Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ഷക ക്ഷേമത്തില്‍ ഊന്നിയ കേന്ദ്രഭരണം

കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷത്തെ കേന്ദ്ര ഭരണകാലത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷക ആത്മഹത്യകളുടെ പരമ്പരകളാണ് രാജ്യത്ത് അരങ്ങേറിയത്. ആ ചിത്രം മായ്ച്ചുകളയാന്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്. രാജ്യത്തെ കര്‍ഷക ജനവിഭാഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നു

Janmabhumi Online by Janmabhumi Online
Mar 1, 2023, 10:37 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനു തന്നെ മാതൃകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ജനജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന ഇത്തരം ബൃഹദ് പദ്ധതികള്‍ വിജയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം മറ്റേതെങ്കിലും ഭരണകൂടം പ്രകടിപ്പിച്ചിട്ടുള്ളതായി അറിയില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, നൂറ്റിയന്‍പത് കോടിയോളം വരുന്ന ജനങ്ങളെ അന്നമൂട്ടുന്ന കര്‍ഷകരുടെ ക്ഷേമത്തിന് കയ്യയച്ചാണ് മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും ആറായിരം രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. ഈ പദ്ധതിയുടെ പതിമൂന്നാമത്തെ ഗഡുവായി പതിനേഴായിരത്തോളം കോടി രൂപയാണ് ഇക്കഴിഞ്ഞ ദിവസം എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചത്. വര്‍ഷത്തില്‍ മൂന്നുതവണകളിലായി രണ്ടായിരം രൂപ വീതം ലഭിക്കുന്നത് പാവപ്പെട്ട കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. വിത്തും വളവും വാങ്ങുന്നതിനുവേണ്ടിയാണ് ഈ തുക നല്‍കുന്നത്. 2019 ല്‍ തുടക്കം കുറിച്ച കിസാന്‍ സമ്മാന്‍ നിധിക്കുവേണ്ടി ഇതുവരെ രണ്ടരലക്ഷം കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പൊതു ബജറ്റില്‍ അറുപതിനായിരം കോടിരൂപ ഈ പദ്ധതിക്കുവേണ്ടി നീക്കിവച്ചിട്ടുള്ളത് സര്‍ക്കാര്‍ കര്‍ഷകക്ഷേമത്തിന് കല്‍പ്പിക്കുന്ന ഗൗരവത്തിന് തെളിവാണ്. ഈ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു തന്നെ ലഭിക്കണമെന്നുള്ളതുകൊണ്ടാണ് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനംപിടിച്ചതിനപ്പുറം ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഒന്നിനു പുറകെ ഒന്നായി രാജ്യത്ത് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ് സമൂഹത്തിന്റെ നട്ടെല്ലായ കര്‍ഷകരോട് കൊടിയ അനീതി ചെയ്തത്. നിന്ദാര്‍ഹമായ ഈ ചരിത്രം തിരുത്തിക്കുറിച്ചത് മോദി  സര്‍ക്കാരാണ്. കര്‍ഷകക്ഷേമത്തിനാണ് സര്‍ക്കാര്‍ ഏറ്റവും പരിഗണന നല്‍കുന്നത്. ഗ്രാമങ്ങളിലെ ദരിദ്ര കര്‍ഷകരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി  പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. സ്വാഭാവികമായും കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഫോസ്ഫറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കുള്ള സബ്‌സിഡി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എത്തനോളിന്റെ വിലയും വര്‍ധിപ്പിച്ചു. രാസവളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്‌ട്ര വിലയിലെ ചാഞ്ചാട്ടം ചെലവ് വര്‍ധനയിലേക്ക് നയിച്ചുവെങ്കിലും ആ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ചരക്ക് സബ്‌സിഡി വഴി തദ്ദേശവളത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിനായി അന്‍പതിനായിരത്തിലധികം കോടിയാണ് അനുവദിച്ചത്. രാസവളങ്ങളുടെ വില ഗണ്യമായി കുറയ്‌ക്കുന്നതിനായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണിലെ കരടാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികളാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയാതിരുന്നതും, അത് ജനങ്ങള്‍ തിരിച്ചറിയുന്നതുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനുള്ള ആദ്യ കാരണം. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരെ സമ്പന്ന കര്‍ഷകരുടെയും ഇടനിലക്കാരുടെയും പിന്തുണയോടെ നടന്ന കര്‍ഷക സമരം കര്‍ഷകര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നേടിയെടുക്കുന്നതിനായിരുന്നില്ല. അവരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിന് എതിരാക്കുകയെന്ന ദുഷ്ടലാക്കായിരുന്നു. ഇതിനെയും അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നു മാത്രമല്ല, കര്‍ഷകക്ഷേമത്തിന്റെ കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. സമരക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് അബദ്ധത്തില്‍ ചാടിക്കുകയായിരുന്നുവെന്ന് പല കര്‍ഷക സംഘടനകളും പിന്നീട് തിരിച്ചറിഞ്ഞു. ഈ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ സംതൃപ്തരാണ്. കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷത്തെ കേന്ദ്ര ഭരണകാലത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷക ആത്മഹത്യകളുടെ പരമ്പരകളാണ് രാജ്യത്ത് അരങ്ങേറിയത്. ആ ചിത്രം മായ്ച്ചുകളയാന്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.  രാജ്യത്തെ കര്‍ഷക ജനവിഭാഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നു.

Tags: narendramodifarmerകേന്ദ്ര സര്‍ക്കാര്‍Welfare
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

Kerala

നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ 2 ദിവസം ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

ചൈനയും പാകിസ്ഥാനെ കൈവിടുന്നോ? എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്ന് പ്രസ്താവനയിറക്കി ചൈനീസ് വിദേശകാര്യ വക്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies