Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീര്‍ത്ഥാടന ദിനത്തിന് നാളെ തുടക്കം: പ്രഭാഷണ പരമ്പര 29 വരെ

ശിവഗിരി മഠത്തിന്റേയും ഗുരുധര്‍മ്മ പ്രചരണസഭയുടേയും നേതൃത്വത്തിലുള്ള പദയാത്ര 23 ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 06:02 pm IST
in Samskriti

ശിവഗിരി : രണ്ടാഴ്ചക്കാലത്തിലേറെ നീണ്ടു നില്‍ക്കുന്ന മഹാതീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരി മഠം പ്രഖ്യാപിച്ച തീര്‍ത്ഥാടന കാലതത്തിന് നാളെ ആരംഭം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുരുഭക്തരും ശിവഗിരി ബന്ധുക്കളും മഹാതീര്‍ത്ഥാടനത്തിന് സംബന്ധിക്കുന്ന തിന് യാത്ര തിരിക്കുന്ന ഒരുക്കത്തിലാണ്. നാടിന്റെ നാനാഭഗാത്ത് നിന്നും തീര്‍ത്ഥാടന പദയാത്രകള്‍ പുറപ്പെടുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. നാടാകെ തീര്‍ത്ഥാടന വിളംബര സമ്മേളനങ്ങളും പ്രഭാഷണ പരമ്പരകളും നടന്നു വരുന്നു. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ താമസ സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും സഹകരിച്ചു വരുന്നു.

ശിവഗിരി മഠത്തിന്റേയും ഗുരുധര്‍മ്മ പ്രചരണസഭയുടേയും നേതൃത്വത്തിലുള്ള പദയാത്ര  23 ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും തിരിക്കും. ക്ഷേത്രത്തില്‍ വിശ്രമിച്ചവേളയിലായിരുന്നു 1928 ജനുവരി 16 ന്  ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ഈ സ്മരണയിലാണ് നവതി വര്‍ഷത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍നിന്നുമുള്ള പദയാത്ര. ശിവഗിരി മഠത്തില്‍ വച്ചും ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും  തീര്‍ത്ഥാടന വ്രതാരംഭത്തിന്റെ മുന്നോടിയായി 20ന് പീതാംബര ദീക്ഷ ചടങ്ങ് നടക്കും. ക്ഷേത്ര പുരോഹിതരും സംന്യാസി ശ്രേഷ്ഠരും ഈ കര്‍മ്മത്തിന് നേതൃത്വം നല്‍കും.

 തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരി മഠം പ്രഖ്യാപിച്ച തീര്‍ത്ഥാടന കാലം നാളെമുതല്‍. നാളെ തുടക്കം കുറിക്കുന്ന പ്രഭാഷണ പരമ്പര 29 ന് തുടരും.നാളെ വൈകിട്ട് നാലിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.  

16  മുതല്‍ രാവിലെ പത്തിനാകും പ്രഭാഷണങ്ങള്‍. നാളെ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ഗുരുദേവ കൃതികള്‍ ഒരു പഠനം എന്ന വിഷയത്തിലും 17 ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി പലമതസാരവുമേകം, 18 ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, 19 ന് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധി തീര്‍ത്ഥ എന്നിവരും 20 ന് സ്വാമി പ്രബോധതീര്‍ത്ഥ (ഗുരുവും കുമാരനാശാനും 21 ന് സ്വാമിനി ജ്യോതിര്‍മയി, (അഹിംസ പരമധര്‍മ്മ)  22 ന് സ്വാമി അസംഗാനന്ദ ഗിരി (ശിവഗിരി ബ്രഹ്മവിദ്യാലയം) 23 ന് സ്വാമി അദ്വൈതാനന്ദ (ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനങ്ങളും) 24 ന് സ്വാമിനി നിത്യ ചിന്‍മയി, (കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി), 25 ന് സ്വാമി മുക്താനന്ദയതി  (അന്ധവിശ്വാസ ദൂരീകരണം ഗുരുദേവ ദര്‍ശനത്തിലൂടെ, 26 ന് സ്വാമി ശിവനാരായണ തീര്‍ത്ഥ, 27 ന് സ്വാമി സുരേശ്വരാനന്ദ, (ഗുരുദേവന്റെ ക്ഷേത്രസങ്കല്‍പ്പവും ആചാരാനുഷ്ഠാനവും) തുടങ്ങിയവരും പ്രഭാഷണങ്ങള്‍ നടത്തും. 28 ന് പാരമ്പര്യവൈദ്യ സമ്മേളനം, 29 ന് ഗുരുദേവ ശിഷ്യപ്രശിഷ്യ സമ്മേളനവും ഉണ്ടായിരിക്കും.  

ഗുരുപൂജാപ്രസാദം : ശിവഗിരിയില്‍ കാര്‍ഷിക വിളകളും  

പലവ്യജ്ഞനങ്ങളും എത്തിക്കാം

ശിവഗിരി : മഹാതീര്‍ത്ഥാടനത്തില്‍  പങ്കെടുക്കാനായി ശിവഗിരിയിലെത്തിക്കൊണ്ടിരിക്കുന്ന ഭക്തര്‍ക്കായി മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ ഗുരുപൂജാ പ്രസാദം അന്നദാനത്തിനായി നാടിന്റെ നാനാഭാഗത്ത് നിന്നും ഒറ്റയ്‌ക്കും കൂട്ടായും എത്തിച്ചേരുന്നവര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുമുള്ള  കാര്‍ഷിക വിളകളും  പലവ്യജ്ഞനങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്.

പ്രത്യേക വാഹനങ്ങളിലായി വന്നുചേരുന്ന എസ്.എന്‍.ഡി.പി. യോഗം  ശാഖാപ്രവര്‍ത്തകര്‍, കുടുംബയൂണിറ്റംഗങ്ങള്‍,  ഗുരുധര്‍മ്മപ്രചരണസഭാ യൂണിറ്റുകള്‍, ഇതര ഗുരുദേവ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കും ഉല്‍പ്പന്നങ്ങള്‍ കൂടി കരുതാവുന്നതാണ്. ശിവഗിരിയില്‍ ബുക്ക് സ്റ്റാളിന് സമീപം വഴിപാട് കൗണ്ടറിന്റെ മുന്നിലൂടെ ഗുരുപൂജാ മന്ദിരത്തിനടുത്തു ഉല്‍പ്പന്ന സമര്‍പ്പണ മന്ദിരത്തില്‍ ഇവ സമര്‍പ്പിക്കാനാവും.

ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് തന്നെ ഭക്തര്‍ തങ്ങളുടെ പുരയിടത്തിലെ  ഉല്‍പ്പന്നങ്ങളുടെ ഒരു പങ്ക് ഗുരു സന്നിധിയില്‍ കാഴ്ച വയ്‌ക്കുകയും എത്തിക്കുന്ന സ്ഥലത്ത്  വച്ച് തന്നെ അവ പാകം ചെയ്ത് ഗുരുദേവന് നല്‍കിയ ശേഷം മറ്റുള്ളവരും അനുഭവിക്കുമായിരുന്നു. ഗുരുദേവ സമാധിയ്‌ക്ക് ശേഷവും ഭക്തര്‍ ഈ വിധം പാലിച്ചു പോരുന്നു. തീര്‍ത്ഥാടന കാലത്തും മറ്റ് വേളകളിലും  ശിവഗിരിയില്‍ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കുക സാധാരണയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ അരിയും മറ്റ് പല വ്യജ്ഞനങ്ങളും കാര്‍ഷിക വിളകളും തീര്‍ത്ഥാടന കാലത്ത് മുടങ്ങാതെ എത്തിച്ചു വരുന്നു.  ഉല്‍പ്പന്ന സമര്‍പ്പണ വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥനുമായി ബന്ധപ്പെടാവുന്നതാണ്.  9447551499.

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.