Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമ കണ്ട് പലരും വിങ്ങിപ്പൊട്ടി; ‘പുഴ മുതല്‍ പുഴ വരെ’ രണ്ടാം വാരത്തിലേക്ക് ; 1921ല്‍ ഉടച്ച വിഗ്രഹങ്ങള്‍ ഇന്നും ഉണ്ട്: ലൈവില്‍ രാമസിംഹന്‍

"ചിലര്‍ കെട്ടിപ്പിടിച്ചു. ചിലര്‍ കരഞ്ഞു. അതില്‍ ഒരു പെണ്‍കുട്ടി എന്റെ അടുക്കല്‍ വന്ന് വിങ്ങിപ്പൊട്ടി സംസാരിച്ചു. ഒരു സംവിധായകന് ഇതിനപ്പുറം ഒന്നും ലഭിക്കാനില്ല. എന്റെസിനിമ 100 കോടി ക്ലബ്ബിലോ 200 കോടി ക്ലബ്ബിലോ എത്തിയാലുണ്ടാകുന്ന സന്തോഷത്തിന്റെ നൂറിരട്ടിയാണ് എനിക്ക് ഇതില്‍ നിന്നും കിട്ടിയത്:"- ബുധനാഴ്ച ഫേസ്ബുക്ക് ലൈവില്‍ 'പുഴ മുതല്‍ പുഴ വരെ' എന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ രാമസിംഹന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 10:22 pm IST
in Kerala

തിരുവനന്തപുരം:”ജീവിതത്തില്‍  ഒരിയ്‌ക്കലും മറക്കാന്‍ കഴിയാത്തഅനുഭവമാണ് സംഗീതതീയറ്ററില്‍ കിട്ടിയത്. സിനിമകാണാന്‍  പോകുന്നവരും  സിനിമ കണ്ടിറങ്ങുന്നവരും ഉണ്ടായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചു. ചിലര്‍ കരഞ്ഞു. അതില്‍ ഒരു പെണ്‍കുട്ടി എന്റെ അടുക്കല്‍ വന്ന് വിങ്ങിപ്പൊട്ടി സംസാരിച്ചു. ഒരു സംവിധായകന് ഇതിനപ്പുറം ഒന്നും ലഭിക്കാനില്ല. എന്റെസിനിമ 100 കോടി ക്ലബ്ബിലോ 200 കോടി ക്ലബ്ബിലോ എത്തിയാലുണ്ടാകുന്ന സന്തോഷത്തിന്റെ  നൂറിരട്ടിയാണ് എനിക്ക് ഇതില്‍ നിന്നും  കിട്ടിയത്:”- ബുധനാഴ്ച ഫേസ്ബുക്ക് ലൈവില്‍  ‘പുഴ മുതല്‍ പുഴ വരെ’ എന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ രാമസിംഹന്‍. 

രാമസിംഹന്‍ ഫേസ്ബുക്ക് ലൈവില്‍:

റിലീസ് ചെയ്ത തിയറ്ററുകളില്‍ മിക്കതിലുംസിനിമ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. മിക്ക തിയറ്ററുകളിലും ആളുകള്‍ കയറുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് ജില്ലയിലെ ചില കോണുകളില്‍ അടക്കം രണ്ടാം വാരത്തിലേക്ക്  കയറുകയാണ്. ക്ഷേത്രങ്ങള്‍, ക്ഷേത്രസംഘടനകള്‍, സംഘക്ഷേത്രങ്ങള്‍ തുടങ്ങി ഗള്‍ഫിലുള്ളവര്‍, സ്വദേശത്തുള്ളവര്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ സഹായിക്കുന്നുണ്ട്. പലരും നാട്ടിലുള്ളവര്‍ക്ക് ടിക്കറ്റെടുത്ത് കൊടുക്കുന്നു. കാരണം രാമസിംഹന്‍ നിവര്‍ന്ന് നില്‍ക്കണം. കേരളത്തില്‍ ഇതുപോലെ ഒരു ഐക്യം ഉണ്ടായിട്ടില്ല. കോഴിക്കോട് ഒരു ക്ഷേത്രത്തിന്റെ സഹായത്തോടെ 90 പേര്‍ സിനിമ കാണാന്‍ എത്തി. ധാരാളം മുസ്ലിം സഹോദരന്മാരും സിനിമ കാണാന്‍ എത്തിയിട്ടുണ്ട്. എന്റെ സിനിമയില്‍ ഞാന്‍ ആരുടെയും പക്ഷം പിടിച്ചിട്ടില്ല. എന്തിനെയാണോ നിരാകരിക്കേണ്ടത് അത് നിരാകരിക്കേണ്ടതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.  

ഇത് ഒരു ഏകപക്ഷീയമായ സിനിമയല്ല. എല്ലാ പക്ഷത്തുമുള്ള നന്മകളെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. അതില്‍ അപ്പന്‍തമ്പുരാന്റെ കൊലപാതകം ഉണ്ട്. ആ കുടുംബത്തില്‍ ഞാന്‍ സംസാരിച്ചു. അവിടെ 104,105 വയസ്സായ അമ്മയുണ്ട്.  ആ വീട്ടില്‍ ഞാന്‍ വിളിച്ചു. നിങ്ങളുടെ തറവാട് എന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. നാഗാളിക്കാവ് എന്നൊരു തറവാടുണ്ട്. ആ തറവാടിന്റെ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന സീന്‍ ഉണ്ടെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അത് കട്ട് ചെയ്ത്  കളയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്, ആ വീട്ടിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത് ആ തറവാടിന്റെ മുന്‍പില്‍ വെച്ച്  കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുകയാണ് ചെയ്തത്. അതിന് കൂട്ടാക്കാത്തവരെ നാഗാളിക്കാവ് കിണറില്‍ കൊന്നുതള്ളുകയാണ് ചെയ്തത്. ആ തറവാട് ഇന്നുമുണ്ട്. അന്ന് ഉടച്ച പൂജാമുറിയിലെ എല്ലാ വിഗ്രഹങ്ങള്‍ അവിടെ ഇപ്പോഴും ഉണ്ട്. ധാരാളം വയസ്സന്‍ മാര്‍ സിനിമ കാണാന്‍ വരുന്നുണ്ട്. അവര്‍ 1921ലെ കഥ അവരുടെ അച്ഛന്മാരില്‍ നിന്നും കേട്ടവരാണ്. അന്ന് മലബാറില്‍ നിന്നും പലായനം ചെയ്തവരാണ് അതില്‍ പലരും. കൊച്ചിയില്‍ ഉള്ള നായന്മാരും നമ്പൂതിരിമാരും ധാരാളമായി ഈ സിനിമ കാണാന്‍ വരാന്‍ അതാണ് കാരണം. അവരില്‍ പലരും കരയുകയും ചെയ്തു. ഇവരാണ് ഈ  സിനിമയെ യഥാര്‍ത്ഥത്തില്‍ വിജയിപ്പിച്ചത്.  

ഇതുവരെയും മെയിന്‍ ചാനലുകള്‍ ആരും ഈ സിനിമ കവര്‍  ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല.  ചെറിയ ചില വ്ളോഗര്‍മാര്‍ മാത്രമാണ് സിനിമയെ പുകഴ്‌ത്തി എത്തിയിട്ടുള്ളത്. ചിലര്‍ നശിപ്പിക്കാനും ശ്രമിച്ചു. ചെറിയ വ്ളോഗര്‍മാര്‍ക്ക് നന്ദിപറയുന്നു. അവരാണ് സിനിമ പൊക്കിക്കൊണ്ടുവന്നത്.  

എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് സിനിമ കാണാന്‍ വരാതിരുന്നത്. പക്ഷെ എല്ലാ വാര്‍ത്തകളും കാണുന്നുണ്ട് എന്ന് പല വൃദ്ധന്മാരും എനിക്ക് നേരിട്ട് വിളിച്ചുപറഞ്ഞു.

പലരും ഈ സിനിമ സിനിമാറ്റിക് ആയില്ല എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ സിനിമാറ്റിക് ആയി ഈ വാര്യന്‍ കുന്നനെ കാണിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. അന്ന് നിറമില്ലാത്ത കാലഘട്ടമാണ്. വെള്ളയും വെള്ളയും ധരിച്ച് നടക്കുന്ന നായന്മാരും നമ്പൂതിരിമാരുമാണ്. അതാണോ ഞാന്‍ കളര്‍ഫുള്‍ ആക്കേണ്ടത്. ഇത് ഷൂട്ട് ചെയ്തത് കോവിഡ് കാലഘട്ടത്തിലാണ്. എന്റെ പൊലീസ് ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട്. 20 പേരെ വെച്ച് ഷൂട്ട് ചെയ്യാന്‍  പോലും അനുമതി തന്നില്ല. മറ്റൊന്ന് സാമ്പത്തികം തന്നെയാണ്.  ഞാന്‍ ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടി തന്നെയാണ് ഈ സിനിമ.  

സിനിമയുടെ ആദ്യത്തെ 10- 20 മിനിറ്റില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞ ശേഷം മമ്മത് എന്ന ക്യാരക്ടര്‍ പ്രവേശിക്കുകയാണ്. അതോടെ സിനിമയുടെ ഗതി മാറുകയാണ്. 1921ലെ  ഹിന്ദു കുടുംബങ്ങളിലേക്ക് ഭയം വളര്‍ത്തിയത് മമ്മദാണ്. അയാളുടെ വ്യക്തിപരമായ വിദ്വേഷമാണ് പിന്നീട് നിലമ്പൂര്‍ കോവിലകത്തില്‍ കൊലപാതകം തുടങ്ങി അപ്പന്‍തമ്പുരാന്റെ കൊലപാതകത്തിലേക്ക് എത്തുന്നത്.  

ഈ സിനിമ പൂര്‍ത്തിയായത് അന്ന് മണ്‍മറഞ്ഞുപോയ ആത്മാക്കളുടെ പ്രാര്‍ത്ഥനയാണ് ഈ സിനിമ. അവര്‍ക്കുള്ള ഒരു പിടി  ബലിച്ചോറാണ് ഈ സിനിമ. ആദ്യ  ദിവസം തകര്‍ച്ചയിലേക്ക് പോകുമ്പോള്‍, പിന്നീട് സിനിമ ഉയര്‍ന്നു. തിങ്കളാഴ്ചകളിലാണ് സാധാരണ ഒരു സിനിമ വീണുപോകുന്നത്. എന്നാല്‍ അവിടെ നിന്നും ഈ സിനിമ ഉയരുകയാണ്.  

രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സിനിമ മാറിയത്. കൂത്തുപറമ്പിലും കണ്ണൂര്‍ജില്ലയിലെ തന്നെ മറ്റൊരു സ്ഥലത്തും മാത്രമാണ് സിനിമ മാറിയത്.  ഇനി ഹാളുകളില്‍ സിനിമ ചെയ്യാനും പദ്ധതിയുണ്ട്. ട്രാവല്‍ സിനിമയായി ഈ സിനിമ കാണിക്കാനും പദ്ധതിയുണ്ട്.  

Tags: സംവിധായകന്‍19211921ലെ മലബാര്‍ കലാപംമലബാര്‍ കലാപംപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.