Categories: Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

ബൈക്കപകടത്തിൽ യുവാവ് മരിച്ചെന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. നാലാംകല്ല് കായൽ റോഡ് സ്വദേശി കുന്നത്തുംകര ഷൈൻ (28) നെ സ്വന്തം സഹോദരൻ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.

Published by

കാഞ്ഞാണി : ബൈക്കപകടത്തിൽ യുവാവ് മരിച്ചെന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. നാലാംകല്ല് കായൽ റോഡ് സ്വദേശി കുന്നത്തുംകര ഷൈൻ (28) നെ സ്വന്തം സഹോദരൻ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.  

ഷൈനിന്റെ സഹോദരൻ ഷെറിൻ (24), സുഹൃത്ത് അരുൺ എന്നിവരെയാണ് തൃശൂർ വെസ്റ്റ് സിഐ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. ട്രിച്ചിയിൽ പെയിന്‍റിംഗ് ജോലിക്കാരനായിരുന്നു ഷൈൻ. തൃശൂരിൽ വന്നിറങ്ങിയ ശേഷം വീട്ടിലേക്ക്   പോകാനായി അനുജൻ ഷെറിനെ വിളിച്ചു. തുടർന്ന് ഷെറിനും സുഹൃത്തായ അരുണും കൂടി ബൈക്കിലെത്തി  

ഷൈനിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ചേറ്റുപുഴയിൽ വച്ച്  ബൈക്കിന്റെ പെട്രോൾ തീർന്നു. ഇതിനെ ചൊല്ലി സഹോദരൻ വഴക്കു പറഞ്ഞു. തുടർന്ന് ഷെറിൻ ഹെൽമെറ്റ് ഉപയോഗിച്ച് ജ്യേഷ്ഠനെ തലക്കടിച്ചു. തലക്കടിയേറ്റ്  നിലത്തു വീണ ഷൈൻ   അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഇവർ തന്നെ പോലീസിനെയും ആംബുലൻസും വിളിച്ചു വരുത്തുകയും അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. സംശയം തോന്നിയ പോലീസ് പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക