Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജാതിവിവേചനങ്ങളുടെ ഇടതു സംവിധായകര്‍

സ്ഥാനത്തു തുടരാന്‍ തടസ്സമില്ലാതിരുന്നിട്ടും ശങ്കര്‍മോഹന് രാജിവയ്‌ക്കേണ്ടിവന്നത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയമാണ്. എന്നാല്‍ പ്രശ്‌നം ഒരു രാജിയില്‍ അവസാനിക്കുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളും പുറത്തുവിടേണ്ടതുണ്ട്. എന്തൊക്കെയാണ് അവിടെ നടന്നതെന്ന് ജനങ്ങളറിയട്ടെ. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനും ഇങ്ങനെയൊരു നടപടി ആവശ്യമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 23, 2023, 05:00 am IST
in Editorial

കോട്ടയം ജില്ലയില്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ കടുത്ത ജാതിവിവേചനവും സംവരണ അട്ടിമറിയും നടക്കുന്നുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍മോഹന് രാജിവയ്‌ക്കേണ്ടിവന്ന സംഭവം അവകാശവാദങ്ങള്‍ക്കും മേനിപറച്ചിലുകള്‍ക്കുമപ്പുറം ‘പ്രബുദ്ധകേരളം’ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും സ്ഥാപനത്തിലും സ്വന്തം വീട്ടിലും ജാതിവിവേചനം കാണിച്ചുവെന്ന് രണ്ട് അന്വേഷണ സമിതികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ ഡയറക്ടറെക്കൊണ്ട് സര്‍ക്കാര്‍ രാജിവയ്‌പ്പിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സ്ഥാപനത്തില്‍ സ്വീപ്പര്‍ ജോലിചെയ്യുന്നവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജാതിവിലക്കുകളുടെ കാലത്തെ രീതികള്‍ക്ക് നിര്‍ബന്ധിച്ചു എന്നതായിരുന്നു ഗുരുതരമായ ആരോപണം. ഡയറക്ടറുടെ വീടിനു പുറത്തെ ശുചിമുറിയില്‍ കുളിച്ചിട്ടു വേണമായിരുന്നുവത്രേ ഈ ജോലിക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍! ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയത് ധരിക്കണമായിരുന്നു!! ഇതുസംബന്ധിച്ച പരാതികള്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ലഭിച്ചിട്ടും യാതൊരു നടപടിയുമെടുക്കാതെ സര്‍ക്കാര്‍ ഈ ഡയറക്ടറെ സംരക്ഷിക്കുകയായിരുന്നു എന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. ഒരു ജാതിക്കോമരത്തെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പ്രത്യക്ഷസമരത്തിലിറങ്ങിയിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സമരം ശക്തിപ്പെടുന്തോറും ഡയറക്ടറെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏറ്റവുമൊടുവില്‍ രണ്ട് അന്വേഷണ സമിതികളുടെയും റിപ്പോര്‍ട്ട് എതിരായതോടെ ഡയറക്ടറെക്കൊണ്ട് രാജിവയ്‌പ്പിക്കുകയായിരുന്നു.

കെ.ആര്‍. നാരായണനെപ്പോലെ രാഷ്‌ട്രപതിയായിരുന്ന ഒരാളുടെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടായിരുന്നോ എന്നത് മറ്റൊരു ചര്‍ച്ചാവിഷയമണ്. പ്രതികൂലമായ സാഹചര്യങ്ങളോട് പടപൊരുതി ജീവിതത്തിന്റെ പടവുകള്‍ കയറുകയും, പ്രഥമ പൗരന്റെ പദവിയിലെത്തുകയും ചെയ്ത ഒരാള്‍ക്ക് വേണ്ടിയിരുന്നത് ഇങ്ങനെയൊരു സ്മാരകമായിരുന്നില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. അതെന്തുമാവട്ടെ, ജാതിവിവേചനങ്ങളോട് കലഹിച്ച ഒരാളുടെ പേരിലുള്ള സ്ഥാപനത്തില്‍പ്പോലും ജാതിവിവേചനങ്ങള്‍ കൊടികുത്തിവാഴുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്! നിയമവിരുദ്ധവും സംസ്‌കാരശൂന്യവുമായ പ്രവൃത്തികള്‍ ഈ സ്ഥാപനത്തിലെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നു എന്നറിഞ്ഞിട്ടും കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ഒരു അവാര്‍ഡ് വിവാദത്തിന്റെ പ്രാധാന്യം പോലും അതിന് നല്‍കുകയോ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് ഇക്കൂട്ടരുടെ തനിനിറം പുറത്തുകൊണ്ടുവന്നു. ഇവരില്‍ ഏറ്റവും വിചിത്രമായി പെരുമാറിയത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍തന്നെയാണ്. ജാതിവിവേചനം കാണിച്ചുവെന്ന പത്തിലേറെ പരാതികള്‍ ഉയര്‍ന്നിട്ടും ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് അടൂര്‍ സ്വീകരിച്ചത്. ഇതൊരു നീചപ്രവൃത്തിയായിപ്പോയി എന്നു പറയാതെ വയ്യ. താന്‍ ഉള്‍പ്പെടുന്ന സിനിമാരംഗത്തെ ചിലര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ അടൂര്‍ കൂടുതല്‍ ക്രുദ്ധനാവുകയാണുണ്ടായത്. മാന്യന്മാരെന്നും സംസ്‌കാരസമ്പന്നരെന്നും സമൂഹം കരുതുന്ന ചിലരുടെ മനസ്സുകള്‍ വ്യാപരിക്കുന്നത് മറ്റൊരു ദിശയിലാണെന്ന പാഠം ഇതില്‍നിന്ന് ശരാശരി മലയാളിക്ക് പഠിക്കാനുണ്ട്.

ഇടതുപക്ഷ കേരളത്തിലെ ഇരുണ്ട മുഖമാണ് ഈ സംഭവവികാസങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. നവോത്ഥാന ശ്രമങ്ങളില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, വളരെ പിന്നീട് രൂപംകൊള്ളുകയും ചെയ്തതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നിട്ടും തങ്ങളാണ് നവോത്ഥാനം കൊണ്ടുവന്നതെന്നു പറഞ്ഞ് ഇക്കൂട്ടര്‍ ചരിത്രത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ്. ഇതിലൊന്നാണ് മഹത്തായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കേരളഗാന്ധി കേളപ്പജിയെ മറന്ന് കോണ്‍ഗ്രസ്സുകാരനെന്ന നിലയ്‌ക്ക് ശിഷ്യന്മാരില്‍ ഒരാളായിരുന്ന എകെജിക്ക് സ്മാരകം പണിയുന്നത്. ആശ്രിതവാത്‌സല്യംകൊണ്ടാവാം, ഒരു ജാതിവെറിയനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തപ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ജാതിവിവേചനങ്ങള്‍ നടക്കുന്നതായി കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ ഒരുവര്‍ഷക്കാലത്തോളം ഇടതുപക്ഷ സര്‍ക്കാര്‍ സംരക്ഷിച്ചു എന്ന സത്യം ആരും കാണാതെ പോകരുത്. പരസ്യമായി ഇങ്ങനെയൊരു നിലപാടെടുക്കുന്ന പാര്‍ട്ടിയും ഭരണസംവിധാനവും രഹസ്യമായി എന്തൊക്കെ കാര്യങ്ങളായിരിക്കും ചെയ്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥാനത്തു തുടരാന്‍ തടസ്സമില്ലാതിരുന്നിട്ടും ശങ്കര്‍മോഹന് രാജിവയ്‌ക്കേണ്ടിവന്നത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയമാണ്. എന്നാല്‍ പ്രശ്‌നം ഒരു രാജിയില്‍ അവസാനിക്കുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളും പുറത്തുവിടേണ്ടതുണ്ട്. എന്തൊക്കെയാണ് അവിടെ നടന്നതെന്ന് ജനങ്ങളറിയട്ടെ. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനും ഇങ്ങനെയൊരു നടപടി ആവശ്യമാണ്.

Tags: Left Leaderസിനിമാരംഗംജാതി വിവേചനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻഡിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ കേസ്

Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രത്തിന്റെ കനിവ് തേടി ഇടത് എംപിമാര്‍; നിര്‍മല സീതാരാമനുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച

Entertainment

എന്താണ് സമാറ, ആരാണ് ആന്റണി? ഉത്തരം നാളെ!; നിഗൂഢതകള്‍ ഒളിപ്പിച്ച റഹ്മാന്‍ ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

n v vysakhan
Kerala

വനിതാ നേതാവിന്റെ പരാതി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ നീക്കി

Entertainment

‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ പാട്ടുകള്‍ ഹിറ്റിലേക്ക്; ചിത്രം ആഗസ്റ്റ് നാലിന് തീയേറ്ററുകളിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.