Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശതമാനമല്ല, തുടര്‍വിജയമാണ് പ്രധാനം

വിജയ ശതമാനത്തിന്റെ കുതിപ്പില്‍ ഊറ്റംകൊള്ളുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക സംഘടന നടത്തിയ പഠനറിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്‍ പ്രവേശനം നേടിയ വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഇംഗ്ളീഷില്‍ ഒരു പാരഗ്രാഫ് വായിച്ചാല്‍ അതിന്റെ അര്‍ത്ഥം ഗ്രഹിക്കാനാവുന്നില്ലന്നായിരുന്നു പഠന റിപ്പോര്‍ട്ട്. അടിസ്ഥാനഗണിതത്തിലും ഇതുതന്നെയാണ് സ്ഥിതി. ഹയര്‍സെക്കന്‍ഡറിയുടെ രണ്ടുവര്‍ഷക്കാലയളവില്‍ കണക്കിലും ഭാഷാവിഷയങ്ങളിലും അടിസ്ഥാനമുറപ്പിക്കാന്‍ അധ്യാപകര്‍ പണിപ്പെടുന്നുണ്ട്. എന്നാല്‍ അടിസ്ഥാനം ഉറപ്പിച്ചുകഴിയുമ്പോള്‍ വാര്‍ഷിക പരീക്ഷയെത്തുകയും സിലബസിലേക്കുള്ള വലിയൊരു ദൂരം ഓടിയെത്താനാകാത്ത വിദ്യാര്‍ഥികള്‍ തോല്‍ക്കുകയും ചെയ്യുന്നതും പതിവാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 22, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പത്താംക്ലാസ് പരീക്ഷയില്‍ 99.7 ശതമാനത്തിന്റെ റിക്കാര്‍ഡ് വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. വാരിക്കോരി മാര്‍ക്കു നല്‍കിയതാണ് വിജയശതമാനം കൂടാന്‍ കാരണം എന്നു പറയുന്നത് ജയിച്ചകുട്ടികളെ കളിയാക്കുന്നതിനു തുല്യമാണ്. കുട്ടികളുടെ പഠന നിലവാരം ഏറെ ഉയര്‍ന്നതും പാഠ്യവിഷയങ്ങളുടെ നിലവാരം വളരെ താഴ്ന്നതും വിജയശതമാനം കുതിച്ചുയരാന്‍ കാണമായി എന്നു വിലയിരുത്തിയാല്‍ കുറ്റം പറയാനാവില്ല. ഇത്തവണ 4,17,864 എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായിരിക്കുന്നത്. കേരളത്തിലെ സ്‌ക്കൂളുകളില്‍ സിബിഎസ്‌സി സിലബസില്‍ പഠിച്ച 62,978 കുട്ടികളും ഐസിഎസ്ഇ സിലബസില്‍ പഠിച്ച 7519 കുട്ടികളും ഇത്തവണ പത്താംക്ലാസ് പാസായിട്ടുണ്ട്. ഇതെല്ലാം കൂടി ആകുമ്പോള്‍ കേരളത്തില്‍ പഠിച്ച 4,88,387 കുട്ടികള്‍ പ്ലസ്ടു പ്രവേശനത്തതിന് അര്‍ഹത നേടിയിട്ടുണ്ട്. പുറത്ത് പഠിച്ചവരില്‍ പലരും  പ്ലസ്ടു പഠനം കേരളത്തിന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. സംസ്ഥാനത്ത് 4,22,910 സീറ്റുകളാണ് പ്ലസ്ടുവിന് ആകെയുളളത്. എഴുപതിനായിരത്തോളം കുട്ടികള്‍ക്കെങ്കിലും ഉറപ്പായും പ്ലസ്ടു പ്രവേശനം മരീചികയാകും.

പ്രവേശനം ലഭിച്ചാല്‍ തന്നെ പ്രതീക്ഷിച്ച വിഷയങ്ങളും സ്‌കൂളുകളും പലര്‍ക്കും കിട്ടാനുളള സാധ്യത കുറവാണ്. രണ്ടു വര്‍ഷംമുന്‍പുവരെ എസ്എസ്എല്‍സി ഫലം നേരത്തെ വരികയും പ്ലസ് വണ്ണിന് അപേക്ഷ സ്വീകരിക്കുകയും ചെയ്ത് അലോട്ട്മെന്റ് നടത്തിയതിനാല്‍ വൈകി ഫലം എത്തുന്ന സിബിഎസ്ഇക്കാര്‍ക്ക് ഉദ്ദേശിക്കുന്ന സീറ്റും സ്‌കൂളും കിട്ടാറില്ലായിരുന്നു.   ഇപ്പോള്‍  എസ്എസ്എല്‍സി ഫലം താമസിച്ചു വരുന്നതിനാല്‍ അലോട്ട്മെന്റ് കടുത്ത മത്സരമായി മാറി. 30 ശതമാനം വരെ അധിക സീറ്റുകള്‍ അനുവദിച്ചായിരുന്നു കഴിഞ്ഞതവണ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കിയത്. അലോട്ട്മെന്റിലെ അപ്രായോഗികത കാരണം ചില ജില്ലകളിലും ചില സ്‌ക്കൂളുകളിലും സീറ്റൂകള്‍ ഒഴിഞ്ഞുകിടക്കുകയും ചില ജില്ലകളില്‍  സീറ്റ് ക്ഷാമം നേരിടുകയും ചെയ്തു. തുടര്‍ന്ന്  ഹയര്‍സെക്കന്‍ഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനായിരുന്നു സമിതിയുടെ ശിപാര്‍ശ. അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. പുതിയ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാറിന് മുന്നിലുള്ള തടസം സാമ്പത്തിക ബാധ്യതതന്നെയാണ്. 150 ഓളം ബാച്ചുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശയാണ് സമിതി സമര്‍പ്പിച്ചത്. ബാച്ചുകള്‍ അനുവദിച്ചാല്‍ അധ്യാപക നിയമനവും നടത്തേണ്ടിവരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ പുതിയ ബാച്ച് അനുവദിക്കണമെന്ന ശിപാര്‍ശ കണ്ടില്ലന്നു നടിക്കാനേ സര്‍ക്കാരിനു കഴിയു.

ഉപരി പഠനത്തിന് അര്‍ഹരായ കുട്ടികള്‍ തന്നെ എന്തു പഠിക്കണം എന്നതില്‍ വ്യക്തതയില്ലാത്തവരാണ് എന്നതും ശ്രദ്ധേയമാണ്. ഏതുവിഷയം തിരഞ്ഞെടുക്കണമെന്നുള്ളതാണ് കുട്ടികളുടെ മുന്നിലുള്ള ചോദ്യം. സയന്‍സ് തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം എന്ന പൊതുബോധം നിമിത്തം കുട്ടികള്‍ താത്പര്യമില്ലെങ്കില്‍ കൂടി സയന്‍സ് എടുക്കുന്നു. ശാസ്ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും അടിസ്ഥാനപരമായ അറിവുപോലും കാണാറില്ല. ഇതുമൂലം പ്ളസ് വണ്ണില്‍തന്നെ പലരും പരാജയപ്പെടുന്നു. എളുപ്പമെന്ന് കരുതി മാനവിക വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും കൂട്ടത്തോല്‍വിയാണ് ഉണ്ടാകുന്നത്. ഭാഷാ പ്രയോഗശേഷിയും അഭിരുചിയും മാനവിക വിഷയങ്ങളില്‍ പ്രധാനമാണ്. ഇത് മനസ്സിലാക്കാതെ മാനവിക വിഷയങ്ങള്‍ എടുക്കുമ്പോഴാണ് തോല്‍വി സംഭവിക്കുന്നത്. ഹൈസ്‌കൂള്‍ തലത്തില്‍തന്നെ കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയുന്നതിനും അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും സ്ഥിരം സംവിധാനം  ഉണ്ടായാല്‍ ഇതിനു പരിഹാരം കാണാനാകും.

വിജയ ശതമാനത്തിന്റെ കുതിപ്പില്‍ ഊറ്റംകൊള്ളുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക സംഘടന നടത്തിയ പഠനറിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്‍ പ്രവേശനം നേടിയ വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഇംഗ്ളീഷില്‍ ഒരു പാരഗ്രാഫ് വായിച്ചാല്‍ അതിന്റെ അര്‍ത്ഥം ഗ്രഹിക്കാനാവുന്നില്ലന്നായിരുന്നു പഠന റിപ്പോര്‍ട്ട്. അടിസ്ഥാനഗണിതത്തിലും ഇതുതന്നെയാണ് സ്ഥിതി. ഹയര്‍സെക്കന്‍ഡറിയുടെ രണ്ടുവര്‍ഷക്കാലയളവില്‍ കണക്കിലും ഭാഷാവിഷയങ്ങളിലും അടിസ്ഥാനമുറപ്പിക്കാന്‍ അധ്യാപകര്‍ പണിപ്പെടുന്നുണ്ട്. എന്നാല്‍ അടിസ്ഥാനം ഉറപ്പിച്ചുകഴിയുമ്പോള്‍ വാര്‍ഷിക പരീക്ഷയെത്തുകയും സിലബസിലേക്കുള്ള വലിയൊരു ദൂരം ഓടിയെത്താനാകാത്ത വിദ്യാര്‍ഥികള്‍ തോല്‍ക്കുകയും ചെയ്യുന്നതും പതിവാണ്. പത്താം ക്ലാസിലെ വിജയശതമാനമല്ല പഠനനിലവാരത്തിന്റെ അളവുകോല്‍. തുടര്‍വിജയങ്ങള്‍ നേടാന്‍ ഉപരിപഠനയോഗ്യത നേടിയവരില്‍ എത്രപേര്‍ യോഗ്യരാണ് എന്നതാണ് പ്രധാനം. അവര്‍ക്കാവശ്യമായ സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുകയും വേണം.

Tags: keralaeducationഎസ്എസ്എല്‍സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies