Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇതിനേക്കാൾ തെണ്ടി ജീവിച്ചൂടേ…സാറേ… ആശുപത്രിയിൽ വരുന്നവന്റെ വണ്ടിക്കും പൂട്ടിട്ട് തമ്പാനൂർ പോലീസ്, ഉറപ്പാണ് എൽഡിഎഫ് എങ്കിൽ നോ ഫൈൻ

തൈക്കാട് ആശുപത്രിക്കും റോഡിനും ഇടയിൽ കാരുണ്യാ ഫാർമസിയുടെ വശത്തെ പുറമ്പോക്കിൽ ബൈക്ക് വച്ചാൽ ചങ്ങലയിട്ടു പൂട്ടും.

Janmabhumi Online by Janmabhumi Online
Jun 26, 2023, 02:27 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ”ഇതിനെക്കാൾ തെണ്ടി ജീവിച്ചൂടെ സാറേ ഇവന്മാർക്ക്…കൊച്ചിന്റെ ജീവന്റെ കാര്യമായിപ്പോയി…തർക്കിച്ച് നിന്നാൽ എനിക്കെന്റെ കൊച്ചിനെയും അതിന്റെ തള്ളയേയും കിട്ടൂല, അതുകൊണ്ട് കൊടുത്തു…അതിനുശേഷമാണ് വണ്ടി പൂട്ടുതുറന്ന് തന്നത്…. കൊണ്ടുപോയി തിന്നട്ട്..” തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്ക് മുന്നിൽ രോഗിയുമായി വന്നയാളുടെ പ്രതികരണമാണ്. തമ്പാനൂർ പോലീസ് നടപ്പിലാക്കിയ വാഹന മോഷണം തയാനുള്ള പുതിയ ‘പൂട്ട് ആപ്പി’നോടുള്ള പ്രതികരണമായിരുന്നു യുവാവിന്റേത്.  

‘വാഹനമോഷണം’ തടയാൻ തമ്പാനൂർ പോലീസാണ് പുതിയ തന്ത്രം ഒരുക്കിയിരിക്കുന്നത്. തൈക്കാട് ആശുപത്രിക്കും റോഡിനും ഇടയിൽ കാരുണ്യാ ഫാർമസിയുടെ വശത്തെ പുറമ്പോക്കിൽ ബൈക്ക് വച്ചാൽ ചങ്ങലയിട്ടു പൂട്ടും. നോ പാർക്കിംഗ് ബോർഡ് ആ പരിസരത്തെങ്ങും വച്ചിട്ടില്ലെങ്കിലും അനധികൃത പാർക്കിംഗിന് പിഴ അടച്ചാലേ പോലീസ് പൂട്ടുതുറക്കൂ. തൈക്കാട് ആശുപത്രിയിൽ എത്തുന്ന പാവങ്ങളോടാണ് പോലീസിന്റെ പുതിയ പൂട്ടിടൽ. ഓൺലൈൻ ചെല്ലാൻ അയക്കാം എന്നിരിക്കെയാണ്  ഇരുചക്രവാഹനങ്ങൾ പോലീസ് ചങ്ങലയിട്ട് പൂട്ടുന്നത്. ഇതോടെ അത്യാസന്ന നിലയിൽ രോഗിയുമായി വരുന്നവർ ഏറെ കഷ്ടത്തിലാവുകയാണ്.

ഇന്നലെ ഉച്ചയോടെ അബോർഷൻ ലക്ഷണങ്ങളുമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഭർത്താവ് പൂട്ടിൽ കുടുങ്ങിയത്.  മരുന്നും മറ്റുസാധനങ്ങളും വാങ്ങാനായി പുറത്തെത്തിയ യുവാവ് കാണുന്നത് വണ്ടി ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നതാണ്. അത്യാവശ്യമായി മരുന്നും ആരുടെയെങ്കിലും കയ്യിൽ നിന്നും പണവും വാങ്ങണം. വണ്ടിയില്ലാതെ ഒന്നും നടക്കില്ല. അന്വേഷിച്ചപ്പോഴാണ് തമ്പാനൂർ പോലീസിന്റെ ആപ്പാണെന്ന് മനസിലായത്. തമ്പാനൂർ സ്റ്റേഷനിലെത്തി പറഞ്ഞപ്പോൾ 250 രൂപ ഫൈനടച്ചാൽ വണ്ടി തുറന്നുതരാമെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ ഫൈൻ അടയ്‌ക്കാൻ യുവാവ് തയ്യാറായി. ഫൈനടിക്കാൻ നോക്കുമ്പോൾ മെഷീൻ തകരാറിലാണ്. ഇതോടെ പിന്നേം യുവാവിന് കാത്തുനിൽക്കേണ്ടിവന്നു. ഇതിനിടെ ആശുപത്രിയിൽ നിന്നും വിളിവന്നുകൊണ്ടിരുന്നു. ഒടുവിൽ സംഗതി കുഴപ്പമാകുമെന്ന് കണ്ടതോടെ ഫൈൻ അടയ്‌ക്കണ്ടേന്നും പേപ്പറിൽ വണ്ടി നമ്പരെഴുതി സീലുവച്ച് നൽകി. പോലീസുകാർ വരുമെന്നും പേപ്പർ കാണിച്ചാൽ മതിയെന്നും പറഞ്ഞുവിട്ടു.

ആറ്റിങ്ങൽ സ്വദേശിയായ മറ്റൊരു യുവാവ് ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് എത്തിയതാണ്. ബന്ധുക്കളാരും ഒപ്പമില്ല. ഭാര്യയെ അഡ്മിറ്റ് ചെയ്ത് പുറത്തിറങ്ങുമ്പോൾ കാണുന്നത് പൂട്ടിട്ട വണ്ടിയാണ്. ഒടുവിൽ തമ്പാനൂർ സ്റ്റേഷനിലേക്ക് ഓടി. ഫൈനടിച്ച് തിരികെ എത്തി അരമണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തി തുറന്നുകൊടുത്തത്. ബൈക്ക് മോഷണം പോകുന്നതിനാൽ ചങ്ങലയിട്ടു പൂട്ടുന്നു എന്നാണ് പോലീസിന്റെ ന്യായീകരണം. അമ്മയെയും കുഞ്ഞും ഗർഭിണികളുമായി ഒക്കെ  എത്തുന്നവരാണ് അധികവും. അത്യാസന്ന നിലയിലായവരെ രക്ഷിക്കാൻ മരുന്നിനും പണത്തിനുമായി നെട്ടോട്ടമോടുന്നവരാണ് കൂടുതൽ. അവരെയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ബന്ധികളാക്കുന്നത്. പോലീസിന്റെ പൂട്ടിടലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഉറപ്പാണ് എൽഡിഎഫ്,  എങ്കിൽ നോ ഫൈൻ

ഉറപ്പാണ് എൽഡിഎഫ് എന്ന് സ്റ്റിക്കർ പതിച്ച് വച്ചാൽ പോലീസിന്റെ പൂട്ട് വീഴില്ല. പുറമ്പോക്ക് കൈയേറി സ്ഥാപിച്ചിരിക്കുന്ന സിഐടിയു ടാക്‌സി ഓഫീസിലെ സഖാക്കളുടെ വണ്ടിക്ക് യഥേഷ്ടം എവിടെയും ബൈക്ക് വയ്‌ക്കാം. ഉറപ്പാണ് എൽഡിഎഫ് എന്ന് സ്റ്റിക്കർ പതിച്ചാൽ മാത്രം മതി.  

സദുദ്ദേശ്യംമാത്രമേ ഉള്ളൂ!

”വണ്ടി പൂട്ടുന്നതിന് നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ. ആശുപത്രിക്ക് ഉള്ളിൽ പാർക്കിംഗ് സ്ഥലമുണ്ട്. ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റസിഡന്റ്‌സ് അസോസിയേഷനുകൾ പരാതി നൽകിയിട്ടുണ്ട്. അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷണം പോകുന്നുണ്ട്. തുടർന്നാണ് വാഹനം ചങ്ങല ഉപയോഗിച്ച് പൂട്ടുന്നത്.”  

പ്രകാശ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, തമ്പാനൂർ പോലീസ്  

Tags: തിരുവനന്തപുരംകേരള പോലീസ്vehicle
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

Kerala

വാഹന പാര്‍ക്കിംഗിനെ ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തിയവരും തമ്മില്‍ സംഘര്‍ഷം

Kerala

വാഹന പരിശോധനയ്‌ക്കിടെ എസ്.ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies