Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്. രമേശന്‍നായര്‍: ഗാനസാഹിതിയിലെ ഭക്തിസര്‍ഗം

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

Janmabhumi Online by Janmabhumi Online
Jun 18, 2023, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കുമ്മനം രവി

‘…പണ്ടൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ അമ്പാടിയില്‍ വന്നിരുന്നു…’

‘…ജീവിത ഭാഷാ കാവ്യത്തില്‍ പിഴവുമായ് പൂന്താനം പോലെ ഞാനിരിപ്പൂ…’

കഴിഞ്ഞ ജന്മത്തില്‍ അക്രൂരനായും ഈ ജന്മത്തില്‍ പൂന്താനമായും സ്വയം കണ്ടെത്തി ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഉരുകുന്ന കര്‍പൂരമായി’ കാവ്യസപര്യയെ സ്വയം സമര്‍പ്പിച്ച ഭക്ത കവിയായിരുന്നു എസ്.രമേശന്‍ നായര്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയില്‍ ആധുനികത അരങ്ങുവാണിരുന്ന കാലത്ത് കടമ്മനിട്ടയ്‌ക്കും ചുള്ളിക്കാടിനും സച്ചിദാനന്ദനും അയ്യപ്പപണിക്കര്‍ക്കുമൊപ്പം തിളങ്ങി നില്‍ക്കാന്‍ രമേശന്‍നായര്‍ക്കു കഴിഞ്ഞു. ആകാശവാണിയില്‍ അക്കിത്തത്തോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യൗവനത്തില്‍ തന്നെ ആത്മീയതയുടെ ദിശാബോധം വരദാനമായി ലഭിച്ചു.

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

‘…ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍…’ എന്ന ഗാനം ഏതൊരു ആധുനിക കവിതയോടും കിട പിടിക്കുന്നതാണ്. ജന്മനാളികേരം, ഗോപികാവദനചന്ദ്ര ചകോര, ഒഴുകാതൊഴുകുന്ന യമുന, രാത്രിയാംഗോപിക മുകില്‍ ചിന്തില്‍ വെണ്ണയുമായ്, ആകാശം നാഭീനളിനം, ഗോരോചനക്കുറി ഭൂപാളം ഗാരുഢഗീതം ഭൂപാളം, യദുകുല കന്യാ വിരഹങ്ങള്‍ തേങ്ങുന്ന യാമത്തില്‍, നാഭിയില്‍ പത്മം നാഗം നിന്‍ തല്‍പം തുടങ്ങി അദ്ദേഹം അവതരിപ്പിച്ച ബിംബങ്ങള്‍ മലയാള കവിതാലോകത്ത് നവാനുഭവമായി മാറി.

ഗുരുവായൂരില്‍ സംഗീതപാല്‍ക്കടലല്ലോ…., ഗുരുവായൂരമ്പലം കല്‍പവൃക്ഷം…, തുടങ്ങി വാതലയേശനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മൂര്‍ത്തിയായും ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധമായും വര്‍ണിക്കുന്ന നാനൂറോളം കൃഷ്ണ കവിതകള്‍ നല്‍കിയിട്ടാണ് കവി കടന്നുപോയത്. കവി ആക്ടിവിസ്റ്റായിരിക്കണം എന്നും കവിത ആക്ടിവിസമായിരിക്കണമെന്നുമുള്ള ആധുനികതയുടെ സങ്കല്‍പങ്ങളോടും രമേശന്‍നായര്‍ നീതി പുലര്‍ത്തിയതായി കാണാം.

‘…ഉപജാപ മൂര്‍ച്ചയാല്‍ നീറി പുകയുന്നൊരുലയായി തീരുന്നു ലോകം…, കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി…,നവരത്‌ന മണിവില്ലിന്‍ ഞാണൊലി കൊണ്ടെന്റെ നാടിന്‍ മനസ്സാക്ഷി കാക്കു…,സത്യധര്‍മ്മങ്ങളെ കുടിവെയ്കാനെത്തിയ തത്ത്വമസിമന്ത്രം ശരണം…..’

ബാഹ്യഭക്തിയെയും കപടവേഷങ്ങളെയും നിക്ഷേധിക്കാനുള്ള ആദര്‍ശബോധവും കവിക്കുണ്ട്. ‘….ഭഗവത്പദാംബുജ സ്മരണയില്ലെങ്കില്‍ ഭക്തി വെറും മഞ്ഞ തുണിയല്ലയോ… വ്രതങ്ങള്‍ വ്യായായാമങ്ങള്‍ വേദങ്ങള്‍ വനരോദനങ്ങള്‍ തീര്‍ത്ഥാടനം ഗജസ്‌നാനം…’

തനിക്കു നിയോഗം ലഭിച്ച ഭക്തിഗാനരചനാരംഗത്ത് മികച്ച കവിതകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികമലയാള കവിതയുടെ ചക്രവാളങ്ങളെ വികസ്വരമാക്കിയ കവി എസ്.രമേശന്‍ നായരെ ഭക്തി ഗാനങ്ങളിലൂടെ മലയാള കവിതയ്‌ക്ക് പ്രാണന്‍ നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയ കവി എന്ന് കാലം അടയാളപ്പെടുത്തുമെന്ന് തീര്‍ച്ചപറയാന്‍ കഴിയും.

Tags: memoriesThapasya kala sahithya vediS Ramesan Nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിയില്‍ നിന്നുള്ള മോചനത്തിന് കലകള്‍ പാഠ്യപദ്ധതിയിലാക്കണം: തപസ്യ

ഡോ. സുവര്‍ണ നാലപ്പാട്ട്, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

സുവര്‍ണ നാലപ്പാട്ട് തപസ്യ അധ്യക്ഷ

Kerala

അക്കിത്തം ജന്മശതാബ്ദി വര്‍ഷം: ഉദ്ഘാടനം 16ന്

1996ല്‍ പാലക്കാട്ട് നടന്ന തപസ്യ കലാ-സാഹിത്യ വേദിയുടെ 19-ാമത് വാര്‍ഷികോത്സവത്തില്‍ 'സാംസ്‌കാരിക സര്‍വകലാശാലയുടെ സാംഗത്യം' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. അക്കിത്തം, ടി.എം.ബി. നെടുങ്ങാടി, പി. നാരായണക്കുറുപ്പ്, കാവാലം, ഒളപ്പമണ്ണ, പി. നാരായണന്‍ എന്നിവര്‍ വേദിയില്‍
Kerala

കഥനത്തിന്റെ മഹാനദി

Kerala

എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടൻ: ബാലചന്ദ്രമേനോൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്പണി ; ഹരിയാനയിലെ നൂഹിൽ മുഹമ്മദ് താരിഫ് പിടിയിൽ : ഇതുവരെ അറസ്റ്റിലായത് 11 ചാരൻമാർ

ഷിർദ്ദി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും ; പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സർക്കാർ നിയോഗിച്ചതിൽ സന്തോഷം : അസദുദ്ദീൻ ഒവൈസി

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു , 20 പേർക്ക് പരിക്ക്

ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

എം.എ.നിഷാദിന്റെ ‘ ലർക്ക് ‘ പൂർത്തിയായി

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വിജയാശംസകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies