരവേലകള്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി നടത്തിവരുന്നതാണ്. തമിഴ് ക്ലാസിക്കുകള്‍ തുരന്ന് അതില്‍ ക്രൈസ്തവ സുവിശേഷം തിരുകിവയ്‌ക്കുന്നത് ഇക്കൂട്ടരുടെ പതിവ് രീതിയാണ്. എല്‍ടിടിഇ തീവ്രവാദവുമായി ബന്ധമുള്ളയാളും, അമേരിക്കയെപ്പോലുള്ള രാജ്യം നയതന്ത്ര വിലക്ക് കല്‍പ്പിക്കുകയും ചെയ്തിട്ടുള്ള ഗാസ്പര്‍ രാജിനെപ്പോലുള്ള പാതിരിമാര്‍ ഇത്തരം ഹിന്ദുധര്‍മ നിന്ദയില്‍ സജീവമാണ്. ഇവരുടെ പിന്‍ബലത്തോടെയാണ് ഉദയനിധി സ്റ്റാലിന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. തിരുക്കുറളും ചിലപ്പതികാരവുമൊക്കെ വളച്ചൊടിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല. ചില കോണുകളില്‍നിന്ന് ഉദയനിധിയുടെ ദുരുപദിഷ്ടമായ പ്രസ്താവനയ്‌ക്ക് കിട്ടുന്ന പിന്തുണ ഇതിന്റെ ഭാഗമാണ്.
ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനയോട് പലരും മുഖംതിരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ലക്ഷ്മി രാമചന്ദ്രനും, പാര്‍ട്ടി നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തിചിദംബരവും ഇവരില്‍പ്പെടുന്നു. ഒരുകാലത്ത് കോണ്‍ഗ്രസ് എതിര്‍ത്തിരുന്ന, കോണ്‍ഗ്രസ്സിനെ എതിര്‍ത്തിരുന്ന ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ഗുണഭോക്താവാകാനാണ് ഇപ്പോള്‍ ആ പാര്‍ട്ടി ശ്രമിക്കുന്നത്. സോണിയാ കുടുംബത്തിന്റെ രാഷ്‌ട്രീയം ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ പ്രയത്‌നിച്ചിട്ടും സനാതനധര്‍മത്തെ നിഷ്പ്രഭമാക്കാന്‍ ദ്രാവിഡ രാഷ്‌ട്രീയത്തിന് കഴിഞ്ഞിട്ടില്ല. ഉദയനിധിയുടെ അമ്മയും സ്റ്റാലിന്റെ ഭാര്യയുമായ ദുര്‍ഗ അടുത്തിടെയാണല്ലോ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. സ്വന്തം അമ്മയെ ഇനി എന്തുചെയ്യുമെന്ന് വ്യക്തമാക്കാന്‍ ഉദയനിധിക്ക് ബാധ്യതയുണ്ട്. തമിഴ്‌നാട് രാഷ്‌ട്രീയം ദേശീയധാരയില്‍ അണിചേരുന്നതിനെ ചെറുക്കാനുള്ള തന്ത്രമാണ് ഡിഎംകെ പയറ്റുന്നത്. വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാല്‍ ഈ ഒഴുക്ക് തടയാമെന്ന് ഡിഎംകെ കരുതുന്നുണ്ടാവാം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ രൂപംകൊണ്ടിട്ടുള്ള പ്രതിപക്ഷ സഖ്യമായ ഐഎന്‍ഡിഐഎയുടെ രാഷ്‌ട്രീയംകൂടിയാണിത്. ഇങ്ങനെയൊരു പ്രസ്താവന നടത്തിച്ച് മകനെ വലിയ നേതാവാക്കാമെന്നും സ്റ്റാലിന്‍ കണക്കുകൂട്ടുന്നുണ്ടാവാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും, രാജ്യം മഹത്തായ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിഘടനവാദ രാഷ്‌ട്രീയം പയറ്റി രാഷ്‌ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല.

Tags: Hindu DharmaPICKHinduismUdayanidhi StalinM.K.StalinSanathanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

India

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.