Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വവര്‍ഗ വിവാഹം ഭൂമിയില്‍ നരകവാതില്‍ തുറക്കും; വിനാശകരമായ തുടക്കം

ഇന്ത്യയില്‍ സ്വവര്‍ഗദമ്പതിമാരുടെ വിവാഹമോചനത്തെക്കുറിച്ചും, അതവരുടെ കുട്ടികളിലുണ്ടാക്കുന്ന ആഘാതം എത്രമാത്രമാണെന്നതിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്. ആദ്യം ഈ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. സ്വവര്‍ഗ വിവാഹം നിയമപരമാക്കിയാല്‍ കുട്ടികളുടെ അവകാശം ഹനിക്കപ്പെടുമോ എന്നത് ഗൗരവമായി പരിഗണിക്കുകയും വേണം. ഈ കുട്ടികള്‍ക്കുവേണ്ടി ആരും തന്നെ വാദിക്കുന്നില്ല. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമായി മാത്രം സ്വവര്‍ഗ വിവാഹത്തെ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണ്.

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 11, 2023, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയില്‍ നിയമ പ്രാബല്യം നല്‍കേണ്ടതുണ്ടോ എന്നത് ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ഈ ആവശ്യം ഉന്നയിക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അസ്വാഭാവികമായ തിടുക്കത്തോടെ പരിഗണിക്കുന്നതും, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും മറ്റു ചില ന്യായാധിപന്മാരും വൈകാരിക സ്വഭാവത്തോടെ അനുകൂലമായ നിരീക്ഷണങ്ങള്‍ നടത്തിയതുമാണ് ഒരു വിവാദത്തിന്റെ തലത്തിലേക്ക് ഈ പ്രശ്‌നത്തെ ഉയര്‍ത്തിയത്. അന്‍പതിലേറെ പാശ്ചാത്യ നാടുകളില്‍ സ്വവര്‍ഗവിവാഹം നിയമപരമാണ്. എന്നാല്‍ ഏകദേശം 140 ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിന് നിയമപ്രാബല്യമില്ല. ഈ പശ്ചാത്തലമാണ് ഇന്ത്യയില്‍ എന്തുവേണമെന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നത്.

2022 നവംബറിലാണ് സ്വവര്‍ഗവിവാഹത്തിന് സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് നിയമസാധുത നല്‍കണമെന്ന ആവശ്യവുമായി രണ്ടുപേര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തൊട്ടടുത്ത   മാസം തങ്ങളുടെ സ്വവര്‍ഗ വിവാഹത്തിന് ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി ഒരു ഇന്ത്യക്കാരനും ഒരു അമേരിക്കന്‍ പൗരനും സുപ്രീംകോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം തേടി വിവിധ ഹൈക്കോടതികളിലെത്തിയ അപേക്ഷകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. സ്വവര്‍ഗവിവാഹത്തിന് സാധുത നല്‍കണമെന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.  

ജീവശാസ്ത്രപരമായി ആണും പെണ്ണുമായവര്‍  തമ്മിലുള്ള വിവാഹത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ കുടുംബവ്യവസ്ഥിതി രൂപപ്പെട്ടുവന്നിട്ടുള്ളതെന്നും, മതപരവും സാമൂഹ്യവുമായ രീതികളെ നിര്‍ണയിക്കുന്ന രാജ്യത്തിന്റെ നയങ്ങളെ അപ്പാടെ മാറ്റിമറിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധമാണ് വിവാഹ സങ്കല്‍പ്പത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതെന്നും, കോടതി ഇത് തടസ്സപ്പെടുത്താനോ മയപ്പെടുത്താനോ പാടില്ലെന്നും കേന്ദ്രം നിലപാട് അറിയിച്ചു. ക്രോഡീകരിക്കപ്പെട്ടതും അല്ലാത്തതുമായ വ്യക്തിനിയമങ്ങളെ ആശ്രയിച്ചുള്ള വിവിധ മതസ്ഥരുടെ വിവാഹ രീതികള്‍ വ്യത്യസ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടിയില്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് വിവാഹം ഒരു വിശുദ്ധ കര്‍മമാണ്.  ക്രൈസ്തവര്‍ക്ക് അതൊരു മതപരമായ വ്യവസ്ഥയാണ്. മുസ്ലിങ്ങള്‍ക്ക് കരാറും. എന്നാല്‍ ഈ ബന്ധങ്ങളെല്ലാം ജീവശാസ്ത്രപരമായി ആണും പെണ്ണും തമ്മിലാണെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുകയും ചെയ്തു.

പരാതികളുടെ വിശാലമായ പശ്ചാത്തലം കണക്കിലെടുത്താണ് സുപ്രീംകോടതി കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടത്. ബെഞ്ചില്‍ ആരൊക്കെയാണ് ഉള്‍പ്പെടുന്നതെന്ന് സുപ്രീംകോടതിയുടെ പ്രഖ്യാപനം വന്നതോടെ പരാതികള്‍ നിലനില്‍ക്കുന്നതല്ലെന്നു കാണിച്ച് കേന്ദ്രം  പുതിയൊരു അപേക്ഷ നല്‍കി. കോടതിയുടെ വിധിതീര്‍പ്പിലൂടെ സ്വവര്‍ഗവിവാഹത്തിന് അംഗീകാരം നല്‍കാനാവില്ലെന്നും, പാര്‍ലമെന്റിന്റെ സവിശേഷമായ പരിധിയില്‍ വരുന്ന വിഷയമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.  

ജനങ്ങള്‍ തീരുമാനിക്കട്ടെ

സ്വവര്‍ഗ വിവാഹം മൗലികാവകാശമാണെന്ന ഹര്‍ജിക്കാരുടെ വാദത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ”സമൂഹത്തില്‍ പല തരത്തിലുള്ള ഒത്തുചേരലുകള്‍ നിലനില്‍ക്കുന്നുണ്ടാവാം. അവ നിയമവിരുദ്ധവുമല്ലായിരിക്കാം. എന്നാല്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമായ ഒത്തുചേരലുകള്‍ക്ക് മാത്രമേ നിയമപ്രാബല്യം നല്‍കാനാവൂ” എന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയത്. സ്വവര്‍ഗ വിവാഹം ശരിയോ തെറ്റോ? അത് എങ്ങനെയാണ് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുക? ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്നൊക്കെ അറിയാന്‍ ഹര്‍ജിക്കാരോ കോടതിയോ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. ഇതിന് ശ്രമിക്കാതെ അനാവശ്യമായ തിടുക്കത്തില്‍ പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള നീക്കത്തെ ആശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണ്. മൗലികാവകാശങ്ങളുടെ സംരക്ഷകരെന്ന നിലയ്‌ക്ക് നയരൂപീകരണം നടത്താന്‍ കോടതികള്‍ക്ക് കഴിയില്ല. സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ജനാധിപത്യ പ്രക്രിയയെ മറികടന്ന്  കോടതി നിയമനിര്‍മാണം നടത്തുന്നത് അധാര്‍മികമാണ്. സ്വവര്‍ഗവിവാഹത്തെ മൗലികാവകാശമായി കണ്ട് അംഗീകാരം നല്‍കുന്ന രീതിയിലുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടുകള്‍ അസ്വീകാര്യമാകുന്നത് ഇതുകൊണ്ടാണ്. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്ത രാജ്യങ്ങള്‍ കോടതി വിധിയിലൂടെയല്ല, ഹിതപരിശോധനയിലൂടെയാണ് അത് ചെയ്തത്. ഇന്ത്യപോലെയുള്ള അതിവിശാലമായ ഒരു രാജ്യത്ത് ഹിതപരിശോധന അഭികാമ്യമല്ല.

സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരുടെ ചില വാദഗതികള്‍ വളരെ ജനപ്രിയമാണ്. സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷിക്കാന്‍ അവകാശമില്ലേ? ആരെങ്കിലും രണ്ട് പേര്‍ വിവാഹിതരായാല്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നൊക്കെയാണ് ചോദിക്കുന്നത്. പ്രത്യക്ഷത്തില്‍ ശരിയാണെന്നു തോന്നുന്ന ഈ വാദഗതികള്‍ യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതും നിയമപരമായി നിലനില്‍ക്കുന്നതുമല്ല.

ഇന്ത്യയുടേത് ഒരു പൗരാണിക സാംസ്‌കാരമാണ്. കാലഹരണപ്പെട്ട മൂല്യങ്ങളെയും ജീവിതരീതികളെയും  തിരുത്താനും പ്രശ്‌നപരിഹാരത്തിനുമുള്ള നൈസര്‍ഗിമായ ശേഷി അതിനുണ്ട്. ഒരു പ്രശ്‌നത്തെ സ്വന്തം നിലയ്‌ക്ക് മനസ്സിലാക്കാനും അതില്‍ തീരുമാനമെടുക്കാനുമുള്ള ശേഷി അവര്‍ക്കുണ്ട്. വിവാഹവും ഇതില്‍പ്പെടുന്നു. വിവാഹം വ്യക്തിപരമായ കാര്യമായി തോന്നുമെങ്കിലും അത് സാമൂഹ്യമായ കരാറാണ്. വിവാഹം എന്നത് അക്ഷരാര്‍ത്ഥത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനശിലയാണ്. സ്വവര്‍ഗ വിവാഹത്തിന്റെ പ്രശ്‌നവും ജനങ്ങള്‍ക്ക് വിടുകയാണ് വേണ്ടത്. ചില ന്യായാധിപന്മാരുടെ പാശ്ചാത്യമായ സാധൂകരണം അതിനാവശ്യമില്ല. ഇറക്കുമതി ചെയ്ത ഒരു പരിഹാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അനാവശ്യമായ ഭിന്നിപ്പും ഭീകരമായ കീഴ്‌വഴക്കവുമുണ്ടാക്കും.

കുട്ടികളുടെ ഭാവിക്ക് എന്തു സംഭവിക്കും?  

സ്വവര്‍ഗവിവാഹം നിയമപരമാക്കിയാലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് അക്കാര്യം പരിഗണിക്കുന്ന ന്യായാധിപന്മാര്‍ക്കുപോലും അറിയാം. അതുകൊണ്ടാണ് അവര്‍ ഇത് വ്യക്തിനിയമങ്ങളിലേക്ക് കടന്നുകയറില്ല എന്നു ഉറപ്പുനല്‍കുന്നത്. ഒരിക്കല്‍ സ്വവര്‍ഗവിവാഹം മൗലികാവകാശമായി മാറിക്കഴിഞ്ഞാല്‍പ്പിന്നെ ഈ ഉറപ്പ് ലംഘിക്കപ്പെടുകതന്നെ ചെയ്യും. സ്വവര്‍ഗരതിക്കാര്‍ എല്‍ജിബിടിക്യൂഐഎ തുടങ്ങിയ (LGBTQIA+)  വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. അഗമ്യഗമനക്കാര്‍ വരെ നാളെ വിവാഹം തങ്ങളുടെ മൗലികാവകാശമാണെന്നു വാദിച്ചാലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലുമാവില്ല. ഈ വൈകൃതം ഒഴിവാക്കാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ സമൂഹം ഇത് കൈകാര്യം ചെയ്യട്ടെയെന്ന് കരുതുന്നതാണ് ഉചിതം. കോടതി നിലനില്‍ക്കുന്നത് ജനങ്ങളെ സേവിക്കാനാണ്. ജനങ്ങള്‍ കോടതിക്ക് സേവനം ചെയ്യാനുള്ളവരല്ല.

നിങ്ങളുടെ അവകാശങ്ങള്‍ എന്നുപറയുന്നതൊക്കെ മറ്റുള്ളവരുടെ അവകാശങ്ങള്‍ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്നത് പൊതുതത്വമാണല്ലോ. സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഏകപക്ഷീയമായ പ്രചാരണമാണ് നടക്കുന്നത്. അത് കുടുംബവുമായും കുട്ടികളുമായും ബന്ധപ്പെട്ടതാണെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുന്നു. ഏതെങ്കിലും രണ്ട് ആണുങ്ങളോ പെണ്ണുങ്ങളോ തങ്ങളുടെ ബന്ധത്തിന് നിയമപരമായ മുദ്ര ചാര്‍ത്തുന്നത് മാത്രമല്ല  ഇവിടെ പ്രശ്‌നം. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുടുംബമായി കഴിയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വാടക ഗര്‍ഭപാത്രം, കൃതിമ ബീജസങ്കലനം എന്നിങ്ങനെ പരസഹായത്തിലൂടെ കുട്ടികളെ ജനിപ്പിക്കാം. ഈ മാര്‍ഗം എല്ലാ സ്വവര്‍ഗ ദമ്പതിമാര്‍ക്കും ഇപ്പോള്‍ത്തന്നെ സ്വീകരിക്കാം. പക്ഷേ പുരുഷ ദമ്പതിമാരോ സ്ത്രീ ദമ്പതിമാരോ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ അതവരുടെ ക്ഷേമത്തിന് അനുഗുണമാവുമോ? കുട്ടികള്‍ക്ക് അച്ഛനും അമ്മയുമുണ്ടായാല്‍ മാത്രമേ അവരെ പ്രായപൂര്‍ത്തിയായ ഒരു ഉത്തമവ്യക്തിയായി വളര്‍ത്തിയെടുക്കാന്‍ കഴിയൂ എന്നത് നമ്മുടെ സംസ്‌കാരത്തിലെ പൊതുവായ അറിവാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിന് എപ്പോഴും കഴിഞ്ഞില്ലെന്നുവരികിലും അതാണ് നിലനില്‍ക്കുന്ന പെരുമാറ്റ മാതൃക.

ദത്തെടുക്കലിന്റെ പ്രശ്‌നം വരുമ്പോള്‍ എതിര്‍ലിംഗത്തില്‍പ്പെടുന്നവരുടെ കുടുംബമാണോ ഒരേ ലിംഗത്തില്‍പ്പെടുന്നവരുടെ കുടുംബമാണോ കുട്ടികളുടെ താല്‍പ്പര്യത്തിന് നല്ലതെന്നാണ് സമൂഹം ചിന്തിക്കുന്നത്. ഇത് ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ പഠിക്കേണ്ട വിഷയവുമാണ്. നിലവില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ളതാണ്. അത് വളരെ അപര്യാപ്തവുമാണ്. ചെറിയൊരു കാലയളവില്‍ വളരെ കുറച്ചാളുകളില്‍നിന്ന് എടുത്തവയാണ് ഈ വിവരങ്ങള്‍.  പാശ്ചാത്യസമൂഹങ്ങളില്‍പ്പോലും സ്വവര്‍ഗ ദമ്പതിമാര്‍ എന്നത് താരതമ്യേന പുതിയൊരു പ്രതിഭാസമാണ്.  ഇന്ത്യയില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് കുട്ടിക്കുറ്റവാളികളിലേറെയും അച്ഛനോ അമ്മയോ മാത്രമുള്ള കുടുംബങ്ങളില്‍നിന്നുള്ളവരാണെന്ന വസ്തു അനിഷേധ്യമാണ്. മാതൃത്വത്തിന്റെ അഭാവമാണോ പിതൃത്വത്തിന്റെ അഭാവമാണോ ഇതിനു കാരണമെന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ പഠിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ സ്വവര്‍ഗ ദമ്പതിമാരുടെ വിവാഹമോചനത്തെക്കുറിച്ചും, അതവരുടെ കുട്ടികളിലുണ്ടാക്കുന്ന ആഘാതം എത്രമാത്രമാണെന്നതിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്. ആദ്യം ഈ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. സ്വവര്‍ഗ വിവാഹം നിയമപരമാക്കിയാല്‍ കുട്ടികളുടെ അവകാശം ഹനിക്കപ്പെടുമോ എന്നത് ഗൗരവമായി പരിഗണിക്കുകയും വേണം. ഈ കുട്ടികള്‍ക്കുവേണ്ടി ആരും തന്നെ വാദിക്കുന്നില്ല. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമായി മാത്രം സ്വവര്‍ഗ വിവാഹത്തെ ഏകപക്ഷീയമായി അവതരിപ്പിക്കുകയാണ്.

