Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആമസോണ്‍ അവര്‍ക്ക് പോറ്റമ്മയായ്

ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ടു 40 നാള്‍ കഴിഞ്ഞുകൂടിയ ആ നാല് കുട്ടികളുടെ അതിജീവനത്തിന്റെ കഥ വിസ്മയകരം തന്നെ. ഭയാനകവും നിഗൂഢവുമാണ് അവിടം. അനാക്കോണ്ടയുടേയും ജാഗ്വാറുകളുടേയും വിഷപ്പാമ്പുകളുടേയും വിഹാരകേന്ദ്രം. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക പ്രയാസം. ലഹരിമാഫിയകളും കാടിനുള്ളില്‍ സജീവം

വിനീത വേണാട്ട് by വിനീത വേണാട്ട്
Jun 11, 2023, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘മനുഷ്യന്‍ ഹാ, എത്ര സുന്ദരമായ പദം.’ മാക്സിം ഗോര്‍ക്കിയുടെ ഈ വാക്കിന് ഇന്നലെ പതിവിലും അധികം സൗന്ദര്യമുണ്ടായിരുന്നു, കരുത്തും! അതിജീവനത്തിന്റെ ഏറ്റവും മനോഹര പ്രതീകങ്ങളായ ആ നാലു കുഞ്ഞുമക്കള്‍ പുലരിയെ നോക്കി പ്രതീക്ഷയോടെ പുഞ്ചിരിച്ച ദിനം. 40 ദിവസം ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള അജ്ഞാത സഞ്ചാരത്തിനൊടുവില്‍ ആമസോണ്‍ വനത്തിനുള്ളില്‍നിന്നും അവരെ വീണ്ടെടുത്തപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടവരുടെ മുഖങ്ങളിലെ ആശ്വാസത്തിന്റെ തിളക്കത്തിന് സൂര്യശോഭയുടെ ചന്തമുണ്ടായിരുന്നിരിക്കാം.

വിമാനാപകടത്തെ തുടര്‍ന്ന് ആമസോണ്‍ വനത്തിന്റെ നിഗൂഢതയില്‍ മറഞ്ഞ ലെസ് ലി(13), ഒമ്പതു വയസ്സുകാരി സോളിനി, നാലുവയസ്സുകാരി ടിയന്‍ നോറില്‍, 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍ എന്നിവരെ തേടിയുള്ള അന്വേഷണം ആരംഭിച്ചത് മെയ് 16ന്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് ഇവര്‍ സഞ്ചരിച്ച സെസ്ന 206 വിമാനം തകര്‍ന്നത്. ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കുട്ടികളുടെ അമ്മ, പൈലറ്റ്, ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തിന്റെ ആഘാതം ഉള്ളില്‍ പേറി ആ പതിമൂന്നുകാരി കളിചിരിമാറാത്ത നാലുവയസുകാരിയുടെ കൈപിടിച്ച്, പാല്‍മണം മാറാത്ത ആണ്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് സഹോദരിക്കൊപ്പം ആമസോണ്‍ കാടിന്റെ കാണാമറയത്തേക്ക് നടന്നുകയറി. മുമ്പ് കാട്ടില്‍ കഴിഞ്ഞതിന്റെ അനുഭവമായിരുന്നു അവള്‍ക്ക് വഴികാട്ടിയായത്. നടന്നു നീങ്ങിയ വഴികളില്‍ അവരുടേതായ അടയാളങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രകൃതി പോറ്റമ്മയായി. കായ്കനികള്‍ ഭക്ഷിച്ചായിരുന്നു ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. വിശ്രമിക്കുന്നതിനായി കമ്പുകളും ചില്ലകളും ഉപയോഗിച്ച് താത്കാലിക ഷെഡുകള്‍ നിര്‍മിച്ചു. കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ ഇത് നിര്‍ണായക അടയാളമായി. കുഞ്ഞുകാല്‍പ്പാടുകളായിരുന്നു കുട്ടികള്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മറ്റൊരു അടയാളം. മഴ ഇതില്‍ പാതിയും മായ്ച്ചുകളഞ്ഞെങ്കിലും പ്രകൃതി ആരുടേയോ വരവ് പ്രതീക്ഷിച്ചപോല്‍ ചിലത് സൂക്ഷിച്ചുവച്ചിരുന്നു. ഡയപ്പര്‍, പാല്‍ക്കുപ്പി, ഒരു ജോഡി കത്രിക, ഹെയര്‍ ബാന്‍ഡ്, പാതി ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങള്‍ എന്നിവ ജീവന്റെ പ്രതീക്ഷകളായി.

അതിജീവനത്തിന്റെ കാനന വഴി

മെയ് 1: സെസ്ന 206 എന്ന ചെറു വിമാനം അപകടത്തില്‍പ്പെടുന്നു. കുട്ടികളുടെ അമ്മ മഗ്ദലേന വലേന്‍സിയ, പൈലറ്റ്, ഗോത്ര നേതാവ് എന്നിവര്‍ക്ക് ജീവഹാനി സംഭവിക്കുന്നു.

മെയ്16: ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാദൗത്യമായിരുന്നു ഓപ്പറേഷന്‍ ഹോപ്പ്. അപകടം നടന്ന് രണ്ടാഴ്ചയ്‌ക്ക് ശേഷം മെയ് 16 നായിരുന്നു മഴക്കാടുകള്‍ക്കുള്ളില്‍ തകര്‍ന്ന വിമാനവും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. കുട്ടികള്‍ അപ്പോഴേക്കും ഏകദേശം 4.5 കി.മി. സഞ്ചരിച്ച് കാടിന്റെ ഉള്‍ഭാഗത്ത് എത്തപ്പെട്ടു.

മെയ് 18: കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്യുന്നു. സര്‍ക്കാര്‍ എജന്‍സി നല്‍കിയ തെറ്റായ സന്ദേശമാണെന്ന് മനസ്സിലാക്കി ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു.

മൂടല്‍ മഞ്ഞും മരച്ചില്ലകളും ദൗത്യം ദുഷ്‌കരമാക്കി. അന്വേഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച ദൗത്യസേനാംഗങ്ങള്‍ കുട്ടികള്‍ക്കായി ഭക്ഷണപ്പൊതികള്‍ ഹെലികോപ്ടറില്‍ നിന്ന് താഴേക്കെത്തിച്ചു. രാത്രിയിലെ തിരച്ചിലിനായി കാടിന് മുകളില്‍ കൂടി വെളിച്ച സംവിധാനം ഒരുക്കി. കുട്ടികള്‍ സുരക്ഷിതരായി ഒരിടത്തു തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുത്തശ്ശിയുടെ ശബ്ദസന്ദേശം മെഗാഫോണുകളിലൂടെ കാടിന്റെ വിവിധ ഭാഗങ്ങളിലായി കേള്‍പ്പിച്ചു. ഹ്വിറ്റോട്ടോ ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കാടിനെക്കുറിച്ചും കാട്ടുപഴങ്ങളെക്കുറിച്ചുമുള്ള പരിജ്ഞാനം തുണയായി. 16 മണിക്കൂറോളം പെയ്യുന്ന മഴയിലൂടെ ഇടയ്‌ക്ക് വിശ്രമിച്ചും മറ്റുമായിരുന്നു കുട്ടികളുടെ യാത്ര.

ജൂണ്‍ 10: കുട്ടികളെ കണ്ടെത്തിയെന്ന ആഹ്ലാദം നിറഞ്ഞ വാര്‍ത്തയെത്തിയ ദിനം. പ്രസിഡന്റ് പെട്രോയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. രാജ്യത്തിന് മുഴുവന്‍ ആഹ്ലാദകരമായ ദിനം. ഇന്നത്തേത് ഒരു മാന്ത്രിക ദിവസമാണ്. അവര്‍ അതിജീവനത്തിന്റെ മാതൃക സൃഷ്ടിച്ചു. ഇന്നവര്‍ സമാധാനത്തിന്റേയും കൊളംബിയയുടേയും മക്കളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവശരായ കുട്ടികളെ തീവ്രപരിചരണത്തിനായി എയര്‍ലിഫ്റ്റ് ചെയ്തു തലസ്ഥാനമായ ബൊഗോട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയതും ഇന്നലെ.

തെരഞ്ഞുപോയത് ഇവര്‍

112 സായുധ സേനാംഗങ്ങളും സിയോന, അരാറക്വാറ എന്നിവിടങ്ങളില്‍ നിന്നുള്ള 72 ഗോത്രവിഭാഗക്കാരുമാണ് ആമസോണ്‍ മഴക്കാടുകളില്‍ രാപകലില്ലാതെ തെരച്ചില്‍ നടത്തിയത്. ഗോത്രവര്‍ഗക്കാരുടെ അറിവുകളും പട്ടാളത്തിന്റെ സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു തിരച്ചില്‍. കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഹെഡ്ലൈറ്റുകള്‍ ആകാശത്തേക്ക് തെളിച്ചു. നിരവധി ശ്വാനന്മാരും അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്നു.

നിഗൂഢം, ഭയാനകം ആമസോണ്‍

ആമസോണ്‍ മഴക്കാടുകള്‍ ഭയം ജനിപ്പിക്കുന്നതിനൊപ്പം നിഗൂഢവുമാണ്. അനാക്കോണ്ടയുടേയും ജാഗ്വാറുകളുടേയും വിഷപ്പാമ്പുകളുടേയും വിഹാരകേന്ദ്രമാണ് ആമസോണ്‍ മഴക്കാടുകള്‍. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപെടുക പ്രയാസം. കൂടാതെ ലഹരിമാഫിയകളും കാടിനുള്ളില്‍ സജീവം. അതുകൊണ്ടുതന്നെ നാല് കുട്ടികളുടേയും അതിജീവനം അവിശ്വസനീയവും അത്ഭുതകരവുമാണ്. പ്രകൃതിക്കൊരു സത്യമുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ ഇവിടെ വെളിവാകുന്നു. ആ അമ്മയുടെ കരുതലിന്റെ കരങ്ങളല്ലാതെ മറ്റെന്താണ് നാല് മക്കളെ സുരക്ഷിതരായി മടക്കി നല്‍കിയത്. കാട്ടിലകപ്പെടുമ്പോള്‍ 11 മാസം പ്രായമുണ്ടായിരുന്ന ക്രിസ്റ്റീന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ അമ്മ കൂടെയുണ്ടായില്ല എന്നതൊരു വേദനയാണ്. അവന്റെ ആദ്യ പിറന്നാള്‍ കടന്നുപോയതിന് സാക്ഷിയായത് പ്രകൃതിയെന്ന പോറ്റമ്മയും.

Tags: ഐഎസ്ആമസോണ്‍Jungle Safariഅതിജീവിത
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; രഹസ്യബാലറ്റ് ജൂലൈ 30ന് ദര്‍ബാര്‍ ഹാളില്‍

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘പണി’ ; മലയാളത്തിന്റെ അഭിമാനമായി ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ

ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്‌ക്കൂ: ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു ; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസിലും യോഗയുടെ കരുത്തില്‍ യുവാവായി ഉപേന്ദ്രന്‍; 68 വര്‍ഷമായി യോഗ ചെയ്യുന്നു

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies