Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുട്ടില്‍ മരംമുറി: കേസിലെ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും തെളിഞ്ഞിട്ടുണ്ട്;പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് മന്ത്രി

ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ പട്ടയഭൂമിയില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2023, 12:29 pm IST
in Kerala

തൃശൂര്‍ : മുട്ടില്‍ മരം മുറിക്കേസില്‍ വനം വകുപ്പ് കേസെടുത്താല്‍ 500 രൂപ മാത്രമായിരിക്കും പിഴ ചുമത്തുക. അതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ പിഡിപി ആക്ട് പ്രകാരം കേസെടുത്തതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 കൊല്ലം പഴക്കമുള്ള മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ കടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതിയുടെ വാദങ്ങളെല്ലാം ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ പൊളിഞ്ഞിട്ടുണ്ട്. പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. കുറ്റം തെളിയുന്ന പക്ഷം മുറിച്ചുകളഞ്ഞ മരത്തിന്റെ അഞ്ചിരട്ടി വില പിഴയായി അടയ്‌ക്കണമെന്നും മന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറികേസില്‍ വനം വകുപ്പിന്റെ മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ 500 രൂപ പിഴയും ആറ് മാസം തടവും ആയിരിക്കും പ്രതികള്‍ക്ക് ശിക്ഷയായി ലഭിക്കുക. പ്രതികള്‍ പിഴയടച്ച് കേസില്‍ നിന്നും തലയൂരിയേനെ. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് മരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തുന്നത്. പട്ടയം വന്നതിനു ശേഷം കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ല മറിച്ചു മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് കേസിന്റെ ബലംകൂട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. 

കേസിലെ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിയിക്കാനായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ പട്ടയഭൂമിയില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.  

അതേസമയം മരംമുറിക്കേസില്‍ ഓഗസ്റ്റ് 25-നകം ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. മരംമുറിക്കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കാന്‍ റവന്യൂ വകുപ്പ് മീനങ്ങാടി പോലീസിനോട് ആവശ്യപ്പെട്ടു. ബത്തേരി, വൈത്തിരി തഹസില്‍ദാര്‍മാരെയാണ് തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.  കേസിലെ പൂര്‍ണ വിവരങ്ങള്‍ നല്‍കാന്‍ പോലീസിനോടും മരങ്ങളുടെ മൂല്യനിര്‍ണയം നടത്താന്‍ വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.  ഇരുപത്തഞ്ചിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും ഈ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവാറും മരങ്ങളുടെ മൂല്യനിര്‍ണയം നടത്തിയെന്നാണ് വനംവകുപ്പ് പറയുന്നത്. ഇനി തൊലി ചെത്താത്ത കുറച്ച് മരങ്ങളാണ് ബാക്കിയുള്ളത്. അവയുടെ പരിശോധന നടത്തുന്നതിനുള്ള അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വനംവകുപ്പ് പറയുന്നു.

Tags: കേസ്treesaseendranMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.