Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറുടെ നിയമയുദ്ധം

ഗവര്‍ണറെ സ്വന്തം വരുതിക്കു കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പലവിധത്തിലും ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഒടുവിലാണ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് പാസാക്കിയത്. ഈ ബില്ല് നിയമമാകാതിരിക്കേണ്ടത് സര്‍വകലാശാലകളുടെ സ്വയംഭരണവും അക്കാദമിക് താല്‍പ്പര്യവും സംരക്ഷിക്കാന്‍ ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 12:37 pm IST
in Editorial

ഭരണഘടനയെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലെ മഞ്ഞുരുക്കമായി ചിലരൊക്കെ വിലയിരുത്തുകയുണ്ടായി. എന്നാല്‍ സജി ചെറിയാനെതിരായ കേസിന്റെ രേഖകള്‍ രണ്ടു ദിവസത്തിനകം ഹാജരാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടത് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ താന്‍ പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ ശക്തമായ നിലപാടിന് തെളിവാണ്. സിപിഎം യോഗത്തില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് തെളിയിക്കാനാവില്ലെന്നും, അതിനാല്‍ അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയിലും ഇതു സംബന്ധിച്ച ഹര്‍ജിയുണ്ട്. ഗവണ്‍മെന്റും ഗവര്‍ണറും ഒന്നാണെന്നും മറ്റും പറഞ്ഞ് സത്യപ്രതിജ്ഞയ്‌ക്കുശേഷം പ്രശ്‌നത്തെ ലളിതവല്‍ക്കരിക്കാന്‍ മന്ത്രി ചെറിയാന്‍ ശ്രമിക്കുകയുണ്ടായെങ്കിലും സര്‍ക്കാരിന്റെ സ്ഥാപിത താല്‍പര്യത്തിന് താന്‍ വഴങ്ങില്ലെന്ന വ്യക്തമായ സൂചനതന്നെയാണ് ഗവര്‍ണര്‍ നല്‍കുന്നത്. മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടിവന്നയാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍ വ്യക്തത വരുത്താമെന്ന് ഗവര്‍ണര്‍ക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. രേഖകള്‍ ഹാജരാക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. സജി ചെറിയാന് വീണ്ടും രാജിവയ്‌ക്കേണ്ടിവരുമെന്ന അഭിപ്രായങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുമുണ്ട്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ പതിനേഴ് ബില്ലുകളില്‍ ഒരെണ്ണമൊഴികെ എല്ലാറ്റിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് തന്നെ നീക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. തനിക്കെതിരായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ താന്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും, തനിക്ക് മുകളിലുള്ളവര്‍ക്ക് വിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കേന്ദ്രനിയമമാണ് ബാധകമാവുകയെന്നും ഗവര്‍ണര്‍  വ്യ ക്തമാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ചാന്‍സലര്‍ ബില്ല് രാഷ്‌ട്രപതിക്ക് വിടാനാവുമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഈ വഴി തെരഞ്ഞെടുക്കാനാണ് എല്ലാ സാധ്യതയും. ഇക്കാര്യത്തില്‍ കീഴ്‌വഴക്കവും ഗവര്‍ണര്‍ക്ക് ചൂണ്ടിക്കാട്ടാനാവും. ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് പശ്ചിമബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭകള്‍ പാസാക്കിയിരുന്നു. ഈ ബില്ലുകള്‍ രാഷ്‌ട്രപതിയുടെ പരിശോധനയ്‌ക്ക് വിടുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്തത്. പശ്ചിമബംഗാളില്‍ ഈ നടപടി സ്വീകരിച്ച ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ഇപ്പോള്‍ ഉപരാഷ്‌ട്രപതിയാണ്. രാഷ്‌ട്രപതിയുടെ പരിഗണനക്ക് വരുന്ന വിഷയങ്ങളില്‍ ഉപരാഷ്‌ട്രപതിയുമായി ചര്‍ച്ച ചെയ്യുന്ന പതിവുണ്ട്. ഇതൊക്കെ കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി ലഭിക്കാനിടയുള്ള കാരണങ്ങളാവാം.

തികച്ചും രാഷ്‌ട്രീയപ്രേരിതമായാണ് ഗവര്‍ണറെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. സിപിഎമ്മിന്റെയും മന്ത്രിമാരുടെയും സ്ഥാപിതതാല്‍പര്യവും സ്വജനപക്ഷപാതവും മുന്‍നിര്‍ത്തിയുള്ള സര്‍വകലാശാലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്യാനും, സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തടയാനും തുടങ്ങിയതോടെയാണ് ചാന്‍സലര്‍സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിച്ചും അക്കാദമിക് താല്‍പര്യം കണക്കിലെടുത്തും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ ചാന്‍സലര്‍സ്ഥാനത്തു തുടരുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാര്‍ട്ടിവല്‍ക്കരണത്തിനെതിരാണെന്ന് സിപിഎമ്മും സര്‍ക്കാരും കരുതുന്നു. അറ്റന്‍ഡര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ളവരെ പാര്‍ട്ടിയുടെ ലിസ്റ്റില്‍നിന്ന് നിയമിക്കണമെന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാരിന്റേത്. സെനറ്റും സിന്‍ഡിക്കേറ്റുമൊക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്.   കാലങ്ങളായി തുടരുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞതാണ് ഗവര്‍ണര്‍ സിപിഎമ്മിനും സര്‍ക്കാരിനും അനഭിമതനാവാന്‍ കാരണം. ഗവര്‍ണറെ സ്വന്തം വരുതിക്കു കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പലവിധത്തിലും ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ഒടുവിലാണ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് പാസാക്കിയത്. ഈ ബില്ല് നിയമമാകാതിരിക്കേണ്ടത് സര്‍വകലാശാലകളുടെ സ്വയംഭരണവും അക്കാദമിക് താല്‍പ്പര്യവും സംരക്ഷിക്കാന്‍ ആവശ്യമാണ്. സര്‍വകലാശാലകളിലെ ഇടതു തേര്‍വാഴ്ചയെ അംഗീകരിക്കാത്ത എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കാനുള്ള ബാധ്യതയുണ്ട്.

Tags: governorarif muhammad khanസജി ചെറിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ഇനി ആദ്യ ഭാഷ മലയാളം; രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ മലയാള ഭാഷാ ബില്ലിൽ ഒപ്പു വച്ച് ഗവർണർ

India

കർണാടക നിയമസഭയിൽ ഗവർണറെ തടഞ്ഞ് കോൺഗ്രസ് എംഎൽഎമാർ; ഒഴിവാക്കാൻ പറഞ്ഞത് ഒഴിവാക്കിയില്ല, പ്രസംഗം വെട്ടിചുരുക്കി ഗവർണർ

Kerala

ഗവർണറെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; നയപ്രഖ്യാപനത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിച്ച് സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.