Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എസ്. രമേശന്‍നായര്‍: ഗാനസാഹിതിയിലെ ഭക്തിസര്‍ഗം

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
in Article

കുമ്മനം രവി

‘…പണ്ടൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ അമ്പാടിയില്‍ വന്നിരുന്നു…’

‘…ജീവിത ഭാഷാ കാവ്യത്തില്‍ പിഴവുമായ് പൂന്താനം പോലെ ഞാനിരിപ്പൂ…’

കഴിഞ്ഞ ജന്മത്തില്‍ അക്രൂരനായും ഈ ജന്മത്തില്‍ പൂന്താനമായും സ്വയം കണ്ടെത്തി ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഉരുകുന്ന കര്‍പൂരമായി’ കാവ്യസപര്യയെ സ്വയം സമര്‍പ്പിച്ച ഭക്ത കവിയായിരുന്നു എസ്.രമേശന്‍ നായര്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയില്‍ ആധുനികത അരങ്ങുവാണിരുന്ന കാലത്ത് കടമ്മനിട്ടയ്‌ക്കും ചുള്ളിക്കാടിനും സച്ചിദാനന്ദനും അയ്യപ്പപണിക്കര്‍ക്കുമൊപ്പം തിളങ്ങി നില്‍ക്കാന്‍ രമേശന്‍നായര്‍ക്കു കഴിഞ്ഞു. ആകാശവാണിയില്‍ അക്കിത്തത്തോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യൗവനത്തില്‍ തന്നെ ആത്മീയതയുടെ ദിശാബോധം വരദാനമായി ലഭിച്ചു.

ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.

‘…ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍…’ എന്ന ഗാനം ഏതൊരു ആധുനിക കവിതയോടും കിട പിടിക്കുന്നതാണ്. ജന്മനാളികേരം, ഗോപികാവദനചന്ദ്ര ചകോര, ഒഴുകാതൊഴുകുന്ന യമുന, രാത്രിയാംഗോപിക മുകില്‍ ചിന്തില്‍ വെണ്ണയുമായ്, ആകാശം നാഭീനളിനം, ഗോരോചനക്കുറി ഭൂപാളം ഗാരുഢഗീതം ഭൂപാളം, യദുകുല കന്യാ വിരഹങ്ങള്‍ തേങ്ങുന്ന യാമത്തില്‍, നാഭിയില്‍ പത്മം നാഗം നിന്‍ തല്‍പം തുടങ്ങി അദ്ദേഹം അവതരിപ്പിച്ച ബിംബങ്ങള്‍ മലയാള കവിതാലോകത്ത് നവാനുഭവമായി മാറി.

ഗുരുവായൂരില്‍ സംഗീതപാല്‍ക്കടലല്ലോ…., ഗുരുവായൂരമ്പലം കല്‍പവൃക്ഷം…, തുടങ്ങി വാതലയേശനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മൂര്‍ത്തിയായും ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധമായും വര്‍ണിക്കുന്ന നാനൂറോളം കൃഷ്ണ കവിതകള്‍ നല്‍കിയിട്ടാണ് കവി കടന്നുപോയത്. കവി ആക്ടിവിസ്റ്റായിരിക്കണം എന്നും കവിത ആക്ടിവിസമായിരിക്കണമെന്നുമുള്ള ആധുനികതയുടെ സങ്കല്‍പങ്ങളോടും രമേശന്‍നായര്‍ നീതി പുലര്‍ത്തിയതായി കാണാം.

‘…ഉപജാപ മൂര്‍ച്ചയാല്‍ നീറി പുകയുന്നൊരുലയായി തീരുന്നു ലോകം…, കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി…,നവരത്‌ന മണിവില്ലിന്‍ ഞാണൊലി കൊണ്ടെന്റെ നാടിന്‍ മനസ്സാക്ഷി കാക്കു…,സത്യധര്‍മ്മങ്ങളെ കുടിവെയ്‌കാനെത്തിയ തത്ത്വമസിമന്ത്രം ശരണം…..’

ബാഹ്യഭക്തിയെയും കപടവേഷങ്ങളെയും നിക്ഷേധിക്കാനുള്ള ആദര്‍ശബോധവും കവിക്കുണ്ട്. ‘….ഭഗവത്പദാംബുജ സ്മരണയില്ലെങ്കില്‍ ഭക്തി വെറും മഞ്ഞ തുണിയല്ലയോ… വ്രതങ്ങള്‍ വ്യായായാമങ്ങള്‍ വേദങ്ങള്‍ വനരോദനങ്ങള്‍ തീര്‍ത്ഥാടനം ഗജസ്‌നാനം…’

തനിക്കു നിയോഗം ലഭിച്ച ഭക്തിഗാനരചനാരംഗത്ത് മികച്ച കവിതകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികമലയാള കവിതയുടെ ചക്രവാളങ്ങളെ വികസ്വരമാക്കിയ കവി എസ്.രമേശന്‍ നായരെ ഭക്തി ഗാനങ്ങളിലൂടെ മലയാള കവിതയ്‌ക്ക് പ്രാണന്‍ നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയ കവി എന്ന് കാലം അടയാളപ്പെടുത്തുമെന്ന് തീര്‍ച്ചപറയാന്‍ കഴിയും.

Tags: memoriesThapasya kala sahithya vediS Ramesan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

1. തപസ്യ കലാസാഹിത്യ വേദിയുടെ മുഖപത്രമായ വാര്‍ത്തികം ത്രൈമാസികയുടെ ആദ്യലക്കം.2. വി.എം. കൊറാത്ത്‌
Varadyam

അടിയന്തരാവസ്ഥ മാതൃഭൂമിയിലും

Kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സമ്മേളനം 19ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.