Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിഹാദി ഭീകരതയ്‌ക്കെതിരെ നിയമത്തിന്റെ ഉരുക്കുമുഷ്ടി

നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമെതിരെ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. നിരോധനം അവസാന നടപടിയല്ല. ശിഥിലീകരണശക്തികളെ വേരോടെ പിഴുതെറിയുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ഇതിനൊപ്പം നില്‍ക്കാനുള്ള ബാധ്യത സമാധാനകാംക്ഷികള്‍ക്കുണ്ട്

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 29, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും ഏഴ് അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചതുതന്നെയാണെങ്കിലും അതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി റെയ്ഡുകള്‍ നടത്തി നിയമവിരുദ്ധ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ പിടിച്ചെടുക്കുകയും, നേതാക്കളെ പിടികൂടി ജയിലിലടയ്‌ക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണ് സംഘടനകളെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. ഈ കാലയളവില്‍ പോപ്പുലര്‍ ഫ്രണ്ടിനുപുറമെ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലില്‍ വന്‍തോതിലുള്ള അക്രമം അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയാണ് നിരോധന ഉത്തരവ് പുറത്തുവന്നത്. നിരോധിച്ച കൂട്ടത്തില്‍ ഭീകരസംഘടനയായ എസ്ഡിപിഐ ഇല്ല. രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടിരിക്കുന്നതായാണ് വിവരം. ഇസ്ലാമിക ഭീകരര്‍ക്കും അവരുടെ രാഷ്‌ട്രീയ കൂട്ടാളികള്‍ക്കും ആശ്വസിക്കാന്‍ വകയില്ലെന്നു ചുരുക്കം.

എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. സാമൂഹ്യ സംഘടനയെന്ന മറയോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹത്തില്‍  മതവിഭാഗീയത സൃഷ്ടിക്കുകയെന്ന രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളതെന്ന് ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ ശിഥിലമാക്കുകയും, രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തോട് തികഞ്ഞ അനാദരവ് പുലര്‍ത്തുകയുമാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായി പ്രവര്‍ത്തിക്കുകയും, തീവ്രവാദത്തെ പിന്തുണച്ച് ക്രമസമാധാനം  തകര്‍ക്കുകയും ചെയ്യുന്നു. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന് രൂപംനല്‍കിയതെന്നും, ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജെഎംബിയുമായും, ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായും ഇതിന് ബന്ധമുണ്ടെന്നും ഉത്തരവില്‍ എടുത്തുപറയുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഈ സംഘടനകളെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സംഘടന അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് തെളിവായി കേരളത്തിലെ നിരവധി സംഭവങ്ങളെക്കുറിച്ചും ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതും, സഞ്ജിത്ത്, നന്ദു, അഭിമന്യു, ബിപിന്‍ എന്നിവരെ കൊലചെയ്തതും ഇതിലുള്‍പ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിലെ ഭീകരവാദികളില്‍ ചിലര്‍ ഐഎസില്‍ ചേരുകയും, ഇറാഖിലും സിറിയയിലും ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തത് ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ചുരുക്കത്തില്‍ എന്തുകൊണ്ടാണ് നിരോധനമെന്നും, അത് അനിവാര്യമാക്കിയ സാഹചര്യം എന്താണെന്നും ആഭ്യന്തരമന്ത്രാലയം കൃത്യമായി വിശദീകരിക്കുന്നു.

നിരോധനത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുമ്പോള്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തയ്യാറല്ല. നിരോധനത്തിലെ അപ്രായോഗികതയെക്കുറിച്ചാണ് അവര്‍ വാചാലരാവുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. കൊടുംഭീകരരെ സഹായിക്കുന്ന നിലപാടാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെങ്കില്‍ എന്തുകൊണ്ടാണ് നിരോധിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നവരാണ് ഇവരില്‍ ചിലര്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്നു കരുതിയായിരുന്നു ഇതെല്ലാം. എന്നാല്‍ സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടികളെടുത്തപ്പോള്‍ ഇവര്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. രാജ്യരക്ഷയുടെ കാര്യം വരുമ്പോള്‍ ശിഥിലീകരണ ശക്തികളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ മടിച്ചുനില്‍ക്കില്ലെന്ന് കശ്മീരിന്റെ അനുഭവത്തില്‍നിന്ന് പകല്‍പോലെ വ്യക്തമായതാണല്ലോ. പക്ഷേ ചിലര്‍ക്ക് ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല. മുന്നണിയിലെടുത്തില്ലെങ്കിലും ഘടകകക്ഷിയുടെ പരിഗണനകളാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പോപ്പുലര്‍ ഫ്രണ്ടിന്  നല്‍കുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍  പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമെതിരെ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന ഒരാള്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ തുടരുകയാണ്. നിരോധനം അവസാന നടപടിയല്ല. ശിഥിലീകരണശക്തികളെ വേരോടെ പിഴുതെറിയുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ഇതിനൊപ്പം നില്‍ക്കാനുള്ള ബാധ്യത സമാധാനകാംക്ഷികള്‍ക്കുണ്ട്.

Tags: pfiപോപ്പുലര്‍ ഫ്രണ്ട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ കർണാടക പാകിസ്ഥാന് കൈമാറും , കോൺഗ്രസ് കാലത്ത് മാത്രമാണ് ഹിന്ദു കൊലപാതകങ്ങൾ അരങ്ങേറുന്നത് : വിമർശിച്ച് ബിജെപി

Kerala

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ്, എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് ദേശീയ അന്വേഷണ സംഘം, നിരോധിക്കാനുള്ള സാധ്യതയേറി

News

എസ്ഡിപിഐ ഭീകരസംഘടന; പിന്തുണ തേടിയവര്‍ മാപ്പു പറയണം: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies