Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്; നീറുന്ന ഓര്‍മ്മകളുമായി ചാലനിവാസികള്‍, ഇന്നും ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 27, 2022, 01:13 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ടാങ്കര്‍ ഡിവൈഡറില്‍ തട്ടിമറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനില്‍ കയറുകയും അമിതവേഗതയിലായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാല്‍ തന്നെ അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ രക്ഷയ്‌ക്ക് പെട്ടെന്ന് ആരുമെത്തിയില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു. 

അപകടം മനസ്സിലാക്കിയ ഡ്രൈവറുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരെ അപകടവിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിനും പോലീസിനും സംഭവസ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് പടര്‍ന്ന തീ വഴി ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളുമായി രൂപാന്തരപ്പെട്ടു. 

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി. തീ അടങ്ങിയശേഷം അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ ജഡങ്ങളുമായിരുന്നു. പ്രദേശം ശ്മശാനഭൂമിയായി മാറിയിരുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്‌ട്രീയ സംഘടനകളുടെയും കൈമയ്യ് മറന്ന ശ്രമഫലമായി പുലര്‍ച്ചെ വരെ നീണ്ടു. അഗ്‌നി ഒരു നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ത്ഥചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോമീറ്ററുകള്‍ പരിധിയില്‍ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികള്‍ എല്ലാം കരിഞ്ഞുവീണിരിക്കുന്നു. ഒരു പുതുനാമ്പുപോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിണ്ടര്‍ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ മുകള്‍ ഭാഗം മുറിച്ചു താഴെയിട്ട സിലിണ്ടര്‍ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്. 

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികവിളകള്‍ കത്തിക്കരിയുകയും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തില്‍ മൂന്ന് കുടുംബങ്ങള്‍ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകള്‍. തുടര്‍ന്നുളള ഏതാനും നാളുകള്‍ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകളായിരുന്നു. 

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തില്‍ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ചാലയിലൂടെ കടന്നുപോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓര്‍ക്കും. ദുരന്തത്തിനുശേഷം ടാങ്കറുകള്‍ക്ക് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധനകളും ഏതാനും മാസങ്ങള്‍ തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയപോലെ. അതിനുശേഷം ദേശീയപാതയില്‍ നിരവധി ടാങ്കര്‍ അപകടങ്ങളുണ്ടായി. 

സംസ്ഥാനത്തെ തിരക്കേറിയ റോഡുകള്‍ ഗ്യാസ് ടാങ്കറുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാല്‍ കഴിവതും ട്രെയിന്‍ മാര്‍ഗമോ ജലമാര്‍ഗമോ കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്ന് വ്യാപകമായി ചാല ദുരന്തത്തെ തുടര്‍ന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇന്നും രാപകല്‍ വ്യത്യാസമില്ലാതെ ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇത്തരത്തില്‍ ഇനിയൊരു അപകടം ഉണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയോടെ ജനങ്ങളും. 

Tags: kannurTragedyChalaGas Tanker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ഗൃഹാതുര സ്മരണയുണർത്തി എന്റെ കേരളം പ്രദർശന വിപണന മേള

Kannur

എന്റെ കേരളം: കൗതുകമുണര്‍ത്തി അഗ്നിരക്ഷാസേനയുടെ ബര്‍മ പാലം മിനിയേച്ചര്‍

Kannur

മൃഗ സംരക്ഷണ മേഖലയെ തൊട്ടറിഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേള

Varadyam

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies