Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണ ലഹരിക്ക് വ്യാജന്‍; സ്പിരിറ്റിന്റെ ഉറവിടം കോയമ്പത്തൂർ, കേരളത്തിലേക്ക് കടത്തുന്നത് ആഡംബര കാറുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച്

ഒരു ലിറ്ററിന് 450 രൂപ വരെയാണ് സ്പിരിറ്റിന്റെ ചില്ലറ വില്‍പ്പന വില. നേര്‍പകുതിയാണ് കടത്തുകാരുടെ ലാഭം.

Janmabhumi Online by Janmabhumi Online
Aug 26, 2023, 01:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ഓണക്കാലം ലക്ഷ്യമിട്ട് സ്പിരിറ്റ് -വ്യാജ ചാരായ ഒഴുക്ക് ശക്തമായി. തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ച് ചെറിയ വാഹനങ്ങളില്‍ പ്രത്യേക അറയുണ്ടാക്കി കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജമദ്യം കയറ്റിയ വാഹനങ്ങള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് സ്പിരിറ്റ് ശേഖരിച്ച് ചെറിയ വാഹനങ്ങളില്‍ പോലീസിനെ കബളിപ്പിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്.

കോയമ്പത്തൂരാണ് സ്പിരിറ്റിന്റെ ഉറവിടങ്ങള്‍. ഇവിടത്തെ ഷുഗര്‍ ഫാക്ടറികളില്‍ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. പഞ്ചസാരയും സ്പിരിറ്റും വെള്ളവും ഡയസെപാമും മറ്റ് രാസവസ്തുക്കളും ഗുളികകളുമെല്ലാം ചേര്‍ത്ത് വ്യാജമദ്യവും നിര്‍മ്മിക്കുന്നുണ്ട്. പഞ്ചസാരയ്‌ക്കു പകരം സാക്രിനും വ്യാപകമായി ചേര്‍ക്കുന്നുണ്ട്. ഓണം പോലുള്ള വിശേഷ അവസരങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടക്കുന്ന വിലകുറഞ്ഞ മദ്യം വില്‍പനശാലകളില്‍ സ്റ്റോക്ക് കുറയുന്നത് മുതലെടുത്താണ് വ്യാജ മദ്യ വില്പന. ഇത് തിരിച്ചറിഞ്ഞ് എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാലും ഇവരുടെ കണ്ണുവെട്ടിച്ച് സ്പിരിറ്റ് കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.

മദ്യക്ഷാമവും പരിശോധനയുടെ പരിമിതികളും അവസരമാക്കി ഓണത്തിന് വ്യാജ മദ്യം നിര്‍മ്മിക്കാനും കള്ള് ഷാപ്പുകളില്‍ വ്യാജക്കള്ള് നിര്‍മ്മാണത്തിനുമായാണ് മാഫിയാ സംഘങ്ങള്‍ സ്പിരിറ്റ് സംഭരിക്കുന്നത്. ഒരു ലിറ്ററിന് 450 രൂപ വരെയാണ് സ്പിരിറ്റിന്റെ ചില്ലറ വില്‍പ്പന വില. നേര്‍പകുതിയാണ് കടത്തുകാരുടെ ലാഭം. ഒരു ലിറ്ററില്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് വ്യാജന്റെ നിര്‍മ്മാണം. അഞ്ഞൂറ് രൂപയില്‍ താഴെ മുതല്‍ മുടക്കി വാങ്ങുന്ന സ്പിരിറ്റ് മദ്യമാക്കി 2500 രൂപവരെ ലാഭം കൊയ്യും. സംസ്ഥാന അതിര്‍ത്തികളിലെ ഗോഡൗണുകളില്‍ കന്നാസുകളിലാക്കി സംഭരിച്ച് സൂക്ഷിക്കുന്ന സ്പിരിറ്റ് ആഡംബര കാറുകളിലെ അറകളിലും ചരക്ക് വാഹനങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ചാണ് കടത്തുന്നത്.

അന്തര്‍ സംസ്ഥാന സ്പിരിറ്റ് മാഫിയയും ചില്ലറക്കച്ചവടക്കാരും തമ്മില്‍ ഒരുതരത്തിലും ബന്ധപ്പെടാത്ത വിധമാണ് കച്ചവടം. ഇടനിലക്കാരുടെ പലകൈ മറിഞ്ഞേ വാഹനം സ്പിരിറ്റ് ഗോഡൗണിലെത്തൂ. സ്പിരിറ്റ് ലോഡ് ചെയ്താല്‍ വാഹനം താക്കോല്‍ സഹിതം സുരക്ഷിത സ്ഥാനത്തെത്തിച്ച് വണ്ടി കിടക്കുന്ന സ്ഥലം പണം കൈമാറിയ ആള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് രീതി. ഇതുകാരണം സ്പിരിറ്റ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നോ ആരാണ് എത്തിച്ചതെന്നോ ആര്‍ക്കാണെന്നോ ഇടനിലക്കാരില്‍ പലര്‍ക്കും അറിയില്ല. വാഹനം സ്പിരിറ്റ് സഹിതം പിടികൂടിയാല്‍ ഒന്നോ രണ്ടോ കണ്ണികള്‍ക്ക് അപ്പുറത്തേക്കോ ഉറവിടത്തിലേക്കോ അന്വേഷണം നീളാത്തതിനാല്‍ അന്തര്‍ സംസ്ഥാന കടത്തുകാര്‍ എപ്പോഴും സുരക്ഷിതരായിരിക്കും.

Tags: OnamCoimbatorespirit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ ജോൺ അറസ്റ്റിൽ; മൂന്നാറിൽ ഒളിവിൽ കഴിയുകയായിരുന്നു

72 നാവികോദ്യോഗസ്ഥര്‍ സദ് ഗുരുവിന്‍റെ ഇഷ യോഗ സെന്‍ററില്‍
India

സദ് ഗുരുവിന്റെ ആശ്രമത്തില്‍ ഹഠയോഗയില്‍ പരിശീലനം നേടി 72 സൈനികോദ്യോഗസ്ഥര്‍

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

India

സദ് ഗുരുവിനെ വേട്ടയാടുന്നത് കോയമ്പത്തൂരിലെ മതപരിവര്‍ത്തനലോബിയുടെ തലവനെന്ന് ആരോപണം; ഡിഎംകെയും സദ്ഗുരുവിന്റെ രക്തത്തിന് ദാഹിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies