Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ റെയില്‍ വന്നാല്‍ ഷൊര്‍ണ്ണൂരില്‍ അപ്പമുണ്ടാക്കി കൊച്ചിയില്‍ വിറ്റാല്‍ ലാഭമുണ്ടാക്കാനാവില്ലെന്ന് എം.വി. ഗോവിന്ദനെ ട്രോളി ശ്രീജിത് പണിയ്‌ക്കര്‍

കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിറ്റ് ലാഭമുണ്ടാക്കി ഉച്ചയ്‌ക്കു മുമ്പ് തിരിച്ചെത്താമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍.

Janmabhumi Online by Janmabhumi Online
Mar 5, 2023, 03:44 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിറ്റ് ലാഭമുണ്ടാക്കി  ഉച്ചയ്‌ക്കു മുമ്പ് തിരിച്ചെത്താമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. “ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല.” -എം.വി.  ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിയ്‌ക്കര്‍ പറയുന്നു. ഫേസ്ബുക്കിലെ കുറിപ്പിലാണ് ശ്രീജിത്ത് പണിയ്‌ക്കരുടെ പ്രതികരണം.  

കെ-റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയില്‍  കുടുംബശ്രീ പ്രവർത്തകരുടെ അപ്പ വിൽപനയ്‌ക്കു വരെ കെ റെയിൽ ഉപകാരപ്പെടുമെന്നാണ് പാലക്കാട് തൃത്താലയിൽ എംവി ഗോവിന്ദൻ പറഞ്ഞത്. സിപിഎം ജനകീയ പ്രതിരോധ യാത്രയ്‌ക്ക് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.

“കെ-റെയിൽ വന്നാൽ അമ്പത് കൊല്ലത്തേക്ക് അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ഉണ്ടാകുക. 20 മിനുട്ട് ഇടവിട്ട് 39 വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടും. പാലക്കാട് കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരിച്ചെത്താം. കൂറ്റനാടു നിന്ന് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊർണൂരിൽ നിന്ന് കയറാം. വീട്ടിൽ നിന്ന് എട്ട് മണിക്ക് പുറപ്പെട്ടാൽ എട്ടരയ്‌ക്ക് ഷോർണൂരിൽ എത്തും. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വരും. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലേക്ക് പത്തോ ഇരുപത്തിയഞ്ചോ മിനുട്ട്, കൂടിവന്നാൽ അരമണിക്കൂർ. ചൂടപ്പമല്ലേ , അരമണിക്കൂർ കൊണ്ട് അപ്പം വിറ്റ് പൈസയും വാങ്ങി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ-റെയിൽ വന്നാലുള്ള സൗകര്യം.”- ഇതായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസംഗം.  

ഇതിന് പ്രതികരണമായി ശ്രീജിത്ത് പണിക്കര്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:

  

“സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയിൽ ന്യായീകരണ ക്യാപ്സൂൾ. ഗോവിന്ദൻ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട്‌ ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊർണൂർ വന്ന് കെ-റെയിൽ വഴി എറണാകുളത്ത് അരമണിക്കൂർ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്.  

ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല. ????  

അപ്പോൾ പിന്നെ അപ്പവും ചുമന്ന് പത്തുനാല്പത് കിലോമീറ്റർ താണ്ടി തിരൂരിലോ തൃശൂരിലോ എത്തണം. അവിടെനിന്ന് കെ-റെയിൽ കയറി എറണാകുളത്ത് ചെല്ലണം. കൂറ്റനാട് നിന്ന് തൃശൂരിലേക്കും തിരൂരിലേക്കും ഏതാണ്ട് ഒന്നര മണിക്കൂർ ബസ് യാത്ര. പിന്നീട് കെ-റെയിലിൽ തിരൂരിൽ നിന്ന് 122 കിലോമീറ്റർ. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര. തൃശൂരിൽ നിന്നാണെങ്കിൽ 64 കിലോമീറ്റർ. ഏതാണ്ട് അരമണിക്കൂർ യാത്ര. എന്നിട്ട് കച്ചവട സ്ഥലത്ത് ചെല്ലുമ്പോഴേക്കും ചുരുങ്ങിയത് രണ്ടര മുതൽ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും തണുത്താറിയ അപ്പം ആരു വാങ്ങും സഖാവേ?

തിരികെ വീട്ടിലെത്താൻ അത്രതന്നെ സമയം.  

ഇനി ചെലവോ? കെ-റെയിലിൽ നിലവിൽ പറയുന്ന കണക്ക് പ്രകാരം തൃശൂർ വഴി പോയിവരാൻ ഏതാണ്ട് 352 രൂപ. തിരൂരിൽ നിന്നാണെങ്കിൽ ഏതാണ്ട് 671 രൂപ. കെഎസ്ആർടിസി ബസ്സ് കൂലി വേറെ. പിന്നെ ഗോവിന്ദൻ മാഷ് പറയുന്ന ചായയോ വെള്ളമോ ഒക്കെ വാങ്ങാനുള്ള ചെലവ് വേറെ. കൂറ്റനാട് നിന്നും ഒരു ഓട്ടോ വല്ലതും പിടിച്ച് വീട്ടിലെത്തണമെങ്കിൽ അത് വേറെ. ഇത് യാത്രാച്ചെലവ് മാത്രമാണ്. അപ്പം ഉണ്ടാക്കുന്നതിന്റെ ചെലവ് വേറെ.

ഇനി ഗോവിന്ദൻ സഖാവ് പറയ്. ഒരു അപ്പത്തിന് എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും? സ്വന്തം നാട്ടിൽ കച്ചവടം ചെയ്യുന്നതാണോ ലാഭം, അതോ “ഇല്ലാത്ത” സ്റ്റോപ്പിൽ നിന്നും യാത്ര ചെയ്യാൻ പറ്റുന്ന കെ-റെയിൽ ആണോ ലാഭം?”. 

Tags: TrollSreejithPanickerM.V GovindanMV Govindan MasterK railSreejith
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

Kerala

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

Kerala

ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടാണ് ശരി ; വഖഫ് ഭേദഗതി നിയമം മോദി സർക്കാർ ഉടൻ പിൻവലിക്കണം : എം വി ​ഗോവിന്ദൻ

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്.  ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ്  സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

പുതിയ വാര്‍ത്തകള്‍

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies