Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമത്വ സന്ദേശവുമായി വിഷു

സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്‌ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്. മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു വിഷുവിന്റെ ഉദ്ഭവം. രാത്രിയും പകലും തുല്യമായി വേര്‍തിരിയുന്ന സമയം വിഷുവല്‍ പുണ്യകാലം. വിഷുവല്‍ എന്നാല്‍ തുല്യത അഥവ സമത്വം. വടക്കേ ഇന്ത്യയില്‍ യുഗാദി ആയാണു വിഷു ആഘോഷിക്കുന്നത്.

കെ.എന്‍.ആര്‍. നമ്പൂതിരി by കെ.എന്‍.ആര്‍. നമ്പൂതിരി
Apr 14, 2023, 07:46 pm IST
in Samskriti

കാര്‍ഷികവൃത്തിയിലേക്കുള്ള കാല്‍വയ്‌പാണു വിഷു. ഓണം വിളവെടുപ്പു കാലവുമാണല്ലോ. രണ്ടും പ്രകൃതിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉത്സവങ്ങള്‍. കാളപൂട്ടും വിത്തു വിതയ്‌ക്കലുമൊക്കെയുണ്ടായിരുന്ന കാലത്തു വിഷുദിനത്തില്‍ കാളയ്‌ക്കു നുകം വയ്‌ക്കുന്നതിനും ചാലിടുന്നതിനും ജ്യോത്സ്യന്‍ മഹൂര്‍ത്തം കുറിക്കുമായിരുന്നു. വേനല്‍ മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ചാലുകീറുമ്പോള്‍, പുതുമണ്ണിന്റെ ഗന്ധം സുഖകരമായ അനുഭൂതി പകരും. ഇളകിയ മണ്ണിലെ ഭക്ഷണം തേടി കൊറ്റികള്‍ കൂട്ടത്തോടെ പറന്നെത്തുമായിരുന്നു. വിഷുപ്പക്ഷിയുടെ വിളികളും കാലികളെ തെളിക്കുന്ന കര്‍ഷകരുടെ താരസ്വരവും കാതിന് ഇമ്പമേകുകയും ചെയ്യും. വിഷുഫലം പറയാന്‍ ജ്യോത്സ്യന്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുന്ന കാലമുണ്ടായിരുന്നു.

സമത്വത്തിന്റെയും സൗഹൃദത്തിന്റേയും പ്രത്യാശയുടേയും ഉത്സവമായ വിഷുദിനത്തിലേയ്‌ക്കു കടക്കുന്നതു കണികണ്ടു വേണം. അത് ഭാവിയിലേക്കുള്ള ചുവടുവയ്‌പ്പാണ്.  മേടസംക്രമത്തിനു ശേഷമുള്ള ആദ്യ പകലാണു വിഷുദിനം. ‘വിഷുവല്‍’ എന്ന പദത്തില്‍ നിന്നാണു വിഷുവിന്റെ ഉദ്ഭവം. രാത്രിയും പകലും തുല്യമായി വേര്‍തിരിയുന്ന സമയം വിഷുവല്‍ പുണ്യകാലം. വിഷുവല്‍ എന്നാല്‍ തുല്യത അഥവ സമത്വം. വടക്കേ ഇന്ത്യയില്‍ യുഗാദി ആയാണു വിഷു ആഘോഷിക്കുന്നത്. കണക്കുകൂട്ടലിലെ വ്യത്യാസം മൂലം ദിവസത്തില്‍ മാറ്റം വരാറുണ്ടെന്നു മാത്രം. കേരളത്തില്‍ മേടം ഒന്ന് അല്ലെങ്കില്‍ രണ്ട് ആണു വിഷുദിനം. സംക്രമം, ഒന്നാം തീയതി ഉദയത്തിനു ശേഷമായാല്‍ വിഷു രണ്ടാം തീയതിയിലേക്കു മാറും. കൊല്ലവര്‍ഷാരംഭത്തിനു മുന്‍പു കേരളത്തില്‍ മേടം ഒന്നാണു പുതുവര്‍ഷ ദിനമായി കണക്കാക്കിയിരുന്നത്. അതിനാല്‍ വിഷു പുതുവല്‍സര ദിനവുമായിരുന്നു.

അവരവരുടെ ഇഷ്ടദേവതയെ കണികാണാം. അതില്‍ തെറ്റൊന്നുമില്ല. എങ്കിലും, കണിയോടൊപ്പം സാധാരണ, ഉണ്ണിക്കണ്ണന്റെ വിഗ്രഹം വയ്‌ക്കുന്നത് ആ ദേവസങ്കല്‍പവുമായി ഭക്തര്‍ക്കുള്ള മാനസിക ഐക്യം കൊണ്ടായിരിക്കാം. മനസ്സിനു കുളിര്‍മയും ഉന്‍മേഷവും പകരുന്ന രൂപമാണു ശ്രീകൃഷ്ണന്റേത്. പ്രസന്നതയുടെയും പ്രസരിപ്പിന്റെയും മൂര്‍ത്തരൂപമായ കൃഷ്ണന്‍, പ്രതിബന്ധങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട അവതാരമാണ്. ആ രൂപം, കര്‍മ മണ്ഡലത്തില്‍ ഏവര്‍ക്കും എന്നും ഊര്‍ജം പകരും. ഊര്‍ജമാണല്ലോ പ്രപഞ്ചസങ്കല്‍പത്തിന്റെ അടിത്തറ. ആ ഊര്‍ജത്തിന്റെ പ്രതീകമാണു തൊട്ടടുത്തു തെളിഞ്ഞു കത്തുന്ന നിലവിളക്ക്. ഐശ്വര്യത്തിന്റെ പ്രതീകവുമാണത്. നിലവിളക്കിനു സമീപം  ചിരിതൂകി നല്‍ക്കുന്ന കൃഷ്ണനു മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ കണിയൊരുക്കാം. കണിക്കൊന്നപ്പൂവ്, കണിവെള്ളരിക്ക, സ്വര്‍ണം, വസ്ത്രം, നെല്ല്, ഉണക്കലരി, ജലം എന്നിവയ്‌ക്കൊപ്പം നാളികേരം, ചക്ക, മാങ്ങ തുടങ്ങി വിവിധ ഫലങ്ങളും കണിക്കു പ്രധാനമാണ്. താളിയോലഗ്രന്ഥം, പണിയായുധങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ് തുടങ്ങിയവയും സമ്പ്രദായ ഭേദവും പ്രാദേശിക ഭേദവുമനുസരിച്ച് ഒരുക്കില്‍ ചേര്‍ത്തുകാണാറുണ്ട്. കണിയൊരുക്കിനു പ്രത്യേക ചിട്ട പറയാനില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലയ്‌ക്ക് അനുസരിച്ച് ഒരുക്കാം. മനസ്സാണു പ്രധാനം. ആര്‍ഭാടമല്ല, ലാളിത്യവും സമര്‍പ്പണ ഭാവവും സാംസ്‌കാരികത്തനിമയുമാണ് അതിന് അലങ്കാരം.  

വിലകൂടിയ വസ്തുവായതുകൊണ്ടല്ല സ്വര്‍ണത്തിനു പ്രാധാന്യം കൈവരുന്നത്. സംശുദ്ധമായ ലോഹമായതു കൊണ്ടാണ്. ദേവകാര്യങ്ങള്‍ക്ക് ഏറ്റവും ഉത്തമമത്രെ സ്വര്‍ണം. പ്രകൃതിക്കു ഗംഗാമാതാവിന്റെ സംഭാവനയാണ് സ്വര്‍ണം എന്നു പുരാണങ്ങളില്‍ സൂചനയുണ്ട്. ഹിമവല്‍ സാനുക്കളില്‍ ഗംഗ നിക്ഷേപിച്ച അമൂല്യമായ ധാതുസമ്പത്തില്‍ ആദ്യത്തേതും ഏറ്റവും ഉത്തമമായതും സ്വര്‍ണമത്രെ. വെള്ളി, ചെമ്പ്, നാകം തുടങ്ങിയവ പിന്നാലെ വന്നു. പക്ഷേ, ഗംഗയും പ്രകൃതിയും നമുക്കു തന്ന ഏറ്റവും അമൂല്യമായ സമ്പത്തു ജലമാണ്. മണ്ണില്‍ പൊന്നുവിളയിക്കുക എന്നു പറയാറുണ്ടല്ലോ. ആ പൊന്നാണു കാര്‍ഷികോല്‍പന്നങ്ങള്‍. മനുഷ്യന്റെ അധ്വാനവും പ്രകൃതി തരുന്ന ജലവും ധാതുസമ്പത്തും സമന്വയിക്കുമ്പോഴുണ്ടാകുന്ന ഉല്‍പന്നമാണു മണ്ണിലെ പൊന്ന്. അതിനെ അറിഞ്ഞ് ആദരിക്കാന്‍ കണിപ്പാത്രത്തില്‍ നാം ഫലങ്ങളും ധാന്യവും ജലവും വയ്‌ക്കുന്നു.

കണികണ്ടുണര്‍ന്നാല്‍ കൈനീട്ടം വാങ്ങാം. കാരണവരുടെ കയ്യില്‍ നിന്നാകട്ടെ ആദ്യ കൈനീട്ടം. കണിക്കൊന്നപ്പൂവ്, നെല്ല്, അരി, നാണയം, സ്വര്‍ണം, കണിവെള്ളരിക്ക, നാളികേരം എന്നിവ ക്രമത്തില്‍ ഇരുകയ്യിലുമായി വാങ്ങണം. ഇതിനും സമ്പ്രദായ ഭേദങ്ങളുണ്ടാകാം. ഒരു പൂവ് മാത്രമായാലും കൈനീട്ടമായി. കൊടുക്കുന്നവരുടേയും വാങ്ങുന്നവരുടേയും മനസ്സും തൃപ്തിയുമാണ് പ്രധാനം. കൈനീട്ടം വങ്ങുന്നതോടെ  വിഷുദിനത്തിലേക്കു നമ്മള്‍ കാല്‍വച്ചു കഴിഞ്ഞു. ഇനി പ്രവൃത്തിമണ്ഡലത്തിലേക്കു കടക്കാം. വളര്‍ത്തു മൃഗങ്ങളെ കണി കാണിച്ച് കര്‍ഷകര്‍ ഉഴുവു കാളകളുമായി പാടത്തിറങ്ങുകയാണു പതിവ്. മറ്റുള്ളവര്‍ക്ക് അവരവരുടെ പ്രവൃത്തി മണ്ഡലങ്ങളില്‍ വ്യാപൃതരാവാം.

Tags: keralafestivalEqualityVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.