അമേരിക്കയില്‍ നടന്നിട്ടുള്ള ഗവേഷണഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് കൗമാര കുറ്റവാളികളില്‍ 70 ശതമാനവും വിവാഹമോചിതരുടെ വീടുകളില്‍നിന്നുള്ളവരാണ്. കുട്ടികള്‍ പാരമ്പര്യ വിരുദ്ധമായി അസുഖകരമായ ഗൃഹാന്തരീക്ഷത്തില്‍ വളര്‍ത്തപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് സ്വവര്‍ഗവിവാഹം പോലുള്ള മാതൃകകളെ അന്ധമായി അനുകരിക്കുന്നതിനു മുന്‍പ് അത് ശിശുക്ഷേമത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് നാം ഗൗരവമായി പഠിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ സ്വഭാവഘടന തന്നെ മാറ്റിമറിക്കുന്ന നടപടികളിലേക്ക് കടക്കുമ്പോള്‍ നമ്മള്‍ ഒരുപാട് ആലോചിക്കേണ്ടതില്ലേ?

സ്വവര്‍ഗ വിവാഹം വിനാശകരമായ തുടക്കം

സ്വവര്‍ഗ ദമ്പതിമാരും മനുഷ്യരല്ലേ, അവര്‍ക്കും സന്തോഷിക്കാന്‍ അവകാശമില്ലേ എന്നൊക്കെയുള്ള സാധാരണ ചോദ്യങ്ങളുന്നയിച്ച് ഗുരുതരസ്വഭാവമുള്ള ഒരു പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സ്വവര്‍ഗ ദമ്പതിമാരുടെ സന്തോഷത്തെക്കുറിച്ച് ഒരു മനുഷ്യാവകാശ പ്രഖ്യാപനത്തിലും പറയുന്നില്ല എന്നതാണ് വസ്തുത. ഓരോ വ്യക്തിയും അതുല്യനാണ്. വ്യത്യസ്ത കാര്യങ്ങളിലാണ് അവര്‍ സന്തോഷം കണ്ടെത്തുന്നത്. സന്തോഷം എന്നത് തേടല്‍ ആണ്. അത് കടമയും അവകാശവുമൊന്നുമല്ല.

സ്വവര്‍ഗ വിവാഹത്തിന്റെ വക്താക്കള്‍ക്ക് കാതലായ വാദഗതികളൊന്നും മുന്നോട്ടുവയ്‌ക്കാനാവുന്നില്ല. ആദ്യം അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ, പിന്നീട് സമൂഹം തീരുമാനിക്കും. പാശ്ചാത്യനാടുകളെ അനുകരിക്കാന്‍ തിടുക്കം കാട്ടുന്നതിനുപകരം പ്രശ്‌നം ജനങ്ങള്‍ക്കു വിടുകയാണ് സുപ്രീംകോടതി ചെയ്യേണ്ടത്. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയശേഷം പാശ്ചാത്യ സമൂഹത്തിനും കാതലായ മാറ്റങ്ങള്‍ സംഭവിച്ചത് കാണാതിരുന്നുകൂടാ. പരമ്പരാഗത സമൂഹത്തെ പൂര്‍ണമായി തകര്‍ത്ത് അതിന്റെ സ്ഥാനത്ത് വൈദേശികവും വ്യതിരിക്തവുമാകാന്‍ ശ്രമിക്കുന്നവര്‍ അറിയേണ്ട ഒന്നുണ്ട്; സ്വവര്‍ഗവിവാഹം വിനാശകരമായ ഒരു തുടക്കമാണ്, അവസാനമല്ല.  

സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് വിവാഹത്തിനുള്ള അവകാശം നിഷേധിക്കുന്നത് പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന വാദത്തെ സുപ്രീംകോടതിയിലെ ആദ്യ വാദംകേള്‍ക്കലില്‍തന്നെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ഇത്തരം വിവാഹങ്ങളെ നമ്മുടെ സാംസ്‌കാരവും നിയമവും അംഗീകരിക്കുന്നില്ല. നിയമം  അതാണെങ്കിലും ന്യായാധിപന്മാര്‍ക്ക് തുറന്ന മനസ്സുവേണമെന്നാണ് കോടതി പ്രതികരിച്ചത്. നിഷ്‌കൃഷ്ടമായ നിയമവ്യവസ്ഥകളെ നിഷ്ഫലമാക്കുന്ന വാദമാണിത്. ‘ന്യായാധിപന്മാരുടെ തുറന്ന മനസ്സ്’ എന്ന് ഇവിടെ പറയുന്നത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ നീതീകരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഉപായമാണ്. അറിഞ്ഞോ അറിയാതെയോ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി അഭിപ്രായ രൂപീകരണം നടത്തുകയാണ് ഈ ന്യായാധിപന്മാര്‍ എന്നു പറയേണ്ടിവരും. പരാതിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി ജുഡിഷ്യല്‍ മാനദണ്ഡങ്ങളെ നിസ്സാരവല്‍ക്കരിക്കലാണിത്.  

സ്വവര്‍ഗവിവാഹമെന്നത് ഹിന്ദുധര്‍മത്തിലുള്ള കാര്യമേയല്ല. ഹിന്ദുവിവാഹത്തില്‍ വരന്‍ വിഷ്ണുവും വധു ലക്ഷ്മിയുമാണെന്ന സങ്കല്‍പ്പമാണുള്ളത്. അതുകൊണ്ടുതന്നെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുന്നത് അപഹാസ്യമായിരിക്കും. വിവാഹം എന്നത് ഒരു സാമൂഹ്യ സ്ഥാപനമാണ്. ഹിന്ദുധര്‍മത്തില്‍ വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ധാരണയല്ല, രണ്ട് കുടുംബങ്ങളുടെ ഒത്തുചേരലാണ്. ദമ്പതിമാരുടെ സന്താനോല്‍പ്പാദനം വിവാഹത്തിന്റെ മുന്നുപാധികളിലൊന്നാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വവര്‍ഗ വിവാഹം തികച്ചും അസംബന്ധമായിരിക്കുമല്ലോ. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിനുവേണ്ടി വാദിക്കുന്നത് അനര്‍ത്ഥകരമായിരിക്കും.  

വിവാഹം ‘മതപരം’ അല്ലാതാവുന്നതോടെ അതൊരു കാല്‍പ്പനികബന്ധത്തിന്റെ നിയമപരമായ സാധൂകരണം മാത്രമായിത്തീരും. അപ്പോള്‍ കുട്ടികളുണ്ടാവുന്നത് ഒരു ആവശ്യമല്ല, വെറും യാദൃച്ഛികം. ലൈംഗികബന്ധത്തിനുവേണ്ടിയുള്ള നിയമത്തിന്റെ മുദ്ര ചാര്‍ത്തല്‍ മാത്രമായിരിക്കും ഇത്തരം വിവാഹങ്ങള്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യമല്ല. നമ്മുടെ സമൂഹം പാശ്ചാത്യ രീതികള്‍ അനുകരിക്കേണ്ട ആവശ്യവുമില്ല. ബഹുഭൂരിപക്ഷം ഇന്ത്യക്കാരും വിവാഹത്തെ ആണും പെണ്ണും തമ്മിലെ ബന്ധമായാണ് കാണുന്നത്. പരമ്പരാഗത രീതിയില്‍ ജീവിക്കുകയും ചെയ്യുന്നു. പാശ്ചാത്യ ധാരണകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. വളരെ ചെറിയ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യവും സൗകര്യവുമനുസരിച്ച് വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം മാറ്റിമറിക്കുന്നത് കുടിലമായിരിക്കും.

ആണ് ആണും പെണ്ണ് പെണ്ണുമാണ്

”പുരുഷന്‍, സ്ത്രീ എന്നത് ആത്യന്തികമായ നിര്‍വചനമൊന്നുമല്ല, അതൊരു ആശയമാണ്. ലിംഗം ഏതാണെന്ന് നോക്കിയല്ല ജീവശാസ്ത്രപരമായ നിര്‍വചനം. അത് വളരെ സങ്കീര്‍ണമാണ്. അതാണ് കാര്യം.” ഇങ്ങനെയാണ്, ആണ് ആണും പെണ്ണ് പെണ്ണുമാണ്. അതൊരു ആശയമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചത്. ജീവശാസ്ത്രപരമായ പുരുഷന്‍ എന്നതിനര്‍ത്ഥം അയാളുടെ ലിംഗം അതാകുന്നു എന്നതാണെന്ന നിലപാടില്‍ സോളിസിറ്റര്‍ ജനറല്‍ ഉറച്ചുനിന്നപ്പോള്‍ ‘അത് ഒരു കാഴ്ചപ്പാട് മാത്രമാണ്’ എന്നായിരുന്നു ജസ്റ്റിസ് എസ്. കെ. കൗള്‍ പറഞ്ഞത്!

ലിംഗവ്യത്യാസങ്ങളെ നിര്‍ണയിക്കുന്നത് ജീവശാസ്ത്രമല്ലെന്ന ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളാണ് ഈ ന്യായാധിപന്മാരെ സ്വാധീനിച്ചിരിക്കുന്നത്. ഒരു സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണെന്ന് ‘സെക്കന്‍ഡ് സെക്‌സ്’ എന്ന പുസ്തകത്തില്‍ സിമോണ്‍ ഡി ബുവ്വ എഴുതിയതാണ് ഇതിന്റെ തുടക്കം. രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാല് എന്ന് കിട്ടുന്ന ഗണിതംപോലെയുള്ള ശാസ്ത്രമല്ല ബയോളജി. ആരോഗ്യകരമല്ലാത്ത ജീവിതരീതികള്‍ പിന്തുടരുന്ന ചിലര്‍ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാവാം. നല്ല ഭക്ഷണം കഴിക്കുന്നവര്‍ക്കും പതിവായി വ്യായാമം ചെയ്യുന്നവര്‍ക്കും കാന്‍സര്‍ ബാധിക്കാം. മദ്യപിച്ചയാളുകള്‍ ചിലപ്പോള്‍ നന്നായി വാഹമോടിച്ചേക്കാം. സമ്പൂര്‍ണ മദ്യവിരോധി മോശം ഡ്രൈവറുമാവാം. ഇതിനര്‍ത്ഥം അനാരോഗ്യകരമായ ജീവിത രീതികള്‍ ആയുസ്സു വര്‍ധിപ്പിക്കുമെന്നോ മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്‌ക്ക് നല്ലതാണെന്നോ അല്ല. അപവാദങ്ങള്‍ നിയമമാവില്ല. സ്വവര്‍ഗരതിക്കാരും ഇത്തരം അപവാദങ്ങളില്‍പ്പെടുന്നു. ഈ സത്യം വിസ്മരിച്ചുകൊണ്ട് സ്വവര്‍ഗവിവാഹത്തിനുവേണ്ടി വാദിക്കുന്നവര്‍ മനുഷ്യന്റെ പരിണാമ ചരിത്രത്തെയും സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരമായ പ്രത്യുല്‍പ്പാദന പ്രക്രിയയെയും നിഷേധിക്കുകയാണ് ചെയ്യുന്നത്.

ചരിത്രപരമായി നോക്കുമ്പോള്‍ മറ്റ് സംസ്‌കാരങ്ങളെ അപേക്ഷിച്ച് സ്വവര്‍ഗരതിക്കാരോട് ഇന്ത്യ നന്നായി പെരുമാറിയിട്ടുണ്ടെന്ന് കാണാം. ഇത് മറന്നുകൊണ്ട് തങ്ങളോട് ആശയാഭിമുഖ്യമുള്ള ന്യായാധിപന്മാരുടെ കോടതികളില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന് സ്വവര്‍ഗ വിവാഹത്തിന്റെ വക്താക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ അതിന് ശ്രമിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ശത്രുത സമ്പാദിക്കലായിരിക്കും.

സാമൂഹ്യജീവിയെന്ന നിലയ്‌ക്കും പൗരന്മാരെന്ന നിലയ്‌ക്കും സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാവണം. ഇത് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ കോടതിക്ക് നടത്താം. അതിനപ്പുറം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധൂകരണം നല്‍കുന്നത് ഭൂമിയില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കുന്നതിന് തുല്യമായിരിക്കും.

ലേഖകന്റെ ഫോണ്‍ നമ്പര്‍

9544035418

Tags: indiaവിവാഹംSame-sex marriageഎല്‍ജിബിടിക്യു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

Article

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

World

പാകിസ്താനിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യഎന്ന പാക് വാദം, അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

India

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies