Categories: India

ബന്ധുക്കളുടെ എതിര്‍ത്ത് വിവാഹം കഴിച്ചതുമൂലം പ്രതിവര്‍ഷം നൂറോളം പേര്‍ കൊല്ലപ്പെടുന്നു; ജനാധിപത്യത്തില്‍ നിയമം പാസാക്കുന്നത് ഭൂരിപക്ഷ വോട്ടിലൂടെയാണ്

അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ വസ്ത്രം തെരഞ്ഞെടുത്തതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.

Published by

മുംബൈ : ബന്ധുക്കളുടെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുംബൈയില്‍ നിയമവും സദാചാരവും എന്ന വിഷയത്തില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

പ്രസംഗത്തിന് ശേഷം ഉയര്‍ന്ന ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലാണ് പ്രതിവര്‍ഷം നൂറുകണക്കിനാളുകളാണ് വീട്ടുകാരുടേയും ബന്ധുക്കളുടേയും താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി കല്യാണം കഴിച്ചതിന് കൊല്ലപ്പെടുന്നുണ്ടെന്ന് അറിയിച്ചത്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊല അദ്ദേഹം ഇതിനോടൊപ്പം ചൂണ്ടിക്കാട്ടി. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഭരണഘടനയുടെ രൂപീകരണത്തിനു ശേഷവും നിയമം പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങള്‍ പാസാക്കുന്നത്. അതിനാല്‍ പൊതു ധാര്‍മ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളും പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നുവരികയാണ്.  ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് വിപ്ലവകരമായ പ്രസ്താവനയാണ് ഡോ.അംബേദ്കര്‍ നടത്തിയത്. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ വസ്ത്രം തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക