Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓ… സാംബാ… കൊറിയയെ ബ്രസീല്‍ 4-1ന് തകര്‍ത്തു

ദുര്‍ബലരായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 7, 2022, 10:39 am IST
in Football

ദോഹ: ഇതായിരുന്നു കാനറികളുടെ ആ സാംബനൃത്തച്ചുവട്. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുഴുവന്‍ സൗന്ദര്യവും മൈതാനത്ത് പുറത്തെടുത്ത ബ്രസീല്‍ ദക്ഷിണ കൊറിയയെ മുക്കി ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ജയം ഒന്നിനെതിരെ നാല് ഗോളിന്.  

ആദ്യപകുതിയില്‍ നാല് ഗോളടിച്ച് വിജയമുറപ്പിച്ച ബ്രസീല്‍, രണ്ടാമത്തേതില്‍ ഗോളടിക്കാന്‍ ശ്രമിച്ചില്ല. ഏഴാം മിനിറ്റില്‍ വിനീഷ്യസ്, 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്‌മര്‍, 29-ാം മിനിറ്റില്‍ റിച്ചാലിസണ്‍, 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ പയ്‌ക് സ്യൂങ് ഹോ നേടി. വിജയശേഷം ബ്രസീല്‍ താരങ്ങള്‍ പെലെ എന്ന ബാനര്‍ പിടിച്ച് ഇതിഹാസതാരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

ദുര്‍ബലരായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍. എന്നാല്‍ ബ്രസീലിന്റെ സാംബാ നൃത്തച്ചുവടിന് മുന്നില്‍ കൊറിയ അടിപതറി. കാമറൂണിനെതിരായ മത്സരത്തില്‍ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ടീമിനെ അടിമുടി അഴിച്ചുപണിതാണ് പ്രീ ക്വാര്‍ട്ടറില്‍ ഇറക്കിയത്. കാമറൂണിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്നവരില്‍ സ്ഥാനം നിലനിര്‍ത്തിയത് ഏദര്‍ മിലിറ്റാവോ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ടീമില്‍ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങള്‍ വരുത്തി.  

സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിനു പരിക്കേറ്റ നെയ്‌മാര്‍ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചില്ല. ഇന്നലെ ആദ്യ ഇലവനില്‍ തന്നെ നെയ്‌മറെ ടിറ്റെ ഇറക്കി. ആ നെയ്‌മര്‍ ഇഫക്ട് ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയിലും കണ്ടു. ദക്ഷിണ കൊറിയക്കെതിരെ 123-ാം മത്സരം കളിച്ച നെയ്‌മര്‍ തന്റെ 76-ാം രാജ്യാന്തര ഗോളും സ്വന്തമാക്കി. ഇതിഹാസ താരം പെലെയുടെ റിക്കാര്‍ഡിന് ഒപ്പമെത്താന്‍ നെയ്‌മറിനു വേണ്ടത് ഒരേയൊരു ഗോള്‍ മാത്രം. 77 ഗോളുകളാണ് പെലെ ബ്രസീല്‍ ജഴ്സിയില്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തില്‍. നാലു ഗോളടിച്ച് ആദ്യപകുതിയില്‍ മുന്നില്‍ക്കയറിയതോടെ, ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നില്‍ അലിസണ്‍, നെയ്‌മര്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുവിളിച്ചു.

Tags: കൊറിയബ്രസില്‍ഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിലെത്തിയ ദക്ഷിണകൊറിയയില്‍ നിന്നുള്ള സിന്‍ഫിവാന്‍ മടക്കയാത്രയില്‍ പര്‍ണശാലയ്ക്ക് മുന്നില്‍ വച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഗുരുദേവ കൃതികള്‍ സ്വീകരിക്കുന്നു
Kerala

ഭേദങ്ങളില്ലാത്ത ലോകം തേടി ദക്ഷിണ കൊറിയയില്‍ നിന്നും സിന്‍ഫിവാന്‍ ശിവഗിരിയിലെത്തി

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ; ഫുട്ബാള്‍ താരം നെയ്‌മറിന് വന്‍ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.