Categories: India

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; നടപടി ഹവാല ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) സെക്ഷന്‍ 37 എ പ്രകാരം അറ്റാച്ച് ചെയ്തിരിക്കുന്ന ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണ്. ഹവാല (അനധികൃത പണമിടപാട്) വഴി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്.

Published by

തൃശൂര്‍: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഉടമയായ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല മാര്‍ഗം വഴി കമ്പനി ദുബായിലേക്ക് വലിയ തുകകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇന്ന് റെയ്ഡ് നടന്നത്.

ഫെബ്രുവരി 22ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പലയിടങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ വിലമതിക്കുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ്ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളുമാണ് (മൂല്യം 217.81 കോടി രൂപ) അറ്റാച്ച് ചെയ്ത ആസ്തികളില്‍ ഉള്‍പ്പെടുന്നതെന്ന് ഇഡി വ്യക്തമാക്കി.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) സെക്ഷന്‍ 37 എ പ്രകാരം അറ്റാച്ച് ചെയ്തിരിക്കുന്ന ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണ്. ഹവാല (അനധികൃത പണമിടപാട്) വഴി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്.

ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം വ്യക്തമായി തെളിയിക്കുന്ന ഔദ്യോഗിക രേഖകളും മെയിലുകളും  തെരച്ചിലില്‍ ലഭിച്ചിട്ടുണ്ട്. ദുബായിലെ ജോയ്ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിച്ച ഫണ്ടിന്റെ ഗുണഭോക്താവ് ഉടമ വര്‍ഗീസ് തന്നെയാണെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക