Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജപ്തി ‘നാണം കെടുത്തല്‍’ കേരള ബാങ്കില്‍ മാത്രം; ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമായത് ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷം

സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുള്ളവരോ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്നവരോ ആയവര്‍ എത്ര കുടിശിക വരുത്തിയാലും നടപടി സ്വീകരിക്കരുതെന്ന് മേല്‍ഘടകത്തില്‍ നിന്നും നിര്‍ദേശം നല്‍കും

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Sep 22, 2022, 09:05 am IST
in Kerala

ശാസ്താംകോട്ട: വായ്‌പ കുടിശിക വരുത്തിയാല്‍ കുടിശികക്കാരന്റെ വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിക്കുന്ന ‘നാണം കെടുത്തല്‍’ നടപടി ഇന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കേരള ബാങ്ക് മാത്രം. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമി (19) ബാങ്കിന്റെ ഈ ‘ക്രൂരവിനോദ’ത്തിന്റെ ഇരയാണ്.  

2020 നവംബറില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷമാണ് ഈ ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമാക്കിയത്. അതും തിരിച്ചടവിന് മാര്‍ഗമില്ലാത്തവരെ തിരഞ്ഞ് പിടിച്ച്. സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുള്ളവരോ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്നവരോ ആയവര്‍ എത്ര കുടിശിക വരുത്തിയാലും നടപടി സ്വീകരിക്കരുതെന്ന് മേല്‍ഘടകത്തില്‍ നിന്നും നിര്‍ദേശം നല്‍കും.

കേരള ബാങ്കിന്റെ പല ശാഖകളിലും വന്‍ കുടിശിക വരുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍ മാറ്റി വച്ചിരിക്കുന്ന നിരവധി പേരുണ്ടെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.  മറ്റു ബാങ്കുകളില്‍ നിന്നും വ്യത്യസ്ഥമായി കേരള ബാങ്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ പ്രതീകാത്മക കൈവശപ്പെടുത്തല്‍ (സിംബോളിക്ക് പൊസഷന്‍) എന്നാണ് പറയുന്നത്. മൂന്നു മാസം തിരച്ചടവ് മുടക്കി കുടിശിക വരുത്തുന്നവര്‍ക്ക് ആദ്യം ഒരു നോട്ടീസ് അയക്കും. സര്‍ഫാസി ആക്ട് 2002 ലെ 13 (2) വകുപ്പ് അനുസരിച്ച് കുടിശികക്കാരന് രണ്ട് മാസത്തെ സമയം കൊടുക്കണം എന്നാണ് നിയമം. പിന്നീടാണ് നടപടിയിലേക്ക് നീങ്ങുന്നത്.

എന്നാല്‍ അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ 2019 ജൂണിലാണ് 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയില്‍ നിന്നും വായ്‌പ എടുത്തത്. ലോക്ഡൗണ്‍ തുടങ്ങുന്ന 2020 മാര്‍ച്ചു വരെ മുടങ്ങാതെ വായ്‌പ അടച്ചു. അന്ന് അജികുമാര്‍ വിദേശത്തായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അജികുമാര്‍ തിരികെ വന്നതോടെ തിരിച്ചടവ് മുടങ്ങി. ആ വര്‍ഷം ഒക്ടോബര്‍ വരെ എല്ലാ ബാങ്കുകളും മോറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ നടപടിയുണ്ടായില്ല. ഇതിനിടെ അജികുമാറിന്റെ അച്ഛന്‍ ശശിധരന്‍ ആചാരി രോഗബാധിതനായി കിടപ്പിലായതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. ബാങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ചില്‍ പലയിടത്തു നിന്നുമായി കടം വാങ്ങി ഒന്നര ലക്ഷം രൂപ ബാങ്കിലടച്ചു. കുറച്ച് സാവകാശം തരണമെന്നും ഒരു വര്‍ഷത്തിനകം കുടിശിക അടക്കാമെന്നും ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നു.  

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. സാധാരണ ദേശസാല്‍കൃത ബാങ്കുകള്‍ അടക്കം വായ്‌പക്കാരന്‍ കുടിശിക വരുത്തിയാല്‍ സ്വീകരിക്കുന്ന നടപടി മറിച്ചാണ്.  സര്‍ഫാസി നിയമം 2002 പ്രകാരമുള്ള എല്ലാ അറിയിപ്പുകളും കുടിശികക്കാരന് രേഖാമൂലം നല്‍കിയ ശേഷം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. വായ്‌പക്കാരനെ കോടതി വിളിച്ചുവരുത്തി ഗഡുക്കള്‍ അനുവദിച്ചു നല്‍കും. വായ്‌പക്കാരന്‍ കോടതിയില്‍ ഹാജരാകാത്ത പക്ഷം അഡ്വക്കേറ്റ് കമ്മീഷന്‍ വായ്‌പക്കാരന്റെ വീട്ടിലെത്തി നിശ്ചിത സമയമനുവദിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കും. ഇതിനു ശേഷമാണ് കമ്മീഷന്‍ എത്തി വീട് മുദ്ര ചെയ്യുന്നത്. യഥാര്‍ത്ഥ കൈവശം (ആക്ചൗല്‍ പൊസഷന്‍) എന്ന നടപടിയില്‍ വായ്‌പ കുടിശിക വരുത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും നിരവധി അവസരങ്ങളും ഉണ്ടാകും.

Tags: keralasuicideകേരള ബാങ്ക്‌Revenue Recovery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.