Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കലാമണ്ഡലം രാമകൃഷ്ണന്‍ അനുസ്മരണം; വിടവാങ്ങിയത് കളിയരങ്ങിലെ ‘പരശുരാമന്‍’

പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളെല്ലാം അനിതരസാധാരണമായ ചാരുതയോടെ വേദിയില്‍ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം രാമകൃഷ്ണന്‍. ഹരിശ്ചന്ദ്ര ചരിതത്തിലെ വിശ്വാമിത്രന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ എന്നീ വേഷങ്ങള്‍ വേദിയില്‍ ഇദ്ദേഹം അനശ്വരമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 02:00 pm IST
in Kottayam
കലാമണ്ഡലം രാമകൃഷ്ണന്‍ പരശുരാമനായി അരങ്ങില്‍

കലാമണ്ഡലം രാമകൃഷ്ണന്‍ പരശുരാമനായി അരങ്ങില്‍

കോട്ടയം:  സീതാസ്വയംവരം കഥകളിയിലെ പരശുരാമ വേഷത്തിലൂടെ കളിയരങ്ങില്‍ ശ്രദ്ധേയനായ കലാമണ്ഡലം രാമകൃഷ്ണന് പ്രണാമം അര്‍പ്പിച്ച് ആസ്വാദക ലോകം. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹം കലാകേരളത്തോട് വിട പറഞ്ഞത്.  

പച്ച, കത്തി, കരി, മിനുക്ക് വേഷങ്ങളെല്ലാം അനിതരസാധാരണമായ ചാരുതയോടെ വേദിയില്‍ അവതരിപ്പിച്ച കലാകാരനാണ് കലാമണ്ഡലം രാമകൃഷ്ണന്‍. ഹരിശ്ചന്ദ്ര ചരിതത്തിലെ വിശ്വാമിത്രന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ എന്നീ വേഷങ്ങള്‍ വേദിയില്‍ ഇദ്ദേഹം അനശ്വരമാക്കി.  

”കഥകളിയില്‍ ഇനി ഒന്നും പഠിക്കാനില്ല, എല്ലാം പൂര്‍ത്തിയാക്കി” എന്ന അനുഗ്രഹം ഏറ്റുവാങ്ങിയാണ് രാമകൃഷ്ണന്‍ കഥകളിയരങ്ങിലെത്തുന്നത്. കഥകളിയിലെ കുലപതിയായ വാഴേങ്കട കുഞ്ചു ആശാനായിരുന്നു തലയില്‍ കൈവച്ച് അനുഗ്രഹിച്ച ആ ഗുരു. ആ ഗുരുത്വത്താല്‍ കെട്ടിയാടിയ വേഷങ്ങളെല്ലാം രാമകൃഷ്ണന്‍ ഒന്നിനൊന്ന് മികവുറ്റതാക്കി.  

വേഷത്തിന്റെ പൂര്‍ണതയ്‌ക്കായി എത്രത്തോളം കഷ്ടപ്പെടാനും ഒരുക്കമായിരുന്നു. അതിന് ഉദാഹരണമാണ് പരശുരാമന്റെ അവതരണത്തിനായി നടത്തിയ കായികാഭ്യാസം. ആറായിരത്തോളം വേദികളിലാണ് അദ്ദേഹം പരശുരാമനായി ആടിത്തിമിര്‍ത്തത്. അഭ്യാസബലവും താളബോധവുമായിരുന്നു രാമകൃഷ്ണന്റെ പരശുരാമനെ അരങ്ങിലെ സവിശേഷാനുഭവമാക്കി മാറ്റിയത്.  

എട്ടും പതിനാറും മുപ്പത്തിരണ്ടും കടന്ന് അറുപത് കലാശങ്ങള്‍ വരെ തന്റെ ഇഷ്ടവേഷത്തിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മേളക്കാരുമായി അദ്ദേഹം പ്രത്യേക രസതന്ത്രം തന്നെ രൂപപ്പെടുത്തിയിരുന്നു. ചുവന്ന തറ്റും അതിന് മീതെ കൗപീനം, തോള്‍പ്പൂട്ടിന്റെ സ്ഥാനത്ത് രുദ്രാക്ഷം, പൂണൂല്‍, മാര്‍മാല, താടി, ജട എന്നിങ്ങനെയായിരുന്നു പരശുരാമനായി അദ്ദേഹം തേച്ചുമിനുക്കിയെടുത്ത വേഷവിധാനം. നടന്റെ നേരിയ ചലനങ്ങള്‍ പോലും പ്രേക്ഷകരിലേക്ക് പകരാന്‍ ഈ ലളിതമായ വേഷത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.  

കഥകളിയിലെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് കഥകളിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. കഥകളി ആസ്വാദനം സാധാരണക്കാര്‍ക്കും സാധ്യമാകും വിധമായിരുന്നു അദ്ദേഹത്തിന്റെ പാത്രാവതരണം. ഗുരു കുടമാളൂര്‍ കരുണാകരന്‍ നായരുടെ കീഴിലായിരുന്നു കഥകളി പഠനം ആരംഭിച്ചത്. കുടമാളൂര്‍ കുഞ്ചു പിള്ള, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരുടെ കീഴിലും കഥകളി അഭ്യസിച്ചു.  

1978ല്‍ കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്,1990ല്‍ കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്‍ അവാര്‍ഡ്,1991ല്‍ ഗുരു പള്ളിപ്പുറം ഗോപാലന്‍ ആശാന്‍ അവാര്‍ഡ്, 2009ല്‍ നാട്യഭാരതി അവാര്‍ഡ്, 2010ല്‍ കലാമണ്ഡലം ഹൈദ്രാലി പുരസ്‌കാരം, 2013ല്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്‍ സ്മാരക നാട്യശ്രീ അവാര്‍ഡ്, 2015ല്‍ കുടമാളൂര്‍ കരുണാകരന്‍ ആശാന്‍ അവാര്‍ഡ്, 2016 ല്‍ കഥകളി വേഷത്തിനുള്ള കലാമണ്ഡലം പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. 1974ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1978 മുതല്‍ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും പര്യടനം നടത്തി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ 1989 മുതല്‍ 2005വരെ കഥകളി വേഷം അധ്യാപകനായിരുന്നു.

Tags: കലാമണ്ഡലം രാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.