Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യം’

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വതന്ത്ര പരമാധികാര രാഷ്‌ട്രം എന്നനിലയില്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jun 14, 2023, 05:00 am IST
in Main Article

കൊവിന്‍ ആപ്പിന്റെയും ട്വിറ്ററിന്റേയും പേരില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലുള്ള ‘പതിവ് ചടങ്ങാ’യി കണ്ടാല്‍ മതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.  പ്രധാനമന്ത്രി വിദേശയാത്ര നടത്തുപ്പൊളൊക്കെ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്.   യാത്രയുടെ ശോഭ കെടുത്താന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു അവയെല്ലാം.  പ്രതിപക്ഷം കോലാഹലം ഉണ്ടാക്കും എന്നതിലപ്പുറം ഒന്നും സംഭവിച്ചിട്ടല്ല.  ഇപ്പോഴത്തെ വാര്‍ത്തകള്‍ക്കും അത്രയേ പ്രധാന്യമുളളു. ‘ജന്മഭൂമി‘ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വതന്ത്ര പരമാധികാര രാഷ്‌ട്രം എന്നനിലയില്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ട്. അതു ചെയ്യുമ്പോള്‍ ആരെങ്കിലും ഭീഷണിയായി കരുതുന്നുണെങ്കില്‍ വകവെച്ചുകൊടുക്കില്ല. വിവര ചോര്‍ച്ചാ വിവാദം കൊവിന്‍ ആപ്പിനെ ഇകഴ്‌ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്.സ്വകാര്യത ലംഘനം എന്നൊക്കെ പറയുന്നത് അടിസ്ഥാനമില്ലാതെയാണ്.  സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഇല്ലാത്തത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഭീഷണിയാണ്. വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ലേഖികക്കെതിരെ  കേസെടുത്തത്  സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരണമാണ്.  സമകാലീന പ്രശ്‌നങ്ങളോടുള്ള മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

 ട്വിറ്റര്‍ പൂട്ടിക്കുമെന്ന്  ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ ആരോപണത്തിനു പിന്നില്‍?

എന്തുകൊണ്ടാണ്  ജാക്ക് ഡോര്‍സി അത് പറഞ്ഞത് എന്നറിയില്ല. എന്തായാലും  പച്ചക്കള്ളമാണ്.. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തെ മറച്ചുവെക്കാനുള്ള ശ്രമമാണെന്നു കരുതാം. കര്‍ഷക  പ്രതിഷേധം നടക്കുമ്പോള്‍, ധാരാളം തെറ്റായ വിവരങ്ങളും വംശഹത്യയെക്കുറിച്ച് വരെ വ്യാജവാര്‍ത്തകളും വന്നു. വ്യാജവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കുമെന്നതിനാല്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. അന്ന് ജാക്ക് ഡോര്‍ബിയായിരുന്നു ട്വറ്റര്‍ തലവന്‍. അദ്ദേഹത്തിന്റേത് പക്ഷപാതപരമായ നിലപാടായിരുന്നു. . അമേരിക്കയില്‍ സമാന സംഭവങ്ങള്‍ നടന്നപ്പോള്‍ അവര്‍ അത് വേഗം ചെയ്തു, എന്നാല്‍ ഇന്ത്യയില്‍ സമാന സാഹചര്യത്തില്‍ ഉണ്ടായപ്പോള്‍ തെറ്റായ വിവരങ്ങള്‍ നീക്കംചെയ്യുന്നതില്‍ തടസ്സം പറഞ്ഞു.’ഡോര്‍സിയും അദ്ദേഹത്തിന്റെ ടീമും ഒരുകാലത്ത് ഇന്ത്യന്‍  നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2020 മുതല്‍  അവര്‍ ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിപ്പോന്നു.  ഒടുവില്‍, 2022 ജൂണില്‍ മാത്രമാണ് അവര്‍ നിയമങ്ങള്‍ പാലിച്ചു  തുടങ്ങിയത്. എന്നാല്‍ അതിന്റെ പേരില്‍ ഇവിടെയാരും ഇതുവരെ ജയിലില്‍ പോകുകയോ റെയ്ഡ് ചെയ്യുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല’  ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമായിരുന്നു  ശ്രദ്ധ. 

ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുക എന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതില്‍ ജാക്ക് ഡോര്‍സിയുടെ ട്വിറ്റര്‍ ഭരണത്തിന് എക്കാലവും വിമുഖതയുണ്ടായിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ തങ്ങള്‍ക്ക്  തെല്ലും ബാധകമല്ലെന്ന മട്ടിലാണ് അവര്‍ പലപ്പോഴും പെരുമാറിയത്. ഒരു പരമാധികാര രാഷ്‌ട്രമെന്ന നിലയില്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ട്.ട ്വിറ്ററിന്റെ ഏകപക്ഷീയവും  പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റത്തിനും അതിന്റെ അധികാര ദുര്‍വിനിയോഗത്തിനും  ധാരാളം തെളിവുകളുണ്ട്,.  ട്വിറ്റര്‍ കേവലം ഇന്ത്യന്‍ നിയമം ലംഘിക്കുക മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19 ന് വിരുദ്ധമായി ചിലരെ ഏകപക്ഷീയമായി അപകീര്‍ത്തിപ്പെടുത്തുകയും  തെറ്റായ വിവരങ്ങള്‍ ആയുധമാക്കുന്നതില്‍ സഹായിക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുകയും ചെയ്തു

സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കണം എന്നതാണോ ഉദ്ദേശിക്കുന്നത്?

സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായേ തീരു. സ്വയം നിയന്ത്രണം കൊണ്ടുവരും എന്നൊക്കെ പറയന്നുണ്ടെങ്കിലും പ്രായോഗികമാകുന്നില്ല. അതിനായി എന്തെങ്കിലും നീക്കം സര്‍ക്കാര്‍ നടത്തിയാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ വിമര്‍ശനവുമായി എല്ലാവരും ഇറങ്ങും. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ നിയന്ത്രണം ഇല്ലാത്തത് പരമ്പരാഗത മാധ്യമങ്ങള്‍ക്കാണ് പ്രധാന ഭീഷണി.  പരമ്പരാഗത മാധ്യമങ്ങള്‍ വാര്‍ത്തകള്‍  കൈകാര്യം ചെയ്യുന്നതതില്‍ ഉത്തരവാദിത്വം കാണിക്കും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍  മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കും. വാര്‍ത്തകളുടെ വിശ്വാസ്യത ആണ് ഇതുമൂലം നഷ്ടമാകുന്നത്. പരമ്പരാഗത മാധ്യമങ്ങളെ ഇത്  ദോഷം ചെയ്യും

കൊവിന്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നതായ വാര്‍ത്തയും വ്യാജമെന്നു പറഞ്ഞ് തള്ളാനാകുമോ?

വാര്‍ത്ത വ്യാജം ആണോ എന്നതല്ല. കൊവിന്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങളല്ല ചോര്‍ന്നത് എന്നതാണ് സത്യം. പ്രചരിക്കുന്നത് വ്യാജ വിവരങ്ങളോ മുന്‍പ് പുറത്ത് വന്ന വിവരങ്ങളോ ആകാം.  ഐടി മന്ത്രാലയത്തിന് കീഴിലുള്ള എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ് ടീം അന്വേഷണം നടത്തുകയാണ്. എല്ലാ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട്ട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റ ഗവേണന്‍സ് നയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്. കൊവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ചോര്‍ച്ചാ വിവാദം കൊവിന്‍ ആപ്പിനെ ഇകഴ്‌ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് കരുതുന്നു. പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്‍പ് ഇത്തരം ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുന്നത്  പതിവായി കാണുന്ന കാഴ്ചയാണ്.  അത്തരം ഒന്നായി മാത്രം ഇതിനെ കണ്ടാല്‍ മതി.

? മാധ്യമങ്ങള്‍ക്ക് നിയന്ത്രണം  എന്ന് പറഞ്ഞ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവര്‍ കേരളത്തില്‍ വാര്‍ത്ത കൊടുത്തതിന് കേസ് എടുക്കുന്നതിനെ എങ്ങനെ കാണുന്നു.?

വാര്‍ത്ത കൊടുത്തു എന്നതിന്റെ പേരില്‍ ഏഷ്യാനെറ്റ് ലേഖികക്കെതിരെയുള്ള കേസ് സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരമാണ്. ബിബിസി ഡോക്യുമെന്ററി വരുമ്പോള്‍ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നു. ഇവിടെ ഭരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കേസെടുക്കുന്നു. എന്തിനും എല്ലാത്തിനും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ കേന്ദ്ര നേതാക്കള്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലന്ന നിലയിലാണ് സര്‍ക്കാറിന്റെ  പോക്ക്. പ്രതിപക്ഷത്തിന്റെ മിടുക്കില്ലായ്‌മ എന്നു പറഞ്ഞാലും  തെറ്റില്ല. ഇത് കേരളത്തിന് അപകടമാണ്.

കേന്ദ്ര സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷത്തെ പരിശ്രമം

 കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന പരിപാടിയായ തൊഴില്‍ മേളയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.  കോവിഡാനന്തര കാലഘട്ടത്തില്‍ നൈപ്പുണ്യം തൊഴില്‍ മേഖലയ്‌ക്ക് അത്യന്താപേക്ഷിതമായി മാറി. സുതാര്യവും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ പ്രക്രിയയിലേക്ക് രാജ്യത്തെ നിയമന പ്രക്രിയ മാറിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് റോസ്ഗര്‍ മേള. സേവനം, സദ്ഭരണം, ദരിദ്രരുടെ ക്ഷേമം എന്നതാണ് നിലവിലെ സര്‍ക്കാര്‍ ജാലിയെ വിവരിക്കുന്ന മൂന്നു ഘടകങ്ങള്‍. അതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യമൊന്നുമില്ല. വിവാദങ്ങള്‍ മാത്രം മതി.  വിവാദം തൊഴിലായി സ്വീകരിക്കുന്നതാണ് നമ്മുടെ പ്രശ്‌നം.  

കോണ്‍ഗ്രസ് ഭരണത്തിന്റെ നഷ്ട  ദശകത്തില്‍ നിന്ന് രാജ്യത്തെ വീണ്ടെടുത്ത് പുരോഗതിയുടെ    പാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘ  വീക്ഷണവും നിശ്ചയദാര്‍ഢ്യവും മൂലമാണ്.. 2ജി സ്‌പെക്ട്രം മുതല്‍ നിരവധി അഴിമതികളും കെടുകാര്യസ്ഥതയും  നിറഞ്ഞതായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണ നാളുകള്‍. അവിടെ നിന്നും കേവലം ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍  ഇന്ത്യയെ ലോകരാഷ്‌ട്രങ്ങളുടെ മുന്‍ നിരയിലേക്ക് എത്തിക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനായതും ബിജെപി  സര്‍ക്കാരിന്റെ പുരോഗമനാത്മക നിലപാടുകള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ്.’2014ല്‍ പരിമിതമായ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മാത്രമുണ്ടായിരുന്നയിടത്ത് നിന്ന് ലോകത്തിലെ ഏറ്റവും വലിയ പരസ്പര   ബന്ധിത രാജ്യമായി വളര്‍ന്നതിലും അത് വഴി ഇന്ത്യയുടെ വികസനം   ഏറെ മുന്നോട്ടു പോയതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് വലിയൊരു പങ്കുണ്ട്’

Tags: ministerകേന്ദ്ര സര്‍ക്കാര്‍Rajeev Chandrasekharമാധ്യമ പ്രവര്‍ത്തകര്‍Social Mediaകേന്ദ്രമന്ത്രിസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